Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡിലെ ഹിന്ദുഫോബിയ: യാദൃശ്ചികമോ ബോധപൂര്‍വമോ?

ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാ വ്യവസായമാണ് ബോളിവുഡ്. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന കഥകളെയും സംസ്‌കാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടി എന്നാണ് ബോളിവുഡിനെ വിശേഷിപ്പിക്കുന്നത്. അതേസമയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുഖ്യധാരാ സിനിമയില്‍ ഹിന്ദുഫോബിയയുടെ ഒരു അസ്വസ്ഥാജനകമായ പ്രവണത ഉയര്‍ന്നുവന്നിട്ടുണ്ട്. തങ്ങളുടെ മതത്തിന്റെയും സംസ്‌കാരത്തിന്റെയും ഇത്തരത്തിലുള്ള ചിത്രീകരണം ഹിന്ദു സമൂഹത്തില്‍ ആശങ്ക ഉയര്‍ത്തുന്നു. ഹിന്ദു കഥാപാത്രങ്ങളേയും പ്രതീകങ്ങളേയും പാരമ്പര്യങ്ങളേയും വികലമായി ചിത്രീകരിക്കുന്നത് ആവര്‍ത്തിക്കുന്നു. സ്വാഭാവികമായും ഹിന്ദു വിരുദ്ധ വികാരമാണ് ബോളിവുഡ് പേറുന്നത് എന്ന ആരോപണത്തിലേക്കും ഇത് വിരല്‍ചൂണ്ടുന്നു.

ചരിത്രവും സമീപകാല ഉദാഹരണങ്ങളും

ഹിന്ദു സംസ്‌കാരത്തെ അവഹേളിക്കുന്ന രീതിയില്‍ സിനിമ ചിത്രീകരിക്കുന്നത് ബോളിവുഡില്‍ പുതിയ കാര്യമല്ല. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ അതിന്റെ ആവൃത്തിയും തീവ്രതയും വര്‍ധിച്ചു എന്ന വിലയിരുത്തലുണ്ട്. പികെ (2014), ഓ മൈ ഗോഡ് (2012) തുടങ്ങിയ സിനിമകള്‍ ഹിന്ദു മതാചാരങ്ങളെ ചോദ്യം ചെയ്തും പരിഹസിച്ചും വിവാദങ്ങള്‍ സൃഷ്ടിച്ചു. അതേസമയം മറ്റ് മതങ്ങളിലെ ആചാരങ്ങള്‍ തിരസ്‌കരിക്കപ്പെടുകയും ചെയ്തു. ഇത് പക്ഷപാതവും ഇരട്ടത്താപ്പുമാണ് എന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നു.

hinduphobia

1999 ലെ കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ ഇതിവൃത്തമാക്കി ഒരുക്കിയ 'ഐസി 814: ദി കാണ്ഡഹാര്‍ ഹൈജാക്ക്' ഈ പ്രവണതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഹൈജാക്കിംഗില്‍ ഉള്‍പ്പെട്ട ഭീകരരെ ചിത്രീകരിച്ചത് മുതല്‍ സിനിമയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടു. ഇതിലെ തീവ്രവാദികളില്‍ പലര്‍ക്കും ഹിന്ദു പേരുകള്‍ ആണ് നല്‍കിയിരിക്കുന്നത്.

ഐസി 814 സിനിമ വിവാദം

ഐസി 814ന്റെ യഥാര്‍ത്ഥ ഹൈജാക്കര്‍മാര്‍ ഇസ്ലാമിക തീവ്രവാദികളായിരുന്നു. എന്നിട്ടും സിനിമയില്‍ ഈ കഥാപാത്രങ്ങള്‍ക്ക് ഹിന്ദു പേരുകള്‍ നല്‍കി. ഈ തീരുമാനം ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കാനും ഹിന്ദു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമമായാണ് കാണുന്നത്. ഇത്തരം ചിത്രീകരണങ്ങള്‍ ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുക മാത്രമല്ല, ഹിന്ദുക്കളെ അന്യായമായി അപകീര്‍ത്തിപ്പെടുത്തുന്ന വിശാലമായ ആഖ്യാനത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നുവെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ബോളിവുഡിലെ ഒരു വലിയ മാതൃകയുടെ ഭാഗമാണ്. അവിടെ ഹിന്ദു ചിഹ്നങ്ങളും രൂപങ്ങളും പ്രതീകങ്ങളും പലപ്പോഴും നെഗറ്റീവ് ഷേഡിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഈ പ്രവണത പൊതുബോധത്തെ രൂപപ്പെടുത്തുകയും ചില ദോഷകരമായ സ്റ്റീരിയോടൈപ്പുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാജ്യത്തിന്റെ വികാരത്തെ മാനിക്കുമെന്ന് നെറ്റ്ഫ്‌ലിക്‌സ് കേന്ദ്ര സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അപ്പോഴും ഇത് മതിയോ എന്ന ചോദ്യം അവശേഷിക്കുകയാണ്.

സിനിമയിലെ ഹിന്ദുഫോബിയയുടെ വിശാലമായ പ്രത്യാഘാതങ്ങള്‍

ബോളിവുഡ് സിനിമകളില്‍ ഹിന്ദുക്കളെ വില്ലന്‍മാരായോ തീവ്രവാദികളായോ സ്ഥിരമായി ചിത്രീകരിക്കുന്നത് വിശാലമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. തങ്ങളുടെ വിശ്വാസം അന്യായമായി ടാര്‍ഗെറ്റുചെയ്യപ്പെടുന്നതായി കരുതുന്ന ഹിന്ദു സമൂഹത്തിനുള്ളില്‍ അത് അന്യവല്‍ക്കരണവും നീരസവും വളര്‍ത്തുന്നു. മാത്രമല്ല, മതേതരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ മൂല്യങ്ങളില്‍ അഭിമാനിക്കുന്ന ഒരു രാജ്യത്ത് വിഭജനത്തിന് വിത്തിടുന്നതിന് തുല്യമാണിത്. പദ്മാവത് (2018) പോലെയുള്ള സിനിമകള്‍ ഹിന്ദു രജപുത്ര യോദ്ധാക്കളെ ചിത്രീകരിച്ചതിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഹിന്ദു നായകന്മാരുടെ ധീരതയും അന്തസും കാണിക്കുന്നതിന് ചിത്രത്തില്‍ എതിരാളിയെ മഹത്വവല്‍ക്കരിച്ചുവെന്ന് ചിലര്‍ വാദിക്കുന്നു.

അതുപോലെ ജനപ്രിയ വെബ് സീരീസായ സേക്രഡ് ഗെയിംസില്‍ (2018), ത്രിശൂലം, ഭഗവദ് ഗീത തുടങ്ങിയ ഹിന്ദു ചിഹ്നങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രംഗങ്ങളില്‍ ഉപയോഗിച്ചു. മറ്റ് മതങ്ങളുടെ വിമര്‍ശനം ഒഴിവാക്കിയുള്ള ഹിന്ദു പാരമ്പര്യങ്ങളോടുള്ള സെലക്ടീവ് ടാര്‍ഗെറ്റിംഗ്, ബോളിവുഡ് അഭിസംബോധന ചെയ്യേണ്ട ഹിന്ദുഫോബിയയുടെ ഒരു മാതൃകയാണ് സൂചിപ്പിക്കുന്നത്. ഇത് കേവലം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല, മറിച്ച് എല്ലാ സമുദായങ്ങളുടെയും സംവേദനക്ഷമതയെ മാനിക്കുന്ന ഉത്തരവാദിത്തമുള്ള കഥപറച്ചിലിന്റെ കാര്യമാണ്.

സമതുലിതമായ പ്രാതിനിധ്യത്തിന്റെ ആവശ്യകത

ബോളിവുഡിലെ ഹിന്ദു കഥാപാത്രങ്ങളുടെയും സംസ്‌കാരത്തിന്റെയും ചിത്രീകരണത്തിന് കൂടുതല്‍ സമതുലിതമായ സമീപനം ആവശ്യമാണ്. ഏത് മതത്തിനകത്തും ഉള്ള ആചാരങ്ങളെ വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യേണ്ടത് പ്രധാനമാണെങ്കിലും അത് ബഹുമാനത്തോടെയും നീതിയോടെയും ചെയ്യണം. 'ഐസി 814: ദി കാണ്ഡഹാര്‍ ഹൈജാക്ക്' പോലുള്ള സിനിമകളിലും മറ്റും കാണുന്നത് പോലെ, ഹിന്ദുമതത്തെ സെലക്ടീവായി ലക്ഷ്യമിടുന്നത് സാമൂഹിക വിഭജനം വര്‍ധിപ്പിക്കാനും ഹാനികരമായ സ്റ്റീരിയോടൈപ്പുകള്‍ പ്രചരിപ്പിക്കാനും മാത്രമേ സഹായിക്കൂ.

ഇന്ത്യയുടെ വൈവിധ്യത്തെ ശരിക്കും പ്രതിഫലിപ്പിക്കുന്നതിന് ബോളിവുഡ് എല്ലാ മതക്കാരേയും അവര്‍ അര്‍ഹിക്കുന്ന അന്തസോടെയും ബഹുമാനത്തോടെയും ചിത്രീകരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. സിനിമാ വ്യവസായത്തിന് പൊതു ധാരണ രൂപപ്പെടുത്തുന്നതില്‍ ശക്തമായ സ്വാധീനമുണ്ട്. അതിനൊപ്പം മുന്‍വിധിയും പക്ഷപാതവും നിലനില്‍ക്കുന്നത് ഒഴിവാക്കാനുള്ള ഉത്തരവാദിത്തവും അവര്‍ക്കുണ്ട്. ബോളിവുഡില്‍ ഹിന്ദുഫോബിയയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുമ്പോള്‍, സിനിമാ നിര്‍മ്മാതാക്കള്‍ അവരുടെ കഥപറച്ചിലില്‍ കൂടുതല്‍ മനഃസാക്ഷിപരമായ സമീപനം സ്വീകരിക്കേണ്ടത് പ്രധാനമാണ്. പതിറ്റാണ്ടുകളായി ഹിന്ദുക്കളെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ബോളിവുഡില്‍ നിന്നുള്ള നിരവധി സിനിമകളെ കുറിച്ച് താഴെ കൊടുത്തിരിക്കുന്ന ട്വീറ്റില്‍ വ്യക്തമാണ്.

ഇത് കേവലം യാദൃശ്ചികവും ആവിഷ്‌കാര സ്വാതന്ത്ര്യവുമാണോ അതോ ബോധപൂര്‍വമായ തന്ത്രമാണോ എന്നതിലെ തീരുമാനം മാന്യവായനക്കാര്‍ക്ക് വിടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+