Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഹുവ കുറ്റക്കാരി, ലോക്‌സഭയില്‍ നിന്ന് പുറത്താക്കണം'; റിപ്പോര്‍ട്ടുമായി എത്തിക്‌സ് കമ്മിറ്റി

ന്യൂദല്‍ഹി: ചോദ്യം ചോദിക്കാന്‍ കോഴ ആരോപണം നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയ്ക്ക് എം പിയായി തുടരാന്‍ അര്‍ഹതയില്ല എന്ന് പാര്‍ലമെന്ററി എത്തിക്സ് കമ്മിറ്റി. മഹുവയുടെ അംഗത്വം അവസാനിപ്പിക്കണമെന്ന് അവര്‍ക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കുന്ന എത്തിക്സ് കമ്മിറ്റി ശുപാര്‍ശ ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹുവ മൊയ്ത്രയുടെ നടപടികളെ പ്രതിഷേധാര്‍ഹവും അനീതിപരവും ഹീനവും കുറ്റകരവുമാണ് എന്നാണ് കമ്മിറ്റി വിശേഷിപ്പിച്ചത്. 500 പേജുള്ള റിപ്പോര്‍ട്ടില്‍ നിയമപരവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മഹുവ മൊയ്ത്ര 'അനധികൃത വ്യക്തികളുമായി' ഉപയോക്തൃ ഐഡി പങ്കിട്ടെന്നും വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും സൗകര്യങ്ങളും കൈപ്പറ്റിയെന്നുമുള്ള നിഗമനത്തിലാണ് എത്തിക്‌സ് കമ്മിറ്റി.

mahua moitra

ഇത് ഗുരുതരമായ ശിക്ഷ ആവശ്യപ്പെടുന്ന വീഴ്ചയാണെന്നും കമ്മിറ്റി പറയുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കുകയും ചര്‍ച്ചയ്ക്ക് ശേഷം നടപടി സ്വീകരിക്കുകയും ചെയ്യും. മഹുവ മൊയ്ത്ര വ്യാഴാഴ്ച സമിതിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി ജെ പി എം പി വിനോദ് കുമാര്‍ സോങ്കര്‍ ആണ് എത്തിക്സ് പാനല്‍ മേധാവി.

മഹുവ മൊയ്ത്ര തങ്ങളോട് സഹകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. മഹുവ മൊയ്ത്ര സമിതിയുമായും അന്വേഷണവുമായും സഹകരിച്ചില്ല. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരിക്കാന്‍ പെട്ടെന്ന് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു, സോങ്കര്‍ പറഞ്ഞു. അതേസമയം മഹുവക്കെതിരെ ലോക്പാല്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടതായി ബി ജെ പി എം പി നിഷികാന്ത് ദുബെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദാനി ഗ്രൂപ്പിനെയും ലക്ഷ്യമിട്ട് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് മഹുവ പണം സ്വീകരിച്ചുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തന്റെ ലോഗിന്‍ ഐഡി ഹിരാനന്ദാനിയുമായി പങ്കിട്ടിട്ടുണ്ട് എന്ന് മഹുവ മൊയ്ത്ര സമ്മതിച്ചിട്ടുണ്ട്. ഹിരാനന്ദാനി നിലവില്‍ താമസിക്കുന്ന ദുബായില്‍ നിന്ന് മൊയ്ത്രയുടെ ലോഗിന്‍ ഐഡി ഒന്നിലധികം തവണ ഉപയോഗിച്ചതായി ആരോപണമുണ്ട്.

അതേസമയം എത്തിക്‌സ് കമ്മിറ്റി അംഗങ്ങള്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു എന്നാണ് മഹുവ മൊയ്ത്ര പറയുന്നത്. ഇത് സംബന്ധിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് മഹുവ മൊയ്ത്ര കത്ത് നല്‍കി. തനിക്കുനേരെ വൃത്തികെട്ട രീതിയിലാണ് കമ്മിറ്റി അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതെന്നാണ് മഹുവ കത്തില്‍ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+