ഇന്ത്യയുമായുള്ള കയറ്റുമതിയും ഇറക്കുമതിയും താലിബാൻ നിർത്തിവെച്ചെന്ന് എഫ്ഐഇഒ
ദില്ലി: അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിർത്തലാക്കി താലിബാൻ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (എഫ്ഐഇഒ) ഡയറക്ടർ ജനറൽ (ഡിജി) ഡോ. അജയ് സഹായിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. 'അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. രാജ്യത്ത് നിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താൻ വഴിയായിരുന്നു. താലിബാൻ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിർത്തി. ഫലത്തിൽ ഇറക്കുമതി നിർത്തിവെച്ചിരിക്കുകയാണെന്നും അജയ് സഹായ് പറഞ്ഞു.
ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായി ദീർഘകാല ബന്ധമാണുള്ളത്. പ്രത്യേകിച്ച് വ്യാപാരത്തിലും നിക്ഷേപത്തിലും. വാസ്തവത്തിൽ അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. 2021 ൽ അഫ്ഗാനിസ്ഥാനിലേക്കുള്ള ഞങ്ങളുടെ കയറ്റുമതി ഏകദേശം 835 മില്യൺ ഡോളറിന്റേതാണ്. ഞങ്ങൾ ഏകദേശം 510 മില്യൺ ഡോളർ വിലമതിക്കുന്ന സാധനങ്ങൾ ഇറക്കുമതി ചെയ്തു കഴിഞ്ഞിട്ടുണ്ട്. എന്നാൽ കച്ചവടത്തിന് പുറമെ അഫ്ഗാനിസ്ഥാനിൽ ഞങ്ങൾക്ക് ഗണ്യമായ നിക്ഷേപമുണ്ട്.
കിടിലം ഹോട്ട് ലുക്കിൽ സാധിക, ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

ഞങ്ങൾ നിക്ഷേപിച്ചു അഫ്ഗാനിസ്ഥാനിൽ ഏകദേശം 3 ബില്യൺ ഡോളറും അഫ്ഗാനിസ്ഥാനിൽ 400-ഓളം പദ്ധതികളുമുണ്ട്, അവയിൽ ചിലത് ഇപ്പോൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ചില ചരക്കുകൾ അന്താരാഷ്ട്ര നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിലൂടെയാണ് കയറ്റുമതി ചെയ്യുന്നത്. ഇപ്പോൾ സാധനങ്ങൾ ചിലത് ദുബായ് റൂട്ടിലൂടെയും പ്രവർത്തിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോട്ട് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ വീണ്ടും സംയുക്ത; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്
വ്യാപാരത്തിൽ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായി ആരോഗ്യകരമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, പഞ്ചസാര, ഫാർമസ്യൂട്ടിക്കൽസ്, വസ്ത്രങ്ങൾ, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, ട്രാൻസ്മിഷൻ ടവറുകൾ എന്നിവയാണ് ഉൾപ്പെടുന്നത്. "ഇറക്കുമതി ബന്ധപ്പെട്ടതും മിക്കവാറും ഉണങ്ങിയ പഴങ്ങളും ഉള്ളിയും അടക്കമുള്ളവയാണ് ഇറക്കുമതി ചെയ്യുന്നതെന്നും എഫ്ഐഇഒ ഡയറക്ടർ ജനറൽ വ്യക്തമാക്കി.












Click it and Unblock the Notifications