കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങളുടെ കഴുത്തറുക്കും, കരീന ലൗ ജിഹാദിന്റെ ഇര, വിവാദമായി ബിജെപി നേതാവിന്റെ വിദ്വേഷ പ്രസംഗം

Google Oneindia Malayalam News

ചണ്ഡീഗഡ്: മുസ്ലീങ്ങളുടെ കഴുത്തറുക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച് ബിജെപി നേതാവ് സൂരജ് പല്‍ അമു. ഹരിയാന ബിജെപിയുടെ വക്താവാണ് അദ്ദേഹം. ഇതിന് പിന്നാലെ പട്ടൗഡി കുടുംബം ലൗ ജിഹാദ് നടത്തുന്നവരാണെന്നും സൂരജ് പല്‍ പറഞ്ഞു. അതേസമയം ഇത്രയും കടുത്ത വിദ്വേഷ പ്രസംഗം നടത്തിയിട്ടും കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. മുസ്ലീങ്ങള്‍ മീശ വെട്ടാറുണ്ട്. ഞങ്ങള്‍ കഴുത്ത് വെട്ടാറാണ് പതിവെന്നും ഇയാള്‍ പറയുന്നു. മുസ്ലീങ്ങളെ ഓരോരുത്തരെയായി പിടിച്ച് കൊണ്ട് വന്ന് കൊല്ലണമെന്നും സൂരജ് പല്‍ അമു പട്ടൗഡിയില്‍ വെച്ച് നടന്ന മഹാപഞ്ചായത്തില്‍ പറഞ്ഞു.

1

പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ബിജെപി നേതാവിന്റെ വിദ്വേഷ പ്രസംഗം നടന്നത്. സ്വമേധയാ കേസെടുക്കാനുള്ള വകുപ്പുണ്ടായിട്ടും പോലീസ് കൈയ്യും കെട്ടി നോക്കിയിരിക്കുകയായിരുന്നു. ലൗ ജിഹാദിന്റെ വിത്ത് പാകിയത് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണെന്ന് സൂരജ് പല്‍ പറയുന്നു. ഷര്‍മിള ടാഗോറിനെ വിവാഹം ചെയ്തത് അങ്ങനെയാണ്. കരീന കപൂര്‍ അവരുടെ കൂട്ടത്തിലെ ഒരാളെയാണ് വിവാഹം കഴിച്ച്, കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നത്. അങ്ങനെയുള്ളവരെയും ലവ് ജിഹാദികളായിട്ടേ കാണാനാവൂ എന്നും സൂരജ് പല്‍ അമു പറഞ്ഞു.

മുസ്ലീങ്ങള്‍ക്ക് വീട് കൊടുക്കുന്നതിനെയും ഇയാള്‍ എതിര്‍ക്കുന്നുണ്ട്. ജനങ്ങള്‍ പ്രമേയം പാസാക്കി മുസ്ലീങ്ങളെ സ്വന്തം വീട്ടില്‍ പാര്‍പ്പിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സൂരജ് പലിനെതിരെ നടപടിയെടുക്കുന്നതിനായി പരാതി പോയിട്ടുണ്ട്. എന്നാല്‍ ഇതുവരെ അതിനെയൊന്നും ബിജെപി ഗൗനിച്ചിട്ടില്ല. ബാസാര്‍ ജിഹാദ്, ലൗ ജിഹാദ്, സമീന്‍ ജിഹാദ് എന്നിവയെ തടയാനുള്ള ശ്രമങ്ങളാണ് വിഎച്ച്പിയുടെ നേതൃത്വത്തില്‍ ഹിന്ദു ചിന്തകരായ ഞങ്ങള്‍ നടത്തുന്നതെന്ന് സൂരജ് പല്‍ പറയുന്നു.

Recommended Video

cmsvideo
ശരിക്കും ആരാണീ രാജീവ് ചന്ദ്രശേഖർ..എങ്ങനെ കേന്ദ്രമന്ത്രിയായി ?

അതേസമയം കര്‍ണി സേനയുടെ ദേശീയ പ്രസിഡന്റാണ് സൂരജ് പല്‍ അമു. പത്മാവത് വിഷയത്തില്‍ ദീപിക പദുക്കോണിന്റെ തലവെട്ടുമെന്ന് പറഞ്ഞത് അമു പറഞ്ഞിരുന്നു. തല വെട്ടുന്നവര്‍ക്ക് പത്ത് കോടി ഇനാമും ഇയാള്‍ പ്രഖ്യാപിച്ചിരുന്നു. തങ്ങള്‍ക്ക് അമുവിനെതിരെ പരാതിയൊന്നും ലഭിച്ചില്ലെന്നാണ് ഹരിയാന പോലീസ് പറയുന്നത്. വളരെ വിദ്വേഷം പരത്തുന്ന പരാമര്‍ശങ്ങളാണ് ഇയാള്‍ നടത്തിയത്. അതിനെതിരെ പരാതിയില്ലാതെ തന്നെ സ്വമേധയാ കേസെടുക്കാന്‍ പോലീസിന് സാധിക്കും. ഏഴുന്നൂറോളം ആളുകള്‍ ഇയാളുടെ മഹാപഞ്ചായത്തില്‍ പങ്കെടുത്തിരുന്നു.

English summary
bjp leader's hate speech on love jihad against kareena kapoor creates controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X