Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാഴ്ച, ബോട്ടില്‍ പിന്നിട്ടത് 1500 നോട്ടിക്കല്‍ മൈല്‍; ഇതാ ഒരു റിയല്‍ സര്‍വൈവല്‍ ത്രില്ലര്‍ ലൈഫ് സ്‌റ്റോറി..

ഇറാനിലെ തൊഴില്‍ ചൂഷണത്തില്‍ നിന്ന് ഇന്ത്യക്കാരായ ആറ് പേര്‍ തിരിച്ചെത്തിയത് അവിശ്വസനീയമായി. സിനിമാക്കഥയെ വെല്ലുംവിധം 1500 നോട്ടിക്കല്‍ മൈല്‍ രണ്ടാഴ്ച കടലിലൂടെ യാത്ര ചെയ്താണ് ആറ് യുവാക്കള്‍ കേരളതീരം തൊട്ടത്. 31 കാരനായ നിത്യ ദയാലന്‍, സഹോദരന്‍ അരുണ്‍ ദയാലന്‍, 29, ബന്ധു കാളിദാസ് കുമാര്‍, 22, മുനീശ്വരന്‍, 37, രാജേന്ദ്രന്‍, 38, മരിയ ഡെന്നിസ്, 37 എന്നിവരുടെ അതിജീവനത്തെ കുറിച്ചാണ് ഇനി പറയുന്നത്.

ഒരു വര്‍ഷത്തിലേറെ നീണ്ട ദുരിത ജീവിതത്തിനും രണ്ടാഴ്ച നീണ്ട വെല്ലുവിളി നിറഞ്ഞ കടല്‍ജീവിതത്തിനും ശേഷം രാമനാഥപുരത്തെ തിരുപ്പലൈക്കുടി എന്ന മത്സ്യബന്ധന കുഗ്രാമത്തിലെ തന്റെ വീട്ടില്‍ നിന്ന് ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കുകയാണ് നിത്യ ദയാലന്‍. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

Iran

തമിഴ്‌നാട്ടിലെ എന്നെപ്പോലുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലെ ജീവിതം ഒരിക്കലും എളുപ്പമായിരുന്നില്ല. ആവശ്യത്തിന് മത്സ്യമില്ല, കാലാവസ്ഥ ക്രമരഹിതമാണ്, മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങളുണ്ട്, ജീവിതച്ചെലവ് വര്‍ധിച്ചു. ഞങ്ങളുടെ കുടുംബങ്ങളെ പോറ്റുക എന്നത് പ്രയാസകരമായി മാറിയിരിക്കുന്നു. അങ്ങനെയിരിക്കെയാണ് കന്യാകുമാരിയില്‍ നിന്നുള്ള ഒരു സുഹൃത്ത് വഴി ഇറാനിലെ ജോലിയെ കുറിച്ച് ഞാന്‍ അറിയുന്നത്.

പ്രതിമാസം 30000-40000 രൂപ വരെ ശമ്പളം എന്ന് കേട്ടപ്പോള്‍ മറിച്ചൊന്നും ആലോചിച്ചില്ല. 2023 ജനുവരിയില്‍ ഞാനും ബന്ധുവായ കാളിദാസും ഡെന്നീസും തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ടെഹ്റാനിലേക്ക് പറന്നു. മറ്റുള്ളവര്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇറാനില്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു. ഇറാനില്‍, പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ബന്ദര്‍-ഇ ചിറൂയിയിലേക്കാണ് ഞങ്ങള്‍ എത്തിയത്.

അവിടെ അറബിയായ സയ്യിദ് ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഒരു കപ്പലില്‍ ജോലി ചെയ്യാന്‍ തുടങ്ങി. ഓരോ ദിവസം കഴിയുന്തോറും ജോലി വിചാരിച്ചതിലും വളരെ കഠിനമായി മാറി. കടലില്‍ 10 ദിവസം, കരയില്‍ 10 ദിവസം എന്നിങ്ങനെയായിരുന്നു ജോലി സമയം. കടലിലായിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു ദിവസം രണ്ട് മണിക്കൂര്‍ പോലും ഉറങ്ങാന്‍ കഴിഞ്ഞില്ല. വാഗ്ദാനം ചെയ്ത ശമ്പളം ലഭിച്ചില്ല.

മിക്ക മാസങ്ങളിലും 10,000 രൂപ മാത്രമാണ് ലഭിച്ചത്. പതിയെ പതിയെ അതും നിലച്ചു. കൂലി കൊടുക്കാതെ കടലില്‍ പോകില്ലെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളുടെ തൊഴിലുടമ ഞങ്ങള്‍ക്ക് ഭക്ഷണം നിഷേധിച്ചു. പാസ്പോര്‍ട്ട് മാറ്റിവെച്ചു. അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ കുടുങ്ങി. ഒടുവില്‍ ഏപ്രില്‍ 22 ന് ഞങ്ങള്‍ അവിടെ നിന്ന് പലായനം ചെയ്യാന്‍ തീരുമാനിച്ചു. ബന്ദര്‍-ഇ ചിരുയിയില്‍ നിന്ന് പലായനം ചെയ്ത് 1500-ലധികം നോട്ടിക്കല്‍ മൈല്‍ ദൂരമുള്ള നാട്ടിലേക്ക് മടങ്ങുക എന്നതായിരുന്നു പദ്ധതി.

ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുമെന്ന പ്രതീക്ഷയില്‍ ഖത്തര്‍ കടലിലേക്ക് എത്തി സ്വയംവഴിതെറ്റി വന്നു എന്ന് അധികൃതരെ ബോധ്യപ്പെടുത്താനായിരുന്നു പദ്ധതി. എന്നത്തേയും പോലെ അന്നും ഞങ്ങള്‍ ബോട്ടിലെത്തി. അസ്വാഭാവികമായി ഒന്നും പുറത്ത് കാണിച്ചില്ല. അന്ന് രാവിലെ, ഞാന്‍ ബോട്ട് ഓണാക്കി, 350 സിസി ചൈനീസ് എഞ്ചിന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. താമസിയാതെ മരവും ഫൈബര്‍ഗ്ലാസും ഉള്ള ആ ബോട്ട് കടലിലേക്ക് കുതിച്ചുകൊണ്ടിരുന്നു.

ഇറാനിയന്‍ തീരം ഇപ്പോള്‍ ചക്രവാളത്തില്‍ ഒരു വിദൂര വര മാത്രമായി. ഞങ്ങള്‍ ഖത്തറിന്റെ കടല്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ തീരസംരക്ഷണ സേന ഞങ്ങളെ പിടികൂടി. ഞങ്ങളെ അറസ്റ്റ് ചെയ്ത് ഇന്ത്യന്‍ എംബസിയിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ അവരോട് അപേക്ഷിച്ചു. എന്നാല്‍ എംബസിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അവരുടെ അതിര്‍ത്തിയില്‍ പ്രവേശിച്ചതിന് ഞങ്ങളെ ആറ് മാസത്തേക്ക് ജയിലിലടക്കുമെന്ന് അവര്‍ പറഞ്ഞു.

ഞങ്ങളുടെ തൊഴിലുടമയുടെ അടുത്തേക്ക് മടങ്ങാനും അല്ലെങ്കില്‍ ഇറാനിലെ ഇന്ത്യന്‍ എംബസിയിലേക്ക് പോകാനും അവര്‍ ഞങ്ങളെ ഉപദേശിച്ചു. എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഒരിക്കലും മടങ്ങിപ്പോകുന്നത് ഒരു ഓപ്ഷനായിരുന്നില്ല. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് ഏകദേശം 600 കിലോമീറ്റര്‍ അകലെയാണ് ഇന്ത്യന്‍ എംബസി. ഇത്രയും ദൂരം യാത്ര ചെയ്യാന്‍ ഞങ്ങളുടെ കയ്യില്‍ പണവും പാസ്‌പോര്‍ട്ടുകളും ഇല്ലായിരുന്നു.

ഇറാനിയന്‍ കടലിലേക്ക് മടങ്ങിയ ഞങ്ങള്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെ നിര്‍ണായക ചോക്ക് പോയിന്റും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള ഏക പാതയുമായ ഹോര്‍മുസ് കടലിടുക്കിലേക്ക് ബോട്ട് തിരിച്ചു. അവിടെ നിന്ന് ഞങ്ങള്‍ ഒമാന്‍ അതിര്‍ത്തിയിലേക്ക് കയറ. വൈകാതെ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭക്ഷണം തീര്‍ന്നു. കൂടുതലും കുബൂസും മീന്‍ കറിയും ആയിരുന്നു കഴിച്ചത്.

