Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്ഗഡില്‍ ആദ്യ ഘട്ടത്തില്‍ 71 ശതമാനം പോളിംഗ്; നക്‌സല്‍ ആക്രമണത്തിലും ബൂത്തിലെത്തി ജനങ്ങള്‍

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ആദ്യ വോട്ടെടുപ്പില്‍ 71 ശതമാനം പോളിംഗ്. ഇരുപത് മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് നക്‌സലുകള്‍ പോളിംഗ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 7 മണി മുതല്‍ മൂന്ന് മണി വരെ 10 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 8 മുതല്‍ അഞ്ച് വരെ ബാക്കിയുള്ള പത്ത് സീറ്റിലും പോളിംഗ് നടന്നു.

നക്‌സല്‍ ഭീഷണിയെ തുടര്‍ന്നാണ് വ്യത്യസ്ത സമയങ്ങളില്‍ പോളിംഗ് നടന്നത്. കനത്ത സുരക്ഷയായിരുന്നു പോളിംഗ് നടക്കുന്ന മേഖലയില്‍ ഉണ്ടായിരുത്. പോലീസും, സൈന്യവും എല്ലാ സുരക്ഷാ സന്നാഹങ്ങളുമായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 76.47 ശതമാനമായിരുന്നു ആദ്യ ഘട്ടത്തിലെ പോളിംഗ്. പതിനെട്ട് സീറ്റിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ ആദ്യ ഘട്ടത്തില്‍ രണ്ട് മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

chattisgarh-polling

തെരഞ്ഞെടുപ്പ് നടന്ന 20 സീറ്റില്‍ പന്ത്രണ്ടെണ്ണം പട്ടിക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത മണ്ഡലങ്ങളാണ്. ഇരുപത് മണ്ഡലങ്ങളില്‍ 17 എണ്ണം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചവയാണ്. രണ്ടെണ്ണം ബിജെപിയുമാണ് വിജയിച്ചത്. 68 സീറ്റാണ് മൊത്തം കോണ്‍ഗ്രസ് ജയിച്ചത്. 90 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. 15 വര്‍ഷത്തെ തുടര്‍ ഭരണത്തിന് ശേഷമായിരുന്നു ബിജെപിയെ കോണ്‍ഗ്രസ് വീഴ്ത്തിയത്.

അതേസമയം സുഖ്മ, നാരായണ്‍പൂര്‍, ബീജാപൂര്‍, കാങ്കര്‍, ജില്ലകളില്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നക്‌സല്‍ ആക്രമണങ്ങളാണ് ഉണ്ടായത്. സുഖ്മയിലെ ചിതാങ്കുവ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നക്‌സലൈറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതേ ജില്ലയിലെ തൊണ്ടകര്‍മ ക്യാമ്പിന് സമീപം സ്‌ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് സൈനികനും പരിക്കേറ്റു.

സുരക്ഷാ പരിശോധനകള്‍ക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്. നാരായണ്‍പൂര്‍, ബീജാപൂര്‍, കാങ്കര്‍ ജില്ലകളില്‍ സുരക്ഷാ സേനയും നക്‌സലുകളും ഏറ്റുമുട്ടി. നക്‌സലുകള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സംഘം ശക്തമായി തിരിച്ചടിച്ചതായി പോലീസ് പറഞ്ഞു.

അതേസമയം മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ്, കോണ്‍ഗ്രസ് എംപി ദീപക് ബെയ്ജ്, എന്നിവരുടെ മണ്ഡലങ്ങളെല്ലാം ആദ്യ ഘട്ട പോളിംഗില്‍ വരുന്നതാണ്. ബസ്തറിലെ 126 ഗ്രാമങ്ങളില്‍ ആദ്യമായി പോളിംഗ് ബൂത്ത് സ്ഥാപിക്കുകയും ചെയ്തു. നക്‌സല്‍ ബാധിത ജില്ലകളാണിത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായിട്ടാണ് ഇവിടെ ബൂത്തുകള്‍ സ്ഥാപിക്കുന്നത്. ഇത്തവണ സ്ത്രീകളാണ് വോട്ടര്‍മാരില്‍ മുന്നില്‍ നിന്നത്. രണ്ടാം ഘട്ടം നവംബര്‍ 17നാണ്. ഡിസംബര്‍ മൂന്നിന് വോട്ടുകള്‍ എണ്ണും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+