മുന്നോക്ക വിഭാഗത്തിനും സംവരണം; സുപ്രീം കോടതി വിധിക്കെതിരെ പുനപ്പരിശോധന ഹര്‍ജി
ദില്ലി: സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുന്നോക്ക വിഭാഗക്കാര്‍ക്ക് അടക്കം സംവരണം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പിന്നോക്ക സമുദായ ഫെഡറേഷന്റെ പുനപ്പരിശോധന ഹര്‍ജി. സര്‍ക്കാര്‍ ജോലിയില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുന്നോക്ക വിഭാഗക്കാര്‍ക്ക് അടക്കം പത്ത് ശതമാനം സംവരണത്തിന് യോഗ്യതയുണ്ടെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു.ഇതിനെതിരെയാണ് പുനപ്പരിശോധന ഹര്‍ജി.
പ്രൊഫ. ജി മോഹന്‍ ഗോപാലാണ് സംവരണത്തിനെതിരെ ഹര്‍ജി നല്കി. സാമ്പത്തിക സംവരണം സാമൂഹിക- വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് വേണ്ടിയാണെന്നും, ഈ വിധിയില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാണിച്ചു.

സാമ്പത്തികമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സംവരണത്തെ ജഡ്ജിമാര്‍ കണ്ടത്. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതാണ്. വിധിയില്‍ എവിടെയും പ്രാതിനിധ്യത്തിന് വേണ്ടിയുള്ളതാണ് സംവരണം. ഇക്കാര്യം നേരത്തെ ചൂണ്ടിക്കാണിച്ചപ്പോള്‍ അത് കോടതി പരിഗണിച്ചില്ല.
സംവരണത്തിലൂടെ സമൂഹം ഉയര്‍ത്തുന്ന തടസ്സങ്ങളെ മറികടന്ന് വിവിധ ഇടങ്ങളില്‍ എത്തിപ്പെടുകയും, അതിലൂടെ തുല്യത ഉറപ്പാക്കുകയുമാണ് ചെയ്യേണ്ടത്. ഈ സംവരണം മറ്റേതെങ്കിലും കാര്യത്തിന് ഉപയോഗിക്കുന്നത് ഭരണഘടനാ ലംഘനമാണ്. പ്രത്യേകിച്ച് ജോലി, വിദ്യാഭ്യാസ പദ്ധതികളില്‍ ഉള്‍പ്പെടുന്നതുമെല്ലാം ഇതിന് വിരുദ്ധമായ കാര്യമാണെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാണിക്കുന്നു.
സുപ്രീം കോടതി ബെഞ്ചിന്റെ വിധിയില്‍ ചില തെറ്റിദ്ധാരണകളുണ്ട്. ഒബിസി, എസ്സി, എസ്ടി സംവരണം ജാതിയില്‍ കേന്ദ്രീകൃതമായ സംവരണം മാത്രമാണെന്ന് സുപ്രീം കോടതിയില്‍ വാദം കേട്ട ബെഞ്ചിന് തെറ്റിദ്ധാരണയുണ്ടായി. അത് വിധിയില്‍ പ്രതിഫലിച്ചുവെന്നും ഹര്ജിക്കാരന് പറയുന്നു. ഇതൊരു ഗുരുതരമായ പിഴവാണ്. ഈ വിഭാഗങ്ങള്ക്കുള്ളതൊന്നും ജാതി സംവരണമല്ല.
എല്ലാ ജാതിക്കും, മതങ്ങളും ബാധകമായ കാര്യമാണിത്. ഈ വിഭാഗങ്ങള്‍ക്ക് ലഭിക്കാത്ത പതിനഞ്ചോളം വരുന്ന കാര്യങ്ങളില്‍ പ്രാതിനിധ്യം ഉറപ്പിക്കാനുള്ളതാണ് സംവരണം. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കാനുള്ളതാണ് സംവരണമെന്നും ഹര്ജിക്കാരന് പറഞ്ഞു.
സാമ്പത്തികമായ മാനദണ്ഡങ്ങളോടെ മാത്രമല്ല ഇവിഎസ് തയ്യാറാക്കിയിരിക്കുന്നത്. ഇവ തയ്യാറാക്കിയിരിക്കുന്നത് കുടുംബത്തിന്റെ വരുമാനവും, മറ്റ് സാമ്പത്തിക പ്രയാസങ്ങളുടെ സൂചികകളും ചേര്‍ത്താണ്. സാമ്പത്തിക മാനദണ്ഡങ്ങളോടെയാണെങ്കില് അത് എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കും.
കൂടുതല്‍ പ്രശ്നം ആര്‍ക്കാണ് ഉള്ളതെന്ന് നോക്കിയാണ് അത് ലഭ്യമാക്കുക. എന്നാല്‍ ഇവിടെ അത് മുന്നോക്ക വിഭാഗത്തിന് മാത്രമാണ് ഉള്ളതെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാണിച്ചു. ഇത് ശരിക്കും സാമൂഹിക-ജാതി സംവരണമാണ്. അതില്‍ നിന്ന് നല്ലൊരു വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ടെന്നും ഹര്ജിക്കാരന് വ്യക്തമാക്കി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications