കുടിവെള്ളത്തില്‍ വിഷം കലക്കിയെന്ന് കെജ്‌രിവാള്‍; എങ്കില്‍ തെളിവ് കാണിക്കണമെന്ന് തിര.കമ്മീഷന്‍; നോട്ടീസ് അയച്ചു
ഡല്‍ഹി: മുന്‍മുഖ്യമന്ത്രി എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഹരിയാനയിലെ ബി ജെ പി സർക്കാർ യമുന നദിയിലെ വെള്ളത്തില്‍ വിഷം കലർത്തുന്നുവെന്ന് തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന്റെ തെളിവ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എ എ പി നേതാവിന് നോട്ടീസ് അയച്ചിരിക്കുന്നത്. നാളെ രാത്രി എട്ട് മണിക്ക് മുമ്പായി മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.
സംസ്ഥാനങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കാൻ സാധ്യതയുള്ള ഗുരുതരമായ ആരോപണമാണിത്. അടിസ്ഥാന രഹിതമായ ആരോപണമെന്ന് തെളിഞ്ഞാല്‍ മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ബി ജെ പി നഗരത്തിലെ ജലവിതരണത്തിൽ വിഷം കലർത്തി കുഴപ്പങ്ങൾ സൃഷ്ടിക്കാനും കുറ്റം തന്റെ പാർട്ടിയുടെ ഭരണകൂടത്തിന്റെ മേൽ വരുത്താന്‍ ശ്രമിക്കുകയാണെന്നും കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

'ഡൽഹിയിലെ ജനങ്ങൾക്ക് ഹരിയാനയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമാണ് കുടിവെള്ളം ലഭിക്കുന്നത്. എന്നാൽ ഹരിയാന സർക്കാർ യമുനയിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന വെള്ളത്തിൽ വിഷം കലർത്തി ഇവിടേക്ക് അയച്ചിരിക്കുന്നു. നമ്മുടെ ഡൽഹി ജൽ ബോർഡ് എഞ്ചിനീയർമാരുടെ ജാഗ്രത മൂലമാണ് ഈ വെള്ളം വിതരണം ചെയ്യുന്നത് തടയാന്‍ സാധിച്ചത്.' കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അവകാശപ്പെട്ടു.
എന്നാല്‍ മുന്‍ മുഖ്യമന്ത്രിയുടെ അവകാശവാദത്തിനെതിരെ ഡല്‍ഹി വാട്ടർ അതോറിറ്റിയിലെ ചീഫ് എഞ്ചിനീയർ തന്നെ രംഗത്ത് വന്നു. ഇത്തരം പ്രചരണങ്ങള്‍ ജനങ്ങൾക്കിടയിൽ ഭയം ജനിപ്പിക്കാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാളിന് അയച്ച നോട്ടീസില്‍ സമാനമായ ആശങ്ക
'തിരഞ്ഞെടുപ്പ് കമ്മീഷനും പങ്കുവെക്കുന്നു. വോട്ടർമാർ അവരുടെ നേതാക്കൾ പരസ്യമായി പറയുന്നതെന്തും വിശ്വസിക്കുന്ന പ്രവണത കാണിക്കുന്നു. അങ്ങനെ വരുമ്പോള്‍ പ്രസ്താവന സത്യമല്ലെങ്കിൽ അത് വലിയ തോതില്‍ ബാധിക്കും' കമ്മീഷന്‍ പറഞ്ഞു.
അതേസമയം, കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് രംഗത്ത് വന്നു. "മദ്യ കുംഭകോണത്തിന്റെ ശിൽപ്പി" എന്നാണ് അദ്ദേഹം എ എ പി നേതാവിനെ വിശേഷിപ്പിച്ചത്. കെജ്‌രിവാൾ വരുമ്പോള്‍ ഒരു ചെറിയ കാറായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പുതിയൊരു തരം രാഷ്ട്രീയം അവതരിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഡല്‍ഹിയെ വലിയ തോതില്‍ മാറ്റി മറിക്കുമെന്ന വാഗ്ദാനമുണ്ടായി. എന്നാൽ ഡൽഹിയിലെ പാവപ്പെട്ട ജനങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമുള്ളപ്പോൾ, അദ്ദേഹത്തെ എവിടെയും കണ്ടില്ല. ഡൽഹിയിൽ കലാപം നടന്നപ്പോൾ അദ്ദേഹത്തെ എവിടെയും കാണാനില്ലായിരുന്നു. അദ്ദേഹം 'ശുദ്ധ രാഷ്ട്രീയ'ത്തെക്കുറിച്ച് സംസാരിച്ചു, പക്ഷേ ഏറ്റവും വലിയ മദ്യ കുംഭകോണം നടന്നത് ഡൽഹിയിലാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമർശനം.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications