എല്ലാവർക്കും ബീഫ് കഴിക്കാനുള്ള അവകാശമുണ്ട്!!! അക്രമം തുടർന്നാൽ തെരുവിൽ കാണമെന്ന് കേന്ദ്രമന്ത്രി
ആട്ടിറച്ചി വിലയേറിയതായതിനാല്‍ ആളുകള്‍ പശുയിറച്ചിയും പോത്തിറച്ചിയും കഴിക്കും
ദില്ലി: ജനങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശമുണ്ടെന്നു കേന്ദ്ര നീതി മന്ത്രി രാംദാസ് അതാവാലെ. എന്തു കഴിക്കണമെന്നും തീരുമാനിക്കുന്നത് കഴിക്കുന്നവരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ പശു സംരക്ഷണത്തിന്റെ പേരില്‍ ഇനിയും അക്രമം തുടര്‍ന്നാല്‍ ബിജെപിയുടെ സഖ്യകക്ഷിയായ തന്റെ പാര്‍ട്ടി റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ തെരുവില്‍ അവരെ നേരിടുമെന്നും രാംദാസ് മുന്നറിയിപ്പ് നല്‍കി.
പശുയിറച്ചി കടത്തിയെന്ന് ആരോപിച്ച് നാഗ്പൂരില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവ് കൂടിയായ മുസ്ലിം യുവാവിനെ ഗോരക്ഷപ്രവർത്തകർ ക്രൂരമായി മര്‍ദിച്ച സംഭവത്തെ രാംദാസ് രൂക്ഷമായി വിമര്‍ശിച്ചു. ആട്ടിറച്ചി വിലയേറിയതായതിനാല്‍ ആളുകള്‍ പശുയിറച്ചിയും പോത്തിറച്ചിയും കഴിക്കും. ഗോ രക്ഷ എന്ന പേരില്‍ മനുഷ്യനെ തിന്നുവരാകുന്നത് ശരിയല്ലെന്നു അദ്ദേഹം പറഞ്ഞു.
ഗോരക്ഷയുടെ പേരിൽ ആക്രമണം
ഗോ
രക്ഷ
എന്ന
പേരില്‍
ജനങ്ങളെ
തിന്നുവരാകുയാണ്.
ഇതു
ശരിയായ
നടപടിയല്ലെന്നും
കേന്ദ്രമന്ത്രി
രാംദാസ്
അറിയിച്ചിരു്നനു.
ഗോസംരക്ഷണത്തിന്റെ
പേരിൽ
പ്രധാനമന്ത്രി
നരേന്ദ്രമോദിയെ
അപകീര്‍ത്തിപ്പെടുത്താനാണ്
പ്രവർത്തകർ
ശ്രമിക്കുന്നത്.
പശുവിൻരെ പേരിൽ രാജ്യത്ത് ആക്രമണം രൂക്ഷമാകുന്നു
ഗോ സംരക്ഷണത്തിന്റെ പേരിൽ ജൻങ്ങൾക്കെതിരെയുലള്ള ആക്രമണം രൂക്ഷമാകുകയാണ്. പശു മാസം കൈവശം വെച്ചുവെന്ന് ആരോപിച്ച് നിരപരാധികളായ ജനങ്ങൾക്ക് നേരെയാണ് ഗോരക്ഷപ്രവർത്തകർ മർദനം അഴിച്ചുവിടുന്നത്.
ജനപ്രതിനിധികളുടെ മൗന സമ്മതം
ജനങ്ങൾ ജനങ്ങളെ നയിക്കാനായി തിരഞ്ഞെടുക്കുന്നവരാണ് ജനപ്രതിനിധികൾ. ഇവരുടെ ഉത്തരവാദിത്വമാണ് ജനങ്ങൾളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നേടികൊടുക്കുവാനും. എന്നാൽ ഗോ മാംസം യെന്ന പേരിൽ ഇവർ പശു സംരക്ഷകർക്ക് മൗനമായി ആനുവാദം നൽകുകയാണ്. കൂടാതെ ഇവർ പശു സംരക്ഷകരെ പിന്തുണക്കുന്ന വിധം ചില പരസ്യ പ്രസ്തവനകളും നടത്തുന്നത് ശ്രദ്ധേയമാണ്
പ്രധാനമന്ത്രിയുടെ വാക്ക് കാറ്റിൽ പറത്തി
പശു സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന ആക്രമങ്ങളും കൊലപാതകങ്ങളും ഒരിക്കലും അംഗീകരിക്കില്ലെന്നു പ്രധാനമനന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഇതു അവസാനിപ്പിക്കണമെന്നും മോദി പ്രവർത്തകരോട് അറിയിച്ചിരുന്നു. എന്നാൽ മോദിയുടെ നിർദേശ ലഭിച്ചതിനു ശേഷവും ഇന്ത്യയുടെ വിവിധ ഭാഗത്ത് പശുവിന്റെ പേരിൽ ആക്രമങ്ങൾ ഉടലെടുത്തു.
മനുഷ്യ ജീവനക്കാൾ മൂല്യം പശുവിന്
നമ്മുടെ രാജ്യത്ത് മനുഷ്യ ജീവനെക്കാലും വിലയുള്ളത് പശുവിന്റെ ജീവനാണ്. ഗോം മാംസം കൈവശം വെച്ചുവെന്ന് അരോപിച്ച് ഹരിയാനയിൽ 16 കാരനെ കൊലപ്പെടുത്തി. കൂടാതെ നഗ്പൂരിൽ ബിജെപി പ്രവർത്തകനു നേരെയും മർദനംമുണ്ടായി . ഇതു പോല ബീഫിനെ ചൊല്ലി നിരവധി മർദനങ്ങളും കൊലപാതകങ്ങളുമാണ് രാജ്യത്ത് അരങ്ങേറുന്നത്.
ബീഫിന്റെ പേരിൽ ഇരയാകുന്നത് മുസ്ലീം ജനത
ബീഫിന്റെ പേരിൽ ഗോരക്ഷപ്രവർത്തകരുടെ ആക്രമണത്തിന് ഇരയാകുന്നതിൽ ഭൂരിഭാഗവും മുസ്ലീം ജനവിഭാഗക്കാരാണ്. ഉതു കഴിഞ്ഞ് ന്യൂനപക്ഷ ജനങ്ങളും
ബിജെപി അധികാരത്തിലേറിയ ശേഷം
ഗോരക്ഷകരുടെ ആഴിഞ്ഞാട്ടം രാജ്യത്ത് വ്യാപകമായ ബിജെപി സർക്കാർ അധികാരത്തിലേറിയ ശേഷമാണ്.