ബില്‍ക്കീസ് ബാനു കേസില്‍ പൊട്ടിത്തെറിച്ച് നടി ഖുശ്ബു; ബിജെപിയില്‍ നിന്ന് ആദ്യം... മൗനം പാലിച്ച് പാര്‍ട്ടി
ചെന്നൈ: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ച സര്‍ക്കാര്‍ നടപടിക്കെതിരെ നടി ഖുഷ്ബു രംഗത്ത്. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായ ഖുഷ്ബുവിന്റെ പ്രതികരണം വലിയ ചര്‍ച്ചയാകുകയാണ്. പ്രതികളെ വിട്ടയച്ച ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ നടപടി വിവാദത്തിലായിരിക്കെ, ആദ്യമായി കടുത്ത ഭാഷയില്‍ പ്രതികരിക്കുന്ന പാര്‍ട്ടി നേതാവാണ് ഖുഷ്ബു.
എന്നാല്‍ പാര്‍ട്ടി ഔദ്യോഗികിമായി ഇക്കാര്യത്തില്‍ നിലപാട് എടുത്തിട്ടില്ല. നേരത്തെ കോണ്‍ഗ്രസ് നേതാവിയിരുന്ന ഖുഷ്ബു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലാണ് ബിജെപിയില്‍ ചേര്‍ന്നത്. ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വിട്ടതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഖുഷ്ബുവിന്റെ പ്രതികരണം....

2002 മാര്‍ച്ച് മൂന്നിനാണ് ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്തത്. ഗുജറാത്തില്‍ കലാപം പടരുന്ന സാഹചര്യത്തില്‍ ബന്ധുവീട്ടിലേക്ക് പലായനം ചെയ്യുകയായിരുന്നു ബില്‍ക്കീസും വീട്ടുകാരും. ഈ വേളയിലാണ് അക്രമിക്കൂട്ടത്തിന് മുന്നില്‍ പ്പെട്ടത്. നിരവധി പേര് പീഡിപ്പിച്ച ബില്‍കീസിന് ബോധം നഷ്ടമായി. കുടുംബത്തിലെ ഏഴ് പേരെ കൊന്നു. ഇതില്‍ ബില്‍ക്കീസിന്റെ മൂന്ന് വയസുള്ള മകളും ഉള്‍പ്പെടും.

സാമൂഹിക പ്രവര്‍ത്തകരുടെ പിന്‍ബലത്തില്‍ നിയമ പോരാട്ടം ആരംഭിച്ച ബില്‍ക്കീസ് ബാനു വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മുംബൈയിലാണ് പിന്നീട് വിചാരണ നടന്നത്. അന്വേഷണം കോടതി ഇടപെട്ട് സിബിഐക്ക് കൈമാറി. 20 പ്രതികള്‍ അറസ്റ്റിലായി. എട്ട് പേരെ കോടതി വിട്ടയച്ചു. ഒരാള്‍ വിചാരണക്കിടെ മരിച്ചു. 11 പ്രതികളാണ് ജയില്‍ ശിക്ഷ അനുഭവിച്ചത്. ഇവര്‍ക്ക് പരിധി വിട്ട് ബിജെപി സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതും വിവാദമായിരുന്നു.

പ്രതികളിലൊരാള്‍ കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയെ സമീപിച്ച് മോചനം തേടുകയായിരുന്നു. ഈ വര്‍ഷം മെയില്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് വിഷയം പരിശോധിക്കാന്‍ നിര്‍ദേശിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതിയില്‍ രൂപീകരിച്ച പരിശോധനാ സമിതി മുഴുവന്‍ പ്രതികളെയും വിട്ടയക്കാന്‍ ശുപാര്‍ശ ചെയ്തു. സമിതിയില്‍ ബിജെപി അംഗങ്ങളുമുണ്ടായിരുന്നു. ആഗസ്റ്റ് 15ന് എല്ലാ പ്രതികളും മോചിതരായി.

ജയിലിന് പുറത്ത് വലിയ സ്വീകരണമാണ് 11 പ്രതികള്‍ക്കും ലഭിച്ചത്. തിരിവിളക്ക് കത്തിച്ചും മധുരം വിതരണം ചെയ്തുമാണ് കുടുംബങ്ങള്‍ പ്രതികളുടെ മോചനം ആഘോഷിച്ചത്. ശേഷം ഗുജറാത്തിലെ വിഎച്ചിപിയുടെ ഓഫീസിലും പ്രതികള്‍ക്ക് സ്വീകരണം നല്കി. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. തന്റെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച ബില്‍ക്കീസും പ്രതികരിച്ചു.

മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പ്രതികള്‍ക്ക് സ്വീകരണം നല്കിയ നടപടിയെ വിമര്‍ശിച്ചു രംഗത്തെത്തി. എന്നാല്‍ പ്രതികളെ വിട്ടയച്ചതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് വിട്ടതെന്ന് പറഞ്ഞ ഫഡ്നാവിസ്, സ്വീകരണം നല്‍കുന്നത് തെറ്റായ സന്ദേശമാണ് കൈമാറുകയെന്നും പ്രതികരിച്ചു.

ഒരു സ്ത്രീ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ആ വ്യക്തിക്ക് നിര്‍ബന്ധമായും നീതി ലഭിച്ചിരിക്കണം. കുറ്റം ചെയ്തവര്‍ ഒരിക്കലും രക്ഷപ്പെടരുത്. സ്വതന്ത്രരാവുകയും ചെയ്യരുത്. കേസിലെ പ്രതികളെ മോചിപ്പിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കലാണ്. ബില്‍ക്കീസ് ബാനു എന്നല്ല, പീഡിപ്പിക്കപ്പെടുന്ന ഏത് സ്ത്രീക്കും രാഷ്ട്രീയത്തിന് അതീതമായ പിന്തുണ നല്‍കണമെന്നും ഖുഷ്ബു പ്രതികരിച്ചു.

പ്രതികളെ വിട്ടയച്ചതിനെതിരെ രംഗത്തെത്തിയ ആദ്യ ബിജെപി നേതാവാണ് ഖുഷ്ബു. ഈ പ്രതികരണത്തോട് പാര്‍ട്ടി മൗനം പാലിക്കുകയാണ്. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു ഖുഷ്ബു. പിന്നീട് ബിജെപിയില്‍ ചേരുകയാണ് ചെയ്തത്. തമിഴ്നാട്ടില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള പ്രചാരണത്തിലാണവര്. അതിനിടെയാണ് ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ ഖുഷ്ബു രംഗത്തുവന്നിരിക്കുന്നത്.
Recommended Video
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications