ബെംഗളൂരുവില്‍ കൊവിഡ് പടരുന്നു..... പതിനൊന്ന് ദിവസത്തിനിടെ 543 കുട്ടികള്‍ക്ക് രോഗബാധ
ബെംഗളൂരു: കൊവിഡ് കേസുകളില്‍ ഒരിക്കല്‍ കൂടി വിറച്ച് കര്‍ണാടക. കുട്ടികളിലാണ് പുതിയ തരംഗത്തില്‍ രോഗം കൂടുതലായി കണ്ടുവരുന്നത്. ബെംഗളൂരു നഗരത്തില്‍ ഓഗസ്റ്റ് ഒന്നിനും പതിനൊന്നിനും ഇടയില്‍ 543 കുട്ടികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പതിനൊന്ന് ദിവസത്തിനുള്ളില്‍ ബെംഗളൂരു നഗരം കടുത്ത ഭീതിയിലാണ്. ഒരു വയസ്സിനും പതിനെട്ട് വയസ്സിനും ഇടയിലുള്ള കുട്ടികളാണ് ഇവരില്‍ ഭൂരിഭാഗവും. പല രക്ഷിതാക്കളും ആരോഗ്യ മന്ത്രാലയം അധികൃതരും കടുത്ത ആശങ്കയിലാണ്. അതേസമയം നേരത്തെ വന്ന സര്‍വേകള്‍ യാഥാര്‍ത്ഥ്യമാകുന്നു എന്ന ഭയം ഇതോടെ ദേശീയ തലത്തിലും ശക്തമായിരിക്കുകയാണ്.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ
മൂന്നാം തരംഗം അതിശക്തമായി തന്നെ വരുമെന്ന സൂചനയാണ് ബെംഗളൂരുവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. മൂന്നാം തരംഗം കുട്ടികളെയാണ് ബാധിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബെംഗളൂരുവിലെ കേസുകളെല്ലാം കുട്ടികള്‍ക്കാണ്. നേരത്തെ രോഗത്തെ നിയന്ത്രിച്ച് നിര്‍ത്തിയതുമാണ് കര്‍ണാടക. എന്നാല്‍ ബെംഗളൂരുവിലെ കേസുകള്‍ മൂന്നാം തരംഗമാണെന്ന സംശയം കുട്ടികള്‍ക്ക് വന്നതോടെയാണ് ഭയപ്പെട്ടത്. മൂന്നാം തരംഗത്തില്‍ കൊവിഡ് കേസുകള്‍ അതിവേഗത്തില്‍ പടരുമെന്നാണ് പ്രവചനം. അത് കുട്ടികളെയായിരിക്കും ഏറ്റവും ശക്തമായി ബാധിക്കുകയെന്നും സര്‍വേയില്‍ പറഞ്ഞിരുന്നു.
കൊവിഡ് ബാധിച്ച 88 കുട്ടികള്‍ 0-9 വയസ്സിനിടയിലുള്ളവരാണ്. 305 കുട്ടികള്‍ പത്തിനും പത്തൊന്‍പതിനും വയസ്സിന് ഇടയിലുള്ളവരാണ്. 499 കേസുകളില്‍ 263 എണ്ണം കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിലാണ് രേഖപ്പെടുത്തിയത്. ഇതില്‍ 88 കുട്ടികള്‍ ഒമ്പത് വയസ്സിന് താഴെയുള്ളതാണ്. 175 കേസുകള്‍ പത്തിനും പത്തൊന്‍പതിനും ഇടയിലുള്ളതാണ്. അതേസമയം കര്‍ണാടക സര്‍ക്കാര്‍ നേരത്തെ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് ക്ലാസ് ഉണ്ടാവുക. അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ പുതിയ കേസുകളുടെ എണ്ണം മൂന്നിരട്ടിയാവുമെന്നാണ് ആരോഗ്യ മന്ത്രാലയം നല്കുന്ന സൂചന.
വലിയ അപകടമാണ് കര്‍ണാടകത്തില്‍ ഉള്ളതെന്ന് ആരോഗ്യ വിഭാഗം പറയുന്നത്. നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ടതുണ്ട്. സ്കൂളുകള്‍ തുറക്കാതെ വീട്ടില്‍ ഇരിക്കാനാണ് അവരോട് പറയേണ്ടത്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കുറവാണ്. രക്ഷിതാക്കളോട് കുട്ടികളെ പ്രത്യേക ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ണാടകത്തിലെ എല്ലാ ജില്ലകളിലും രാത്രി കര്‍ഫ്യൂവും വാരാന്ത്യ കര്‍ഫ്യുവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള-കര്‍ണാടക, മഹാരാഷ്ട്ര-കര്‍ണാടക അതിര്ത്തിയിയിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമുണ്ട്. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. സംസ്ഥാനത്ത് വാക്സിനേഷന് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications