Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടവേളക്ക് ശേഷം വീണ്ടും സിഎഎ വിരുദ്ധ പ്രക്ഷോഭം; തുടക്കം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍

അഗര്‍ത്തല: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ ബുധനാഴ്ച മുതല്‍ മേഖലയിലുടനീളം സി എ എ വിരുദ്ധ പ്രക്ഷോഭം പുനരാരംഭിക്കുന്നു. തദ്ദേശീയ സമൂഹങ്ങള്‍ക്കുള്ള സി എ എയും സൈനിക സുരക്ഷയും ഒഴിവാക്കണം എന്ന ആവശ്യവുമായി നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ (എന്‍ ഇ എസ് ഒ) അംഗങ്ങളും നേതാക്കളും ഓരോ ജില്ലയിലും സബ് ഡിവിഷന്‍ ആസ്ഥാനങ്ങളിലും പ്രകടനം നടത്തും.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ സി എ എ അംഗീകരിച്ചിട്ടില്ല, ഒരിക്കലും അംഗീകരിക്കുകയുമില്ല. ഈ നിയമം തദ്ദേശവാസികളെ ന്യൂനപക്ഷമാക്കി കുറയ്ക്കും. വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ അനധികൃത കുടിയേറ്റക്കാരുടെ മാലിന്യം തള്ളാനുള്ള ഇടമായി ഉപയോഗിക്കാനാവില്ല. അസം ഇതിനകം തന്നെ വലിയ ഭാരം ഏറ്റെടുത്തിട്ടുണ്ട്.

caa

1971 മാര്‍ച്ച് 24 വരെയുള്ള കുടിയേറ്റക്കാരെ സ്വീകരിച്ച് കൊണ്ട് കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ കഴിയില്ല, എന്‍ ഇ എസ് ഒയുടെ മുഖ്യ ഉപദേഷ്ടാവ് സമുജ്ജല്‍ കുമാര്‍ ഭട്ടാചാര്യ ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നിവിടങ്ങളിലെ വിവിധ സമുദായങ്ങളെയും ഗോത്രങ്ങളെയും പ്രതിനിധീകരിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്‍ ഇ എസ് ഒ.

2019 ഡിസംബറില്‍ പാസാക്കിയ സി എ എ മതപരമായ പീഡനത്തെത്തുടര്‍ന്ന് 2014 വരെ ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര കുടിയേറ്റക്കാരെ ഇന്ത്യന്‍ പൗരത്വത്തിന് അനുവദിക്കുന്നതാണ്. എന്നാല്‍ വടക്ക് കിഴക്കന്‍ മേഖലയിലെ സംഘടനകള്‍ ഇതിനെ എതിര്‍ക്കുന്നു.

ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍

ഇത് 1971 ന് ശേഷമുള്ള വലിയ വിഭാഗം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ അനുവദിക്കുമെന്നും അതുവഴി തദ്ദേശീയ സമുദായങ്ങളെ ന്യൂനപക്ഷങ്ങളാക്കി ചുരുക്കുമെന്നും വടക്ക് കിഴക്കന്‍ മേഖലയിലെ സംഘടനകള്‍ പറയുന്നത്. 2019 ലെ ശക്തമായ സി എ എ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്റെ മുതിര്‍ന്ന നേതാവാണ് ഭട്ടാചാര്യ.

2020 ജനുവരിയില്‍ നടന്ന പ്രക്ഷോഭത്തിനിടെ അസമില്‍ നടന്ന പോലീസ് വെടിവെപ്പില്‍ അഞ്ച് പ്രക്ഷോഭകര്‍ മരിച്ചിരുന്നു. പിന്നീട് കൊവിഡ് വ്യാപനത്തെ തുടര്‍നനാണ് പ്രക്ഷോഭങ്ങള്‍ നിര്‍ത്തിവെച്ചത്. സി എ എ റദ്ദാക്കുന്നത് വരെ ഞങ്ങള്‍ എതിര്‍ക്കുന്നത് തുടരും, ഭട്ടാചാര്യ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+