ബജറ്റ് 2023: ആദായ നികുതിയില്‍ ഇളവ് വരുത്തുമോ, നിർമ്മല മാജിക്കിനായി കാത്ത് രാജ്യം
അടുത്ത വർഷം വേനൽക്കാലത്ത് പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന് മുമ്പ് നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റായിരിക്കും ഇന്നത്തേത്
ദില്ലി: രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ഇന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമന്‍ പാർലമെന്റില്‍ അവതിരിപ്പിക്കും. രാവിലെ 11 മണിക്ക് ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗം ആരംഭിക്കുമ്പോൾ, ആഗോള തകർച്ചയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ മധ്യവർഗവും ഇന്ത്യന്‍ ബിസിനസ് താല്‍പര്യങ്ങളും വലിയ പ്രതീക്ഷയോടെയാണ് ബജറ്റിനെ നോക്കിക്കാണുന്നത്.
സാമ്പത്തിക സർവ്വേയിൽ പറയുന്നത്
ചൊവ്വാഴ്ച, പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവ്വേയിൽ, ഇന്ത്യയുടെ യഥാർത്ഥ വളർച്ച 6-6.8 ശതമാനം പരിധിയിൽ ഇടിയുമെന്നാണ് കാണിക്കുന്നത്. കോവിഡ് -19 ആഘാതങ്ങൾ, റഷ്യ-ഉക്രെയ്ൻ യുദ്ധം, ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകളുടെ പോളിസി നിരക്ക് വർദ്ധന എന്നിവയ്ക്കിടയിലും ആഗോള ഏജൻസികൾ ഇന്ത്യയെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി കണക്കാക്കുന്നത് തുടരുന്നു എന്ന വസ്തുതയ്ക്ക് സർവേ അടിവരയിടുന്നുണ്ട്.
ഉണ്ണി മുകുന്ദനെക്കൊണ്ട് ചിലർ ചുടുചോറു വാരിച്ച് സൈഡാക്കി: വീണത് കെണിയിലെന്ന് സംവിധായകന്‍ ജോണ്‍ ഡിറ്റോ
6.5-7 ശതമാനം വളർച്ച
കേന്ദ്രം നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ പിൻബലത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച രീതിയിൽ പ്രവർത്തിക്കാൻ തയ്യാറാണെന്നും ദശാബ്ദത്തിന്റെ ശേഷിക്കുന്ന ഭാഗത്ത് 6.5-7 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ പറയുന്നത്.
സ്വർണം ഇപ്പോള്‍ വിറ്റാല്‍ വന്‍ ലാഭം; പക്ഷെ കാണിക്കുന്നത് വന്‍ മണ്ടത്തരവും, എന്തുകൊണ്ട്
ശമ്പളമുള്ള പ്രൊഫഷണലുകൾ.
ബജറ്റിൽ നിന്ന് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന നികുതിദായകരാണ് ശമ്പളമുള്ള പ്രൊഫഷണലുകൾ. അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഇന്ധനവിലക്കയറ്റവും ഏറ്റവും കൂടുതൽ ബാധിച്ചത് ഇടത്തരക്കാരെയാണ്. ഇടത്തരക്കാർക്ക് ആവശ്യമായ ആശ്വാസം നൽകുന്നതിനായി ധനമന്ത്രി ആദായനികുതി സ്ലാബുകളിൽ മാറ്റം വരുത്തിയേക്കുമെന്ന പ്രതീക്ഷകൾ വ്യാപകമാണ്. അടുത്തിടെ, താൻ ഒരു മധ്യവർഗമായാണ് സ്വയം തിരിച്ചറിയുന്നതെന്നും വിഭാഗം നേരിടുന്ന സമ്മർദ്ദം മനസ്സിലാക്കുന്നുണ്ടെന്നും സീതാരാമൻ പറഞ്ഞിരുന്നു.
Groundnuts: വിശപ്പും മാറും മുടിയും വളരും: അറിയാം നിലക്കടലയുടെ അപൂർവ്വ ഗുണങ്ങള്‍
റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചുവരാൻ
കോവിഡ് -19 പാൻഡെമിക് മൂലമുണ്ടായ അനിശ്ചിതത്വം നിറഞ്ഞ കാലാവസ്ഥയില്‍ നിന്ന് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചുവരാൻ കഴിഞ്ഞു. വരുന്ന സാമ്പത്തിക വർഷത്തിൽ ഭവന നിർമ്മാണ മേഖല ശക്തമായ ഡിമാൻഡാണ് ഉറ്റുനോക്കുന്നത്. നികുതി ഇളവുകൾ, സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കൽ, സിമൻറ്, സ്റ്റീൽ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ ജിഎസ്ടി കുറയ്ക്കൽ എന്നിവയാണ് പ്രധാന പ്രതീക്ഷകൾ. ഭവനവായ്പ നിരക്ക് കുറയ്ക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അരിഹന്ത് ഇൻഫ്രാസ്ട്രക്ചേഴ്സ് സിഎംഡി അശോക് ഛാജർ അഭിപ്രായപ്പെടുന്നത്.
രാജ്യത്തെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ
രാജ്യത്തെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുന്നതിന് കൂടുതൽ തുക ചെലവഴിക്കുമെന്ന് ആരോഗ്യമേഖല പ്രതീക്ഷിക്കുന്നു. പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ പ്രകാരം, മൊത്തം ആരോഗ്യ ചെലവിൽ കേന്ദ്രത്തിന്റെ വിഹിതം 2014-15 സാമ്പത്തിക വർഷത്തിലെ 28.6 ശതമാനത്തിൽ നിന്ന് 2019-2020 ൽ 40.6 ശതമാനമായി ഉയർന്നു. സർക്കാർ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും വർത്തമാനവും ഭാവിയിലെ ആവശ്യങ്ങളും പരിഹരിക്കാൻ തയ്യാറെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് സർവേ പറയുന്നു.
റെയില്‍ വേ ബജറ്റിലേക്ക് വരുമ്പോള്‍ ട്രെയിൻ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുക, ട്രെയിനുകളിലെ ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയവയാണ് പൊതുജനങ്ങളുടെ പ്രതീക്ഷകൾ. മറ്റ് നഗരങ്ങളിൽ പരീക്ഷയെഴുതാൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ ഓടിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
ഉൽപാദന മേഖല
കോവിഡ് -19 പാൻഡെമിക് ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ഉൽപാദന മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്ന് അവർ കരുതുന്നതിനാൽ വിദഗ്ധർക്ക് ബജറ്റിൽ നിന്ന് ഉയർന്ന പ്രതീക്ഷകളുണ്ട്. പുതിയ നയങ്ങളും ഇളവുകളും വളർച്ചയ്ക്ക് മറ്റ് പദ്ധതികളും ഈ മേഖല പ്രതീക്ഷിക്കുന്നു.