ഏഴ് റൗണ്ട് വെടിവയ്ക്കാവുന്ന 7.62 എംഎം പിസ്റ്റല്‍, രഖില്‍ എല്ലാം മുന്‍കൂട്ടി പദ്ധതിയിട്ടു; ക്രൂര കൊലപാതകം
കൊച്ചി: കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതി ഉപയോഗിച്ച തോക്ക് ഏതൊക്കെയാണെന്ന് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതി രാഖില്‍ കഴിഞ്ഞ ഒരു മാസമായി നെല്ലിക്കുഴിയില്‍ യുവതി താമസിച്ചിരുന്ന വീടിന് സമീരത്തെ മറ്റൊരു വീട്ടില്‍ താമസിച്ചിരുന്നതായി വിവരം ലഭിച്ചു. കൊല്ലപ്പെട്ട മാനസയുടെ വീടിന് തൊട്ടുമുമ്പിലത്തെ വീടാണിതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം മാനസയ്ക്ക് അറിയില്ലെന്നാണ് വിവരം.
Recommended Video
പ്രൈവുഡ് വ്യാപാരിയാണെന്ന് പറഞ്ഞാണ് വീട് വാടകയ്ക്ക് എടുത്തത്. ഏതാനും ദിവസങ്ങളില്‍ ഈ വീട്ടില്‍ താമസിച്ചെന്നാണ് സൂചന. പിന്നീട് കണ്ണൂരിലെത്തി തോക്ക് കൊണ്ടുവന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏഴ് റൗണ്ട് വെടിവയ്ക്കാവുന്ന 7.62 എംഎം പിസ്റ്റളാണ് രഖില്‍ കൊണ്ടുവന്നത്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് എവിടുന്നു ലഭിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മാനസ മാധവനെയാണ് സുഹൃത്ത് രഖില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാളും പിന്നീട് ആത്മഹത്യ ചെയ്തു. ഹൗസ് സര്‍ജനായ മാനസ കണ്ണൂര്‍ നാറാത്ത് സ്വദേശിയാണ്. രഖിലും കണ്ണൂര്‍ ജില്ലക്കാരനാണ്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു മാനസ.
ഐഎൻഎൽ പിളർപ്പ് കോടതിയിൽ എത്തുമ്പോൾ നേട്ടം ആർക്ക്? ചര്‍ച്ചകളിൽ സമവായമെത്തിയില്ലെങ്കിൽ എന്താകും
മാനസ താമസിക്കുന്ന സ്ഥലത്ത് എത്തിയ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. മനസയുടെ മരണം ഉറപ്പ് വരുത്തിയ രാഗിനും വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇസ്രായേലിനെ ഞെട്ടിച്ച് വന്‍ ആക്രമണം; പിന്നില്‍ ഇറാന്‍? വലവീശി ചാരക്കണ്ണുകള്‍, എന്തും സംഭവിക്കാം