ഛത്തീസ്ഗഡില്‍ ആദ്യ ഘട്ടത്തില്‍ 71 ശതമാനം പോളിംഗ്; നക്സല്‍ ആക്രമണത്തിലും ബൂത്തിലെത്തി ജനങ്ങള്‍
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ആദ്യ വോട്ടെടുപ്പില്‍ 71 ശതമാനം പോളിംഗ്. ഇരുപത് മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് നക്സലുകള്‍ പോളിംഗ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 7 മണി മുതല്‍ മൂന്ന് മണി വരെ 10 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 8 മുതല്‍ അഞ്ച് വരെ ബാക്കിയുള്ള പത്ത് സീറ്റിലും പോളിംഗ് നടന്നു.
നക്സല്‍ ഭീഷണിയെ തുടര്‍ന്നാണ് വ്യത്യസ്ത സമയങ്ങളില്‍ പോളിംഗ് നടന്നത്. കനത്ത സുരക്ഷയായിരുന്നു പോളിംഗ് നടക്കുന്ന മേഖലയില്‍ ഉണ്ടായിരുത്. പോലീസും, സൈന്യവും എല്ലാ സുരക്ഷാ സന്നാഹങ്ങളുമായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 76.47 ശതമാനമായിരുന്നു ആദ്യ ഘട്ടത്തിലെ പോളിംഗ്. പതിനെട്ട് സീറ്റിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ ആദ്യ ഘട്ടത്തില്‍ രണ്ട് മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

തെരഞ്ഞെടുപ്പ് നടന്ന 20 സീറ്റില്‍ പന്ത്രണ്ടെണ്ണം പട്ടിക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത മണ്ഡലങ്ങളാണ്. ഇരുപത് മണ്ഡലങ്ങളില്‍ 17 എണ്ണം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചവയാണ്. രണ്ടെണ്ണം ബിജെപിയുമാണ് വിജയിച്ചത്. 68 സീറ്റാണ് മൊത്തം കോണ്‍ഗ്രസ് ജയിച്ചത്. 90 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. 15 വര്‍ഷത്തെ തുടര്‍ ഭരണത്തിന് ശേഷമായിരുന്നു ബിജെപിയെ കോണ്‍ഗ്രസ് വീഴ്ത്തിയത്.
അതേസമയം സുഖ്മ, നാരായണ്‍പൂര്‍, ബീജാപൂര്‍, കാങ്കര്‍, ജില്ലകളില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നക്സല്‍ ആക്രമണങ്ങളാണ് ഉണ്ടായത്. സുഖ്മയിലെ ചിതാങ്കുവ പോലീസ് സ്റ്റേഷന് പരിധിയില്‍ നക്സലൈറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതേ ജില്ലയിലെ തൊണ്ടകര്മ ക്യാമ്പിന് സമീപം സ്ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് സൈനികനും പരിക്കേറ്റു.
സുരക്ഷാ പരിശോധനകള്‍ക്കിടെയാണ് സ്ഫോടനം ഉണ്ടായത്. നാരായണ്‍പൂര്‍, ബീജാപൂര്‍, കാങ്കര്‍ ജില്ലകളില്‍ സുരക്ഷാ സേനയും നക്സലുകളും ഏറ്റുമുട്ടി. നക്സലുകള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സംഘം ശക്തമായി തിരിച്ചടിച്ചതായി പോലീസ് പറഞ്ഞു.
അതേസമയം മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ്, കോണ്‍ഗ്രസ് എംപി ദീപക് ബെയ്ജ്, എന്നിവരുടെ മണ്ഡലങ്ങളെല്ലാം ആദ്യ ഘട്ട പോളിംഗില്‍ വരുന്നതാണ്. ബസ്തറിലെ 126 ഗ്രാമങ്ങളില്‍ ആദ്യമായി പോളിംഗ് ബൂത്ത് സ്ഥാപിക്കുകയും ചെയ്തു. നക്സല്‍ ബാധിത ജില്ലകളാണിത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായിട്ടാണ് ഇവിടെ ബൂത്തുകള്‍ സ്ഥാപിക്കുന്നത്. ഇത്തവണ സ്ത്രീകളാണ് വോട്ടര്‍മാരില്‍ മുന്നില്‍ നിന്നത്. രണ്ടാം ഘട്ടം നവംബര്‍ 17നാണ്. ഡിസംബര്‍ മൂന്നിന് വോട്ടുകള്‍ എണ്ണും.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications