Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു-ചെന്നൈ ഹൈവേയില്‍ അപകടം പതിവ്; രണ്ട് ഫുട് ഓവര്‍ ബ്രിഡ്ജുകള്‍ വരുന്നു

ബെംഗളൂരു: ചെന്നൈ - ബെംഗളൂരു ഹൈവേയില്‍ (എന്‍എച്ച് 48) അപകട സാധ്യതയുള്ള സ്ഥലങ്ങളായി കണക്കാക്കപ്പെടുന്ന സ്ഥലങ്ങളില്‍ രണ്ട് ഫുട് ഓവര്‍ ബ്രിഡ്ജുകളുടെ (എഫ്ഒബി) നിര്‍മ്മാണം നാഷണല്‍ ഹൈവേ അതോറിറ്റി (എന്‍എച്ച്എഐ) ആരംഭിച്ചു. റാണിപേട്ട് - കാഞ്ചീപുരം അതിര്‍ത്തിയിലെ ഒച്ചേരി, ദമാല്‍ ഗ്രാമങ്ങളില്‍ ആണ് അപകട സാധ്യതയുള്ള സ്ഥലങ്ങളായി കണക്കാക്കപ്പെടുന്ന രണ്ട് ഗ്രാമങ്ങളില്‍ ഫുട് ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.

ആഗ്രഹിച്ച ജീവിതം സ്വന്തമാക്കാം... കൈനിറയെ ധനം; ഈ രാശിക്കാര്‍ക്കിനി ശുക്രദശ
ആഗ്രഹിച്ച ജീവിതം സ്വന്തമാക്കാം... കൈനിറയെ ധനം; ഈ രാശിക്കാര്‍ക്കിനി ശുക്രദശ

റോഡിന്റെ ഇരുവശത്തും ജനവാസ കേന്ദ്രങ്ങളും വാണിജ്യ സ്ഥാപനങ്ങളും വളര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ പാലങ്ങള്‍ അനിവാര്യമായതെന്ന് എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ പാലങ്ങളുടെ പണി രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. നിരവധി കര്‍ഷകര്‍ക്ക് ഈ പാതയുടെ ഒരു വശത്ത് കൃഷിഭൂമിയും മറുവശത്ത് വീടുകളുമുണ്ട്.

Bengaluru Road

''പുതിയ പാലം താമസക്കാര്‍ക്ക് ഒരു വലിയ ആശ്വാസമായിരിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് പാലത്തിന്റെ കുത്തനെയുള്ള പടികള്‍ കയറാന്‍ ബുദ്ധിമുട്ടാകുന്നതിനാല്‍ പുതിയ സൗകര്യത്തില്‍ എസ്‌കലേറ്ററുകള്‍ ഉണ്ടായിരിക്കണം,'' പ്രദേശത്തെ താമസക്കാരിയായ വി. ദേവിക പറഞ്ഞു. ഓച്ചേരി, ദമാല്‍ എന്നീ രണ്ട് ഗ്രാമങ്ങളെ മാരകമായ അപകടങ്ങള്‍ ഉള്‍പ്പെടെ പതിവായി സംഭവിക്കുന്ന അപകടങ്ങള്‍ കാരണം ബ്ലാക്ക് സ്‌പോട്ട് ആയി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മഴ ഇന്നും തിമിർത്ത് പെയ്യും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്..11 ജില്ലകളിൽ യെല്ലോ
മഴ ഇന്നും തിമിർത്ത് പെയ്യും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്..11 ജില്ലകളിൽ യെല്ലോ

രേഖകള്‍ പ്രകാരം, ഇവര്‍ പ്രതിമാസം ശരാശരി അഞ്ച് മുതല്‍ എട്ട് വരെ അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. പാതയുടെ മറുവശത്തേക്ക് എത്താന്‍ രണ്ട് കിലോമീറ്റര്‍ ദൂരം മാറി സഞ്ചരിക്കേണ്ടി വരും. തല്‍ഫലമായി, നിരവധി കാല്‍നടയാത്രക്കാര്‍ പാതയിലെ സ്റ്റീല്‍ മീഡിയന്‍ വഴി നുഴഞ്ഞുകയറുന്നു. പദ്ധതി പ്രകാരം, പുതിയ പാലത്തിന്റെ സര്‍വീസ് ലെയ്നില്‍ ഇരുവശത്തും ഏകദേശം 20 പടിക്കെട്ടുകള്‍ ഉണ്ടായിരിക്കും.

ഓരോ ഫുട് ഓവര്‍ ബ്രിഡ്ജിനും ശരാശരി 1.8 കോടി രൂപ ചിലവാകും. പാലത്തില്‍ ലൈറ്റുകളും സിസിടിവി ക്യാമറകളും ഉള്ള ഷെല്‍ട്ടറുകള്‍ ഒരുക്കും. അപകടങ്ങള്‍ തടയാന്‍ പാലത്തിന്റെ ഇരുവശങ്ങളിലും വേലി കെട്ടും. വൈകല്യമുള്ളവര്‍ക്കായി റാമ്പുകള്‍ ഒരുക്കും. ലിഫ്റ്റുകളും ലഭ്യമാകും. നിലവിലുള്ള ഗതാഗതത്തെ ബാധിക്കാതെ കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി മുറിച്ചുകടക്കാന്‍ പുതിയ പാലങ്ങള്‍ സഹായിക്കുമെന്ന് എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചൈന പിന്നോട്ടില്ല... തുടര്‍ച്ചയായി 19-ാം മാസവും സ്വര്‍ണം വാങ്ങിക്കൂട്ടി! ഡോളറിനിട്ടുള്ള പണി?
ചൈന പിന്നോട്ടില്ല... തുടര്‍ച്ചയായി 19-ാം മാസവും സ്വര്‍ണം വാങ്ങിക്കൂട്ടി! ഡോളറിനിട്ടുള്ള പണി?

മാനദണ്ഡമനുസരിച്ച്, സുരക്ഷിതമായി മുറിച്ചുകടക്കാന്‍ സഹായിക്കുന്നതിന്, ഹൈവേയിലെ ഓരോ വാഹന അണ്ടര്‍പാസും അല്ലെങ്കില്‍ എഫ്ഒബിയും ശരാശരി 1.5 കിലോമീറ്റര്‍ അകലത്തില്‍ നിര്‍മ്മിക്കണം. ഹൈവേയിലെ പ്രധാന കവലകളില്‍ അത്തരം സൗകര്യങ്ങള്‍ വരാം. നിലവില്‍, കൃഷ്ണഗിരിക്കും വാലാജപേട്ടിനും (റാണിപേട്ട് ജില്ല) ഇടയിലുള്ള 148 കിലോമീറ്റര്‍ ദൂരത്തില്‍ ഇത്തരത്തിലുള്ള 20 ലധികം അണ്ടര്‍പാസുകള്‍ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+