രാഷ്ട്രപതി ഭവനിലും ജാതിചിന്തകള്‍.. രാഷ്ട്രപതിയുടെ അംഗരക്ഷകര്‍ എല്ലാം മൂനു ജാതിയില്‍ നിന്നുള്ളവര്‍.. വിശദീകരണം തേടി ദില്ലി ഹൈക്കോടതി
ദില്ലി: രാഷ്ട്രപതിയുടെ അംഗരക്ഷകരെ കുറിച്ച് ദില്ലി ഹൈക്കോടതിയിലെത്തിയ പൊതു താത്പര്യഹര്‍ജിയില്‍ കേന്ദ്രത്തിന്റെയും ഇന്ത്യന്‍ ആര്‍മി ചീഫിന്റെയും നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ അംഗരക്ഷകരായി മൂനു ജാതിയില്‍ പെട്ടവരെ മാത്രമാണ് നിയമിക്കുന്നതെന്നത് എന്നതിനെ കുറിച്ചാണ് ഹര്‍ജി. ജസ്റ്റിസ് എസ് മുരളീധര്‍ ജസ്റ്റിസ് സഞ്ജീവ് നാറുല എന്നിവരടങ്ങുന്ന ബെഞ്ച് പ്രതിരോധ മന്ത്രാലയം, ചീഫ് ആര്‍മി സ്റ്റാഫ്, പിബിജി കമാന്‍ഡന്റ് ആര്‍മി റിക്രൂട്ട്മെന്റ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹരിയാന സ്വദേശിയായ ഗൗരവ് യാദവ് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതി നോട്ടീസ് നല്‍കിയത്. സെപ്റ്റംബറില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ ബോഡിഗാര്‍ഡ് റിക്യുട്ട്മെന്റ് നടത്തിയിരുന്നു.ഇതില്‍ പങ്കെടുക്കാന്‍ അനുമതി ഉണ്ടായത് മൂനു ജാതിയില്‍ പെട്ടവര്‍ക്ക് മാത്രമാണ്. ജാട്ട്, രജപുത്ര, ജാട്ട് സിക്ക് എന്നി സമുദായത്തില്‍ ഉള്പെട്ടവരെ മാത്രമാണ് റിക്രൂട്ട്മെന്റിന് ക്ഷണിച്ചതെന്ന് പറയുന്നു. ഗൗരവ് യാദവിന് പിബിജി അനുശാസിക്കുന്ന എല്ലാ യോഗ്യതകളും ഉണ്ടായിരുന്നു, എന്നാല്‍ ജാതി യാദവന് ആയതിനാല്‍ പിന്തള്ളപ്പെട്ടു. ജാതി അടിസ്ഥാനത്തില്‍ മുന്‍ഗണന നല്കി എന്നതു ചൂണ്ടിക്കാട്ടിയാണ് ഗൗരവ് യാദവ് ദില്ലി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.

എന്തുകൊണ്ടാണ് ഈ മൂനു ജാതിയില്‍ പെട്ടവര്‍ക്ക് മാത്രം പിബിജിയില്‍ നിയമനം ലഭിക്കുന്നത്. 2013ല്‍ പിബിജി ഹിന്ദു ജാട്ട്, രജപുത്, ജാട്ട് സിഖ് എന്നിവര്‍ക്കുമാത്രമായി നല്‍കുന്നുവെന്ന് ആര്‍മി സുപ്രിം കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതില്‍ ജാതി മത വേര്‍തിരിവില്ലെന്നും പറഞ്ഞിരുന്നു.
സുപ്രീം കോടതിയില്‍ ആര്‍മി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണങ്ങള്‍ എല്ലാം തള്ളയിരുന്നു. രാഷ്ട്രപതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ നിയമനങ്ങളും ഉയരത്തിന്റെയും ആരോഗ്യത്തിന്റെയും ആകാരത്തിന്റെയും അടിസ്ഥാനത്തിലാണെന്നും പറഞ്ഞിരുന്നു.
203ല്‍ ഇതേ ആരോപണവുമായി ഐഎസ് യാദവ് എന്നയാളും പൊതുതാത്പര്യഹര്‍ജി നലകിയിരുന്നു.
എന്നാല്‍ ആര്‍മി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പിബിജി എന്നത് 150 പേരടങ്ങുന്ന രാഷ്ട്രപതിയുടെ സെക്രട്ടേറിയേറ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രപതി ഭവന് ചട്ടങ്ങള്‍ പാലിക്കുന്ന സംഘമാണെന്ന് പറഞ്ഞു. മിലിറ്ററി യോഗ്യതകള്‍ ഉള്ളവരെയാണ് നിയമിക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.പിബിജിക്ക് മൂന് വിങുകളുണ്ടെന്നും അതിനാല്‍ മൂന് വിഭാഗത്തിനെ മാത്രമമേ നിയോഗിക്കാന്‍ കഴിയൂ എന്നും ആര്‍മി പറയുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications