എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പട്ടാളക്കാരനാക്കാന്‍ 6 വര്‍ഷം വേണം, ഇത് പിക്‌നിക്കിന് വരും പോലെ, അഗ്നീപഥിനെതിരെ മേജര്‍ രവി

Google Oneindia Malayalam News

കൊച്ചി: സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പദ്ധതിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങളും നടന്നിരുന്നു. ഇപ്പോള്‍ പദ്ധതിക്കെതിരെ പ്രമുഖ സംവിധായകനായ മേജര്‍ രവി രംഗത്ത് വന്നിരിക്കുകയാണ്. ഒരു പട്ടാളക്കാരനെ പട്ടാളക്കാരനാക്കി മാറ്റിയെടുക്കാന്‍ ചുരുങ്ങിയത് അഞ്ച് മുതല്‍ ആറ് വര്‍ഷം വരെയാണ് വേണ്ടതെന്ന് മേജര്‍ രവി പറയുന്നു. സൈന്യത്തില് നാല് വര്‍ഷത്തെ ഹ്രസ്വ നിയമനമാണ് ഉണ്ടാവുകയെന്ന് അഗ്നീപഥിലെ പ്രധാന നിര്‍ദേശമായിരുന്നു. ഇതിനെതിരെ കൂടിയാണ് മേജര്‍ സംസാരിച്ചത്. ഈ നിയമപ്രകാരം പിക്‌നിക്കിന് വന്ന് പോകുന്നത് പോലെയാണെന്നും മേജര്‍ രവി പറഞ്ഞു.

അഗ്നീപഥിനെതിരെ വ്യാപക പ്രതിഷേധം, കല്ലേറ്, ട്രെയിന്‍ കത്തിച്ചു, ബീഹാറിലും രാജസ്ഥാനിലും സംഘര്‍ഷംഅഗ്നീപഥിനെതിരെ വ്യാപക പ്രതിഷേധം, കല്ലേറ്, ട്രെയിന്‍ കത്തിച്ചു, ബീഹാറിലും രാജസ്ഥാനിലും സംഘര്‍ഷം

1

ചെലവ് ചുരുക്കുന്നുവെന്ന് കാരണത്താല്‍ രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ഇങ്ങനെ ചെയ്യരുതെന്നും മേജര്‍ രവി പറയുന്നു. പുതിയ ആയുധസാമഗ്രികള്‍ വാങ്ങണമെന്ന് പറയുന്നു. പക്ഷേ അത് കൊണ്ട് എന്ത് കാര്യം. ഇത് വാങ്ങിയാലും നാല് വര്‍ഷത്തെ പരിശീലനം കൊണ്ട് അവര്‍ക്ക് ഇത് കൈകാര്യം ചെയ്യാന്‍ കഴിയില്ല. ഒരു സൈനികന്‍ സാങ്കേതികമായി ഇത്തരം കാര്യങ്ങള്‍ക്ക് പ്രാപ്തനാവണമെങ്കില്‍ പരിശീലന കാലളയവ് നീട്ടണം. ചുരുങ്ങിയത്. ആറോ ഏഴോ വര്‍ഷത്തെ പരിശീലനം അയാള്‍ക്ക് വേണ്ടി വരും. ചെലവ് ചുരുക്കാനെന്ന് പറഞ്ഞാണ് ഇങ്ങനെ ചെയ്യുന്നത്. സ്ഥിര നിയമനത്തിനായുള്ള റിക്രൂട്ട്‌മെന്റ് അതിനൊപ്പം തന്നെ നിര്‍ത്താന്‍ പോകുന്നതായും കേള്‍ക്കുന്നുണ്ടെന്നും മേജര്‍ രവി വ്യക്തമാക്കി.

നാല് വര്‍ഷത്തെ പരിശീലനം വളരെ കുറവാണ്. ഒരു യുദ്ധം വന്ന് കഴിുഞ്ഞാല്‍ ഇവരെ കൊണ്ട് എന്ത് ചെയ്യാന്‍ കഴിയും. നമുക്കൊരു യുദ്ധത്തെ അഭിമുഖീകരിക്കാന്‍ കഴിയുമോ? ഇതില്‍ വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. ഈ നാല് വര്‍ഷത്തിനിടയ്ക്ക് ആര് വരുന്നു ആര് പോകുന്നത് എന്നുള്ളത് ആര്‍ക്കും അറിയില്ല. എത്രയൊക്കെ സൂക്ഷ്മ പരിശോധന നടത്തിയാലും ആരുടെയും മനസ്സ് ചൂഴ്ന്ന് പരിശോധിക്കാനാവില്ല. ഇവരെന്തിനാണ് വരുന്നതെന്ന് അറിയാനും സാധിക്കില്ല.

അത് മാത്രമല്ല, പരിശീലനത്തിന് ശേഷം പുറത്തിറങ്ങുന്നവര്‍ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയുമാവാം. ഒരാള്‍ ഈ നാല് വര്‍ഷം കഴിഞ്ഞ്, ഏതെങ്കില്‍ ഭീകരസംഘത്തില്‍ പോയി ചേരാനായിട്ടാണ് വരുന്നതെങ്കിലോ? ഈ ഭീകര സംഘടനകള്‍ക്ക് അപ്പോള്‍ കിട്ടുന്നത് സൈനിക പരിശീലനം ലഭിച്ചവരെയാണ്. ഇത് രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും മേജര്‍ രവി പറഞ്ഞു.

സോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതംസോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതം

Recommended Video

cmsvideo
Who On Monkey Pox l Concern |കുരങ്ങ്പനിയിൽ നടുങ്ങി ലോകം. ആരോ ഗ്യ അടിയന്തരാവസ്ഥ? | *Health

Ernakulam
English summary
agneepath scheme: director major ravi criticise agneepath scheme, dont let national security in vain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X