ദിവസത്തില്‍ ഒരിക്കല്‍ മാത്രമായി ഭക്ഷണം പരിമിതപ്പെടുത്തി. ദിവസങ്ങള്‍ നീണ്ടു. ഞങ്ങള്‍ സ്റ്റിയറിംഗ് വീലില്‍ മാറിമാറി ഇരുന്നു. കുറഞ്ഞത് 3-4 മണിക്കൂറെങ്കിലും ഞങ്ങളില്‍ രണ്ടുപേര്‍ സ്റ്റിയറിംഗ് വീല്‍ പിടിക്കും. അതിനുശേഷം മറ്റാരെങ്കിലും അത് ഏറ്റെടുക്കും. ഞങ്ങള്‍ അന്താരാഷ്ട്ര കടല്‍ അതിര്‍ത്തികള്‍ കടക്കുകയാണെങ്കില്‍ എവിടെയാണെന്ന് അറിയാന്‍ ജിപിഎസില്‍ ശ്രദ്ധിച്ചു.

ഞങ്ങളിലൊരാള്‍ എഞ്ചിന്‍ നിരീക്ഷിക്കുകയും ചോര്‍ച്ചയെക്കുറിച്ച് ശ്രദ്ധിക്കുകയും ചെയ്യും. ഈ സമയം മറ്റുള്ളവര്‍ ഉറങ്ങും കൊടുങ്കാറ്റിലും കനത്ത മഴയിലും അകപ്പെട്ടതിനാല്‍ ചില ദിവസങ്ങള്‍ പ്രക്ഷുബ്ധമായിരുന്നു. ഒമാനിനടുത്ത് എവിടെയോ വെച്ച് ഒരു കൊടുങ്കാറ്റില്‍ വെള്ളം റേഡിയേറ്ററില്‍ പ്രവേശിച്ചു. ഞങ്ങള്‍ക്ക് എഞ്ചിന്‍ സ്വിച്ച് ഓഫ് ചെയ്ത് സ്വമേധയാ വെള്ളം കളയേണ്ടി വന്നു.

ഞങ്ങള്‍ വീണ്ടും പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍, മറ്റൊരു കൊടുങ്കാറ്റുണ്ടായി, ഇത്തവണ ഗിയര്‍ബോക്‌സില്‍ വെള്ളം കയറി. ഞങ്ങള്‍ അത് വൃത്തിയാക്കുകയും ഗുണനിലവാരമില്ലാത്ത കുറച്ച് എണ്ണ ഉപയോഗിക്കുകയും ചെയ്തു. ഗിയര്‍ബോക്‌സ് വീണ്ടും പ്രവര്‍ത്തിപ്പിക്കേണ്ടിവന്നു. ഏപ്രില്‍ 27 ന്, രാവിലെ 8 മണിയോടെ, ഒരു യുഎസ് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഒമാനി കടലില്‍ ഞങ്ങളുടെ ബോട്ട് തടഞ്ഞു.

ഞങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് അവരോട് വിശദമായി (വയര്‍ലെസ് റേഡിയോ ചാനല്‍ 16 വഴി) സംസാരിച്ചു. ഞങ്ങളിലാര്‍ക്കും കാര്യമായി ഇംഗ്ലീഷ് അറിയില്ല. പക്ഷേ അതിശയകരമെന്നു പറയട്ടെ, അവര്‍ ക്ഷമയോടെ ഞങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുകയും മനസിലാക്കുകയും ചെയ്തു. അവസാനം, അവര്‍ ഞങ്ങളോട് പോകാന്‍ പറഞ്ഞു. പക്ഷേ ഞങ്ങളെ അറസ്റ്റ് ചെയ്ത് ഒമാനിലെ ഇന്ത്യന്‍ എംബസിയിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ അവരോട് അപേക്ഷിച്ചു.

ആ അഭ്യര്‍ത്ഥന അവര്‍ കേട്ടില്ല, എന്നാല്‍ ഞങ്ങളെ ഉപേക്ഷിച്ചതുമില്ല. അവര്‍ ഞങ്ങളോട് ഒമാന്‍ കടലിലൂടെ പോകാന്‍ ആവശ്യപ്പെട്ടു. പിന്നീടാണ് അവര്‍ ഞങ്ങളുടെ ബോട്ടിനെ പിന്തുടരുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചത്. ആദ്യം ഞങ്ങള്‍ പരിഭ്രാന്തരായി. ക്രമേണ, അവര്‍ ഞങ്ങളെ അകമ്പടി സേവിക്കുകയാണെന്ന് ഞങ്ങള്‍ മനസിലാക്കി. ഒരുപക്ഷേ നമ്മുടെ സുരക്ഷിതത്വത്തിന് വേണ്ടിയായിരിക്കുമോ?

