Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രത്തില്‍ കയറിയ ദളിത് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആള്‍ക്കൂട്ട വിചാരണ; പ്രതികക്കെതിരെ നടപടി വേണം

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥിനിക്കു നേരെ എളയാവൂരില്‍ ആള്‍ക്കൂട്ട വിചാരണയും അക്രമവും നടന്ന സംഭവത്തില്‍ പൊലിസ് കേസ് അട്ടിമറിക്കുകയാണെന്ന് കേരളസ്‌റ്റേറ്റ് പട്ടികജനസമാജം (കെ.പി.ജി. എസ്) ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്‌ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈക്കഴിഞ്ഞ വിഷുദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എളയാവൂര്‍ കൂടത്ത് താഴെ ആരൂഡം ദേവിക്ഷേത്രത്തിനടുത്തുവെച്ചു പ്‌ളസ്ടൂ വിദ്യാര്‍ത്ഥിനിയും സഹോദരനും ആള്‍ക്കൂട്ട വിചാരണയ്ക്കും അക്രമത്തിനും ഇരയായത്. ദളിത് വിഭാഗത്തില്‍പ്പെട്ട ഇവര്‍ ക്ഷേത്രത്തില്‍ കയറിയെന്നു ആരോപിച്ചായിരുന്നു പ്രദേശവാസികള്‍ ഇവര്‍ക്കു നേരെ തിരിഞ്ഞത്.

പട്ടികജാതിക്കാരായ ഇവര്‍ ക്ഷേത്രത്തില്‍ കയറി അശുദ്ധമാക്കിയെന്നു ആരോപിച്ചു ഇരുവരെയും മര്‍ദ്ദിച്ചുവെന്നാണ് പരാതി. സ്ത്രീകള്‍ ഉള്‍പ്പെടെയുളള അന്‍പതോളം പേരാണ് ആള്‍ക്കൂട്ട വിചാരണ നടത്തിയത്. ഇതില്‍ എട്ടുപേര്‍ കുട്ടികളെ മര്‍ദ്ദിക്കുകയുംരണ്ടരമണിക്കൂറോളം ബന്ദികളാക്കുകയും ചെയ്തു. പൊലിസെത്തിയാണ് ഇവരെ മോചിപ്പിച്ചത്.ഇതിനിടെയില്‍ കുട്ടികളുടെ പരിചയക്കാരായ രണ്ടു യുവാക്കളായ ഷറഫുദ്ദീന്‍, വിവേക് എന്നിവര്‍ ബൈക്കില്‍ സ്ഥലത്തെത്തുകയും ആള്‍ക്കൂട്ട വിചാരണയ്‌ക്കെതിരെ പ്രതികരിക്കുകയും ചെയ്തു. ഇതിനിടെയില്‍ ഇവര്‍ ഉറുമി ഉപയോഗിച്ചതിനാല്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ പൊലിസ് ഷറഫുദ്ദീനെയും വിവേകിനെയും ആയുധം ഉപയോഗിച്ചു അക്രമിച്ചതിന് അറസ്റ്റു ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

kannur-1

കുട്ടികളെ അക്രമിച്ച എട്ടു പേരെ അറസ്റ്റു ചെയ്തുവെങ്കിലും കണ്ണൂര്‍ ടൗണ്‍ സി. ഐ ഇവര്‍ക്കെതിരെ രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം നിസാരവകുപ്പുകള്‍ മാത്രമേ ചുമത്തിയിട്ടുളളുവെന്ന് പട്ടികജനസമാജം ഭാരവാഹി തെക്കന്‍സുനില്‍കുമാര്‍ ആരോപിച്ചു. പട്ടികജാതി വിഭാഗക്കാരായ കുട്ടികളായതിനാല്‍ പൊലിസ് കേസ് അട്ടിമറിക്കുകയായിരുന്നു. സ്‌റ്റേഷന്‍ ജാമ്യം നല്‍കി പ്രതികളെ വിട്ടയക്കുകയാണ് പൊലിസ് ചെയ്തത്. എന്നാല്‍ പിന്നീട് പ്രതികളില്‍ നിന്നും പരാതി വാങ്ങി ആള്‍ക്കൂട്ട വിചാരണയ്ക്കിരയായ കുട്ടികള്‍ക്കെതിരെ നരഹത്യാശ്രമം, ആംസ് ആക്റ്റ് എന്നിവ ചുമത്തി ജയിലില്‍ അടക്കുകയും ചെയ്തുവെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.

ഭരണ, പ്രതിപക്ഷ പാര്‍ട്ടികളിലെ ചില നേതാക്കള്‍ അന്യായമായി ഇടപെട്ടാണ് പട്ടികജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുളള അതിക്രമകേസ് അട്ടിമറിച്ചത്.സുഹൃത്തിനെ വണ്ടികയറ്റാന്‍ പോവുന്നതിനിടെയില്‍ ക്ഷേത്രത്തില്‍ കയറി കുട്ടികളെയാണ് ക്ഷേത്രം അശുദ്ധമാക്കിയെന്നു ആരോപിച്ചു ആള്‍ക്കൂട്ട വിചാരണ നടത്തിയത്. സി.പി. എം ഭരിക്കുന്ന കാലത്ത് കണ്ണൂര്‍ ജില്ലയിലെ ചില ക്ഷേത്രങ്ങളില്‍ അയിത്തം നിലനില്‍ക്കുന്നുണ്ട്. അതിന്റെ പേരില്‍ പട്ടികജാതിക്കാര്‍ മാറ്റി നിര്‍ത്തപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുകയാണെന്ന് തെക്കന്‍സുനില്‍കുമാര്‍ ആരോപിച്ചു. കുറ്റവാളികള്‍ക്കെതിരെ പോക്‌സോ, എസ്.സി. എസ്.ടി വകുപ്പു ചുമത്താന്‍ പൊലിസ് തയ്യാറാകണം. ഇതിനായി കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയതായും തെക്കന്‍സുനില്‍കുമാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് അരിങ്ങളയന്‍, എന്‍. ഷൈജ, എന്‍.ശരത്ത് എന്നിവരും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+