പൗരത്വ ഭേദഗതി നിയമത്തിനെതിരായ അക്രമങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി.സ്ഥാപിത താല്പര്യക്കാര് സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു.നിയമഭദഗതി ഒരു മതത്തേയും ബാധിക്കില്ലെന്ന് മോദി
PM Modi tweets, 'Violent protests on the #CitizenshipAmendmentAct are unfortunate and deeply distressing. Debate, discussion and dissent are essential parts of democracy but, never has damage to public property and disturbance of normal life been a part of our ethos.' pic.twitter.com/0KVTrEPifE
എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിക്രം മൈതാനിയിൽ നിന്നും ആദായനികുതി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുന്നു
Dec 16, 2019, 1:15 pm IST
ദില്ലിയെ ക്രമസമാധാന നിലയില്‍ താന്‍ അസ്വസ്ഥനാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്
Delhi Chief Minister Arvind Kejriwal: I am very worried over the worsening law and order situation in Delhi. To ensure peace returns to the city immediately, I have sought time from Home Minister Amit Shah for a meeting. (file pic) pic.twitter.com/XvO5mG89zp
കൊല്‍ക്കത്തിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടക്കുന്നു
Dec 16, 2019, 12:51 pm IST
സംയുക്ത പ്രതിഷേധം നാടകമാണെന്ന് ബിജെപി. മുസ്ലീം വോട്ട് തട്ടിയെടുക്കാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്. സമരത്തിന്റെ ആവശ്യമെന്താണെന്ന് ഭരണ- പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കണമെന്നും ബിജെപി
Dec 16, 2019, 12:04 pm IST
കോഴിക്കോട് റെയില്‍ വെ സ്റ്റേഷനിലേക്ക് സമസ്തയുടെ പ്രതിഷേധ മാര്‍ച്ച്
Dec 16, 2019, 11:56 am IST
ഹര്‍ത്താല്‍ ആവശ്യമുളപ്പോള്‍ കേരളം ഒറ്റക്കെട്ടായി ഹര്‍ത്താല്‍ നടത്തുമെന്ന് കാന്തപുരം. ഏതെങ്കിലും ഒരു വിഭാഗം ഹര്‍ത്താല്‍ നടത്തുന്നത് ശരിയല്ല.
ഫാസിസ്റ്റുകള്‍ രാജ്യത്ത് അഴിച്ചുവിട്ട ധ്രൂവീകരണത്തിന്റെ ആയുധങ്ങളാണ് പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്ട്രേഷനുമെന്ന് രാഹുല്‍ ഗാന്ധി
The CAB & NRC are weapons of mass polarisation unleashed by fascists on India. The best defence against these dirty weapons is peaceful, non violent Satyagraha. I stand in solidarity with all those protesting peacefully against the CAB & NRC.
തെരുവിലിറങ്ങി കലാപം നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീകോടതി.
Dec 16, 2019, 10:58 am IST
സമാധാനപൂര്‍ണ്ണമായ സമരത്തോട് യോജിപ്പെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
READ MORE
9:00 PM, 15 Dec
ആരും അക്രമങ്ങളിൽ ഏർപ്പെടരുത്. ഒരു തരത്തിലുള്ള അക്രമങ്ങളും അംഗീകരിക്കാവുന്നതല്ല. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം അരവിന്ദ് കെജ്രിവാൾ പറയുന്നു. പൌരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലിയിലെ ജാമിയ നഗറിൽ നടന്ന പ്രക്ഷോഭത്തിൽ പാർട്ടി എംഎൽഎ അമാനത്തുള്ളാ ഖാൻ ഉൾപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കെജ്രിവാൾ സമാധാനം പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തുന്നത്.
9:00 PM, 15 Dec
അക്രമ സംഭവങ്ങളിൽ ജാമിയ വിദ്യാർത്ഥികൾക്ക് പങ്കില്ലെന്ന് വിദ്യാർത്ഥി സംഘടനാ നേതാക്കൾ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഞങ്ങളുടെ പ്രതിഷേധം സമാധാനപൂർവ്വമായിട്ടാണ് നടക്കുന്നതെന്ന് വീണ്ടും വീണ്ടും ഉറപ്പാക്കിയിരുന്നുവെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു. ഈ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ജാമിയ നഗറിലുണ്ടായ അക്രമ സംഭവങ്ങളിൽ അപലപിക്കുന്നതായും വിദ്യാർത്ഥി സമൂഹം അറിയിച്ചു.
9:00 PM, 15 Dec
വിദ്യാർത്ഥികളെ പോലീസ് ലാത്തികൊണ്ട് നേരിട്ടപ്പോൾ പോലും ഞങ്ങൾ സംയമനം പാലിച്ചു. ചില വനിതാ പ്രതിഷേധക്കാരെ തല്ലിച്ചതച്ചിട്ടുണ്ടെന്നും സംഭവത്തിന് മാധ്യമ പ്രവർത്തകർ പോലും ദൃക്സാക്ഷികളായിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു. വെള്ളിയാഴ്ച പ്രതിഷേധവുമായി രംഗത്തിറങ്ങിയ ജാമിയ വിദ്യാർത്ഥികളും പോലീസും തമ്മിൽ ചെറിയ തോതിലുള്ള സംഘർഷമുണ്ടായിരുന്നു. പ്രതിഷേധക്കാർ ബസിനും പോലീസിനും നേർക്ക് കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു. അക്രമത്തിനുള്ള കാരണം പോലീസ് അന്വേഷിച്ചുവരികയാണ്.
9:01 PM, 15 Dec
ദില്ലി മെട്രോ കോർപ്പറേഷൻ സുഖ്ദേവ് വിഹാർ ഗേറ്റ് അടച്ചിട്ടു.
9:08 PM, 15 Dec
ദില്ലിയിലെ ജാമിയ നഗറിൽ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങളിൽ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ദില്ലി പോലീസ്. കല്ലേറിൽ പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ദില്ലി സൌത്ത് ഈസ്റ്റ് ഡിഎസ്പി ചിന്മയ് ബിസ്വാളാണ് ഇക്കാര്യം അറിയിച്ചത്.
Chinmoy Biswal, DCP South East: This mob was violent. Around 6 police men have been injured in the stone pelting. We are yet to ascertained the identities. pic.twitter.com/RHF3GCaCUy
ദില്ലി ജാമിയ നഗറിൽ പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ അക്രമം.
Delhi: Police and protesters outside the campus of Jamia Millia Islamia University; tear gas shells fired at protesters by the police. pic.twitter.com/Zgs8uXoLvb
ദില്ലിയിലെ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു . ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജാമിയ സർവ്വകലാശാലക്ക് സമീപത്തെ അക്രമസംഭവങ്ങളെ തുടർന്നാണിത്
9:28 PM, 15 Dec
ദില്ലിയിലെ അക്രമസംഭവങ്ങൾ നിയന്ത്രണ വിധേയമായെന്ന് ദില്ലി പോലീസ് പിആർഒ. അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കേണ്ടതില്ലെന്നും അക്രമികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
MS Randhawa, PRO Delhi Police:The situation is under control now, I will tell the people of Delhi to not pay attention to rumours. Delhi Police is monitoring the situation. We will soon identify the anti-social elements & take stringent action against them. pic.twitter.com/mfYIj37YS3
ദില്ലി മെട്രോയുടെ പ്രഗതി മൈതാനിലെ എൻട്രി- എക്സിറ്റ് ഗേറ്റുകൾ അടച്ചിട്ടു. ഈ സ്റ്റേഷനുകളിൽ ഇതോടെ ട്രെയിനുകൾ നിർത്തില്ല.
Delhi Metro Rail Corporation: Entry & exit gates of Delhi Gate and Pragati Maidan are closed. Trains will not be halting at these stations. https://t.co/RkLyiBLGMl
ജാമിയിൽ പോലീസ് ക്യാമ്പസിനുള്ളിൽ കടന്ന് ആക്രമിച്ചെന്ന് വിദ്യാർത്ഥികൾ
11:18 PM, 15 Dec
ദില്ലിയിൽ സംഘർഷങ്ങളെ തുടർന്ന് ഒമ്പത് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു
11:18 PM, 15 Dec
ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം നേതാവ് വൃന്ദ കാരാട്ട്. അനുമതിയില്ലാതെ പോലീസിന് ക്യാമ്പസിനുള്ളിൽ പ്രവേശിക്കാൻ കഴിയില്ല. ദില്ലി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണുള്ളത്. ദില്ലിയിൽ സംഭവിച്ചതിന് അമിത് ഷാ മറുപടി പറയേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.
Com. Brinda went to the protest and extended support. She said that the police cannot enter a university campus without permission. She also said that Mr. Amit Shah should be held accountable as Delhi Police is under the command of Home Ministry. pic.twitter.com/4cI6XEf8yS
ദില്ലിയിൽ സംഘർഷങ്ങളെ തുടർന്ന് ഒമ്പത് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു
1:09 AM, 16 Dec
ജാമിയ മിലിയ- അലിഗഡ് സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്ക് നേരെയുള്ള അക്രമങ്ങളുടെ ദൃശ്യങ്ങൾ ഞെട്ടിച്ചെന്ന് എംകെ സ്റ്റാലിൻ. ചിതറിയ ഓരോ തുള്ളി രക്തത്തിനും വരും ദിവസങ്ങളിൽ മറുപടി പറയേണ്ടിവരും. രാജ്യത്ത് പ്രതിഷേധം വ്യാപകമായ സാഹചര്യത്തിൽ പൌരത്വ ഭേദഗതി നിയമം ബിജെപി സർക്കാർ പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
7:30 AM, 16 Dec
കസ്റ്റഡിയിലെടുത്ത ജാമിയ മിലിയ വിദ്യാര്‍ത്ഥികളെ പോലീസ് വിട്ടയച്ചു.ദില്ലിയില്‍ പ്രക്ഷോഭങ്ങള്‍ ശാന്തമാകുന്നു.
7:38 AM, 16 Dec
കേസൊന്നും രജിസ്ട്രര്‍ ചെയ്യാതെയാണ് അമ്പതോളം വിദ്യാര്‍ത്ഥികളെ വിട്ടയച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നുത്.
8:01 AM, 16 Dec
കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രിമുതല്‍ വിദ്യാര്‍ത്ഥികള്‍ ദില്ലി പോലീസ് ആസ്ഥാനം ഉപരോധിക്കുകയായിരുന്നു.
8:07 AM, 16 Dec
ദില്ലി മെട്രോയിലെ എല്ലാ സ്റ്റേഷനുകളും തുറന്നു.
Delhi Metro Rail Corporation: Entry and exit gates at all stations have been opened. Normal services have resumed in all stations. pic.twitter.com/i9SEg3V20N
ഒരു നീതീകരണവും ഇല്ലാത്ത വിവേചനമാണ് അരങ്ങേറുന്നതെന്ന് പിണറായി വിജയന്
9:15 AM, 16 Dec
ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളെ പോലീസ് ക്രൂരമായി നേരിട്ടെന്ന് വിസി നജ്മ അക്തര്‍. പോലീസ് നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും വിസി
9:16 AM, 16 Dec
കോളേജ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ജാമില മിലിയയിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിന് പുറത്തേക്ക് പോവുന്നു
Delhi: Students start leaving from Jamia Millia Islamia University as the University is closed till January 5 following yesterday's incident. pic.twitter.com/4r8R3YfrMV
പ്രതിഷേധം അക്രമാസക്തമാകരുതെന്ന് ഗവര്‍ണ്ണര്‍. വിയോജിക്കാനും പ്രതിഷേധിക്കാനും എല്ലാവര്ക്കും അവകാശമുണ്ട്. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഗവര്‍ണ്ണര്‍
10:08 AM, 16 Dec
ഗവർണർ ബിജെപിയുടെ കയ്യിലെ പാവയെന്ന് മന്ത്രി ഇപി ജയരാജൻ
10:12 AM, 16 Dec
റെയില്‍വേയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ള രണ്ട് ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു
10:13 AM, 16 Dec
തിരുവനന്തപുരത്തെ ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം
10:17 AM, 16 Dec
ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ വീണ്ടും പ്രതിഷേധം. ഇന്നലെ രാത്രിയിലെ പോലീസ് നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഷര്‍ട്ട് ഊരി പ്രതിഷേധിക്കുന്നു. മുഴുവന്‍ വിദ്യാര്‍ത്ഥികളേയും വിട്ടയച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍
10:22 AM, 16 Dec
കുസാറ്റില്‍ യൂത്ത് കോണ്‍ഗ്രസ് - യൂത്ത് ലീഗ് പ്രവര്‍ത്തരുടെ ഉപരോധം.
വിസിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണ്ണര്‍ എത്താനിരിക്കുന്ന സാഹചര്യത്തിലാണ് ഉപരോധം
10:25 AM, 16 Dec
രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ ആര്‍എസ്എസ് ശ്രമമെന്ന് മുഖ്യമന്ത്രി
10:33 AM, 16 Dec
ജാമിയ, അലിഗഡ് പോലീസ് അതിക്രമത്തില്‍ ഹര്‍ജി. ഹ്യൂമന്‍ റൈറ്റ്സ് ലോയേസ് നെറ്റ് വര്‍ക്കാണ് ഹര്‍ജി നല്‍കിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സ ഒരുക്കണമെന്ന് ആവശ്യം
READ MORE
Recommended Video
Protest Continues At Jamia Milia Islamia | Oneindia Malayalam
ദില്ലി: ദില്ലിയിൽ പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമാകുന്ന സാഹചര്യത്തിൽ സമാധാന ആഹ്വാനവുമായി ദില്ലി മഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലിയിൽ പ്രതിഷേധകാരികൾ മൂന്ന് ബസുകൾ കത്തിച്ച സാഹചര്യത്തിലാണ് കെജ്രിവാളിന്റെ ആഹ്വാനം. ജാമിയ നഗറിൽ വെച്ച് ജാമിയ മിലിയ ഇസ്ലാമിക് സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെയാണ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. മൂന്ന് ബസുകൾ കത്തിച്ചതിന് പുറമേ കാറുകളും തല്ലിത്തകർത്തിരുന്നു.
ആരും അക്രമങ്ങളിൽ ഏർപ്പെടരുത്. ഒരു തരത്തിലുള്ള അക്രമങ്ങളും അംഗീകരിക്കാവുന്നതല്ല. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം അരവിന്ദ് കെജ്രിവാൾ പറയുന്നു. പൌരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലിയിലെ ജാമിയ നഗറിൽ നടന്ന പ്രക്ഷോഭത്തിൽ പാർട്ടി എംഎൽഎ അമാനത്തുള്ളാ ഖാൻ ഉൾപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കെജ്രിവാൾ സമാധാനം പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തുന്നത്.