വൈകുന്നേരം വരെ അവര്‍ ഞങ്ങളെ അനുഗമിച്ചു. സൂര്യാസ്തമയത്തിനുമുമ്പ്, അവര്‍ കപ്പലില്‍ നിന്ന് ഒരു ബോട്ട് താഴ്ത്തുന്നത് ഞങ്ങള്‍ കണ്ടു. നാല് ഉദ്യോഗസ്ഥര്‍ (രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും) ഞങ്ങളുടെ ബോട്ടിനെ സമീപിച്ചു. ഞങ്ങളു
ടെ മത്സ്യബന്ധന ബോട്ടിന്റെ അടിസ്ഥാന പരിശോധനയ്ക്ക് ശേഷം ആ ഉദ്യോഗസ്ഥര്‍ പോയി. എന്നാല്‍ തിന് മുന്‍പ് അവര്‍ ഞങ്ങള്‍ക്ക് കുറച്ച് 'സമ്മാനം' നല്‍കി.

സണ്‍ഗ്ലാസുകള്‍, മരുന്ന് കിറ്റുകള്‍, ലഘുഭക്ഷണങ്ങള്‍, കുടിവെള്ളം എന്നിവയായിരുന്നു അവ. അതിനൊപ്പം ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് നമ്പര്‍ ഉള്ള ഒരു കാര്‍ഡും അവര്‍ ഞങ്ങള്‍ക്ക് നല്‍കി, ഞങ്ങളെ വീണ്ടും ഒമാന്‍ കടലില്‍ തടഞ്ഞാല്‍ അത് ഉപയോഗിക്കണമെന്ന് ഞങ്ങളോട് പറഞ്ഞു. ഇത് ഞങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കി, ദയാലന്‍ പറയുന്നു. ഏകദേശം അഞ്ച് ദിവസത്തെ യാത്രയ്ക്ക് ശേഷം ഇന്ത്യന്‍ കടലില്‍ പ്രവേശിക്കുന്നതുവരെ യാത്ര ഒമാനി കടലിലൂടെ തുടര്‍ന്നു.

അപ്പോഴേക്കും ഞങ്ങളുടെ ബോട്ടിന്റെ ഡീസല്‍ കുറവായിരുന്നു. അത് കുറച്ച് ദിവസം നീണ്ടുനില്‍ക്കണെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഒടുവില്‍, മെയ് 5 ന് പുലര്‍ച്ചെ കേരള തീരത്തോട് അടുത്തോടെ ആശ്വാസമായി. ഏകദേശം രണ്ടാഴ്ചയായി ഞങ്ങള്‍ ഞങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിരുന്നില്ല. ഞങ്ങള്‍ കടലില്‍ ആണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.

ഞങ്ങളുടെ കൈയില്‍ രണ്ട് ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ ഒരു തമിഴ് മത്സ്യബന്ധന ബോട്ടുമായി ഞങ്ങളുടെ വയര്‍ലെസ് വഴി സംസാരിച്ചു, ഞങ്ങളുടെ സിം കാര്‍ഡ് നമ്പറുകള്‍ പങ്കുവെച്ചു. കരയിലുള്ള ആരെങ്കിലോടും റീചാര്‍ജ് ചെയ്യാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു. അവര്‍ അത് ചെയ്തു, ഞങ്ങള്‍ ഞങ്ങളുടെ കുടുംബങ്ങളെ വിളിച്ച് ഉടന്‍ കൊച്ചിയിലേക്ക് വരാന്‍ പറഞ്ഞു.

താമസിയാതെ, അവര്‍ ഒരു ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ കണ്ടു. ഞങ്ങള്‍ അവരെ സമീപിച്ചു. അന്വേഷണം നടത്തിയ ശേഷം അവര്‍ ഞങ്ങളെ കൊച്ചി തുറമുഖത്തേക്ക് കൊണ്ടുപോയി. പൊലീസ് ഞങ്ങളുടെ ഫോണുകളും ഇറാനിയന്‍ ബോട്ടും (നമ്പര്‍: 3/11875) പിടിച്ചെടുത്ത് ഞങ്ങളെ വിട്ടയച്ചു. ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+