ഉലകനായകൻ ബിഗ് ബോസ് ഷോ വിടുന്നു ? !!! പിന്നിൽ അണ്ണാ ഡിഎംകെയല്ല !!!കാരണം മറ്റൊന്നു!!!
ഭിന്നശേഷിയുള്ളവരെ അനുകരിക്കണമെന്ന ചാനൽ അധികൃതരുടെ ആവശ്യമാണ് കമൽഹാസനെ ചൊടിപ്പിച്ചത്
ദില്ലി: സമൂഹിക ഉത്തരവാദിത്വമില്ലാതെ പെരുമാറുകയാണെങ്കിൽ ബിഗ്ബോസ് റിയാലിറ്റിഷോ വിടുമെന്നു കമലഹാസൻ അധികൃതരെ അറിയിച്ചു.മത്സരാഥികളോട് ഭിന്നശേഷിയുള്ളവരെ അനുകരിക്കണമെന്ന ചാനൽ അധികൃതരുടെ ആവശ്യമാണ് കമൽഹാസനെ ചൊടിപ്പിച്ചത്. ഇന്ത്യൻ എക്സ്പ്രസാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടത്.

ഇതുപോലുള്ള ബുദ്ധിസുന്യമായ പ്രവർത്തികൾ ചാനൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായാൽ പരിപാടിയിൽ നിന്ന് പിൻമാറുമെന്നു താരം അറിയിച്ചിട്ടുണ്ട്.

ബിഗ് ബോസിനെതിരെ കമൽ ഹാസൻ
കമൽ ഹാസൻ അവതാരകനായ ബിഗ്ബോസിന്റെ ഷോയിലെ ചാനൽ അധികൃതർക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഭിന്നശേഷിയുള്ളവരെ അനുകരിക്കണമെന്ന ചാനൽ അധികൃതരുടെ അവശ്യത്തിനെതിരെയാണ് താരം എതിർപ്പ് അറിയിച്ചത്.ഓരോ ദിവസവും എന്തെല്ലാം പരിപാടിയിൽ ഉൾപ്പെടുത്തണമെന്ന തീരുമാനിക്കുന്നതിൽ താൻ പങ്കാളിയാകാറില്ല. ഭിന്നശേഷിയുള്ളവരെ അനുകരിക്കുന്നതിലും അവരെ പരിഹസിക്കുന്നതിലും തനിക്ക് താൽപര്യമില്ല. നമുക്ക സാമൂഹികമായ ചില ഉത്തരവാദിത്തങ്ങളുണ്ട്- കമൽഹാസൻ പറഞ്ഞു.

ബിഗ് ബോസിനെതിരെ വ്യാപക വിമർശനം
ബിഗ് ബോസ് റിയാലിറ്റിഷോക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നു വരുന്നത്. അഴിമതിയുടെ പേരിൽ നേതാക്കൽ രൂക്ഷ വിമർശനം ഉന്നയിച്ചെങ്കിൽ പിന്നീട് മലയാളി നടിയും മത്സരത്ഥിയുമായ ഓവിയയുടെ ആത്മഹത്യ ശ്രമം ഷോ കാര്യമായി ബാധിച്ചിരുന്നു ശേഷമാണ് ചനലിനെതിരെ കമൻഹാസൻ തന്നെ രംഗത്തെത്തിരിക്കുന്നത്.

റിയാലിറ്റിഷോക്കെതിരെ നേതാക്കൾ
റിയാലിറ്റി ഷോ തമിഴ് സംസ്‌കാരത്തെ അവഹേളിക്കുന്നുവെന്നാരോപിച്ച് തമിഴ് നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷിയാണ് ആദ്യം കമലിനും പിന്നീട് ബിഗ് ബോസിനുമെതിരെ രംഗത്തെത്തുന്നത്. പിന്നീട് ദളിത് നേതാവും പുതിയ തമിഴകം പാര്‍ട്ടി സ്ഥാപകനുമായ കെ കൃഷ്ണസ്വാമി കമലഹാസനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സമുദായത്തെ അവഹേളിച്ചുവെന്നായിരുന്നു ആരോപണം.

ബിഗ് ബോസ് റിയാലിറ്റിഷോ
ജൂണ്‍ 25 ന് സ്റ്റാര്‍ വിജയ് ചാനലിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പ് ആരംഭിച്ചത്. കമലഹാസൻ അവതാരകനായെത്തുന്ന ആദ്യത്തെ ടിവി പരിപാടിയാണിത്. ജൂണ്‍ 25 നായിരുന്നു ആദ്യത്തെ എപ്പിസോഡ്. കമലഹാസന്‍ അവതാരകനാകുന്നു എന്നതു തന്നെയായിരുന്നു പരിപാടിയുടെ ഏറ്റവും വലിയ ആകർഷണം.

റിയാലിറ്റിഷോക്കെതിരെ ഹിന്ദുമക്കള്‍ കക്ഷി
റിയാലിറ്റി ഷോ തമിഴ് സംസ്കാരത്തിന് ചേരുന്നതല്ലയെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. കൂടാതെ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളായ ഓവിയ, നമിത, ഗഞ്ച കറുപ്പ്, ഹാരതി തുടങ്ങിയവരെയും അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. മത്സരാര്‍ത്ഥികള്‍ അശ്ലീല ഭാഷയിലാണ് സംസാരിക്കുന്നതെന്നും 75 ശതമാനവും അർധ നഗ്‌നരായാണ് പ്രത്യക്ഷപ്പെടുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

പരിപാടി ഇങ്ങനെ
പുറം ലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത വിധം നൂറു ദിവസം മത്സരാര്‍ത്ഥികളെ ഒരു വീടിനുള്ളില്‍ അടച്ചിടുകയാണ് ചെയ്യുക. എല്ലാ ആഴ്ചയും അവതാരകന്‍ വീട് സന്ദര്‍ശിക്കുന്ന അവസരത്തില്‍ ഓരോത്തർ വീതം പുറത്ത് പോകും.. അവസാനം അവശേഷിക്കുന്നയാളാണ് വിജയി.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications