'ഓട് പൊളിച്ചല്ല ഞാന്‍ വന്നത്, 46 വര്‍ഷത്തെ അനുഭവ സമ്പത്ത് ഉണ്ട്'; വിമര്‍ശനങ്ങളോട് കെസി വേണുഗോപാല്‍
ന്യൂദല്‍ഹി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് താന്‍ ഓട് പൊളിച്ചത് വന്നതല്ല എന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
46 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തന അനുഭവ സമ്പത്ത് ഉണ്ട് എന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. കെ എസ് യു കാലം മുതല്‍ പൊലീസിന്റെ അടി കൊണ്ട് തന്നെയാണ് വന്നത് എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

നേരത്തെ രാജി അറിയിച്ച് കൊണ്ട് സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ നേതൃത്വത്തിനെതിരെ കടുത്ത ആക്ഷേപമാണ് ഗുലാം നബി ആസാദ് ഉന്നയിച്ചിരുന്നത്. രാഹുലിന്റെ അനുനായി വൃന്ദം പാര്‍ട്ടി കൈയടക്കി വെച്ചിരിക്കുകയാണ് എന്ന് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കെ സി വേണുഗോപാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും, വാര്‍ഡ് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്തവരാണ് ഇപ്പോള്‍ പാര്‍ട്ടിയെ ഉപദേശിക്കുന്നത് എന്നുമായിരുന്നു മുതിര്‍ന്ന നേതാവ് മനീഷ് തിവാരി തുറന്നടിച്ചത്.

നേരത്തെ ആവശ്യപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഈ ഗതി വരില്ലായിരുന്നു എന്നും പാര്‍ട്ടിക്കും രാജ്യത്തിനുമിടയില്‍ വലിയ വിടവുണ്ടെന്നും മനീഷ് തിവാരി ആരോപിച്ചിരുന്നു. 42 വര്‍ഷം പാര്‍ട്ടിക്കായി ജീവിച്ചവര്‍ കുടിയാന്മാരല്ലെന്നും മനീഷ് തിവാരി തുറന്നടിച്ചു. ആനന്ദ് ശര്‍മയും പൃഥിരാജ് ചവാനും ഗുലാം നബി ആസാദിന്റെ വാദങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17-ന് നടക്കും എന്ന് പ്രവര്‍ത്തക സമിതി യോഗം അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 19-നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനം സെപ്റ്റംബര്‍ 22-ന് നടത്തും എന്നും നേതാക്കള്‍ അറിയിച്ചു. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഓണ്‍ലൈനിലൂടെയാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തത്.

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു ഗുലാം നബി ആസാദ് രാജിവച്ചത്. പാര്‍ട്ടിയുടെ കൂടിയാലോചനാ സംവിധാനങ്ങള്‍ മുഴുവന്‍ രാഹുല്‍ ഗാന്ധി തകര്‍ത്തതായി ഗുലാം നബി ആസാദ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ജി-23 നേതാക്കളില്‍ ഉള്‍പ്പെടുന്ന ആനന്ദ് ശര്‍മ അടക്കമുള്ളവര്‍ ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തു.

മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, മധുസൂദന്‍ മിസ്ത്രി, കെ സി വേണുഗോപാല്‍, ജയ്റാം രമേശ്, മുകുള്‍ വാസ്നിക്, പി. ചിദംബരം, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ഭാഗേല്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്തു.
ആരാധകരെ ശാന്തരാകുവിന്‍...; എന്നാലും ആ ക്യാമറ ഏതാ..? പാര്‍വതിയുടെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications