കിഴക്കൻ ലഡാക്കിൽ നിന്ന് 10000 സൈനികരെ പിൻവലിച്ച് ചൈന: ഉൾപ്രദേശങ്ങളിലെ നീക്കം ശൈത്യത്തോടെയോ?
ദില്ലി: ഇന്ത്യ- ചൈന അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ചൈന. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖക്കടുത്തുള്ള ആഴമേറിയ പ്രദേശങ്ങളിൽ നിന്ന് പതിനായിരത്തോളം സൈനികരെ ചൈനീസ് സൈന്യം തിരിച്ചയച്ചിട്ടുള്ളത്. എന്നിരുന്നാലും, മുൻനിര പ്രദേശങ്ങളിലെ വിന്യാസം അതേപടി തുടരുകയാണ്, ഒപ്പം ഇരുവശത്തുനിന്നുമുള്ള സൈനികർ ആ മേഖലയിലെ പല സ്ഥലങ്ങളിലും ഇന്ത്യൻ സൈന്യങ്ങൾക്ക് അടുത്തേക്ക് നീങ്ങിയിട്ടുണ്ട്.
കിഴക്കൻ ലഡാക്ക് സെക്ടറിന് എതിർവശത്തുള്ള പരിശീലന മേഖലകളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി പതിനായിരത്തോളം സൈനികരെ ചൈനീസ് സൈന്യം തിരിച്ചയച്ചതായി സർക്കാർ വൃത്തങ്ങൾ തന്നെയാണ് അറിയിച്ചിട്ടുള്ളത്.

ഇന്ത്യ ചൈന അതിർത്തിയായ ലൈൻ ഓഫ് ആകച്വൽ കൺട്രോളിന് അപ്പുറത്തും ഇപ്പുറത്തുമായി 150 കിലോമീറ്റർ പരിധിയിലാണ് ചൈനീസ് പരമ്പരാഗത പരിശീലന മേഖലകൾ. കഴിഞ്ഞ വർഷം ഏപ്രിൽ-മെയ് മുതൽ ചൈന ഈ മേഖലയിൽ സൈനികരെ വിന്യസിച്ചതാണ്. ഇത് പിന്നീട് ഇരു സൈന്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളിലേക്കും എത്തിയിരുന്നു. എന്നാൽ സൈനികരിൽ വലിയൊരു ശതാനം പേരെയും തിരിച്ചയച്ചെങ്കിലും ഇന്ത്യൻ അതിർത്തിയോട് ചേർന്ന് വിന്യസിക്കുന്നതിനായി ചൈനീസ് സൈന്യം എത്തിച്ചിട്ടുള്ള കനത്ത ആയുധങ്ങളെല്ലാം ഈ പ്രദേശത്ത് തുടരുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
അതേ സമയം ആഴമേറിയ പ്രദേശങ്ങളിൽ നിന്ന് ചൈന സൈന്യത്തെ പിൻവലിക്കാനുള്ള കാരണം കടുത്ത ശൈത്യകാലമാകാമെന്നും വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഫെബ്രുവരി-മാർച്ച് മാസങ്ങൾക്കുശേഷം താപനിലയിൽ വർധനയുണ്ടായാൽ അവർ സൈന്യത്തെ തിരിച്ചുകൊണ്ടുവരുമോ എന്ന് പറയാൻ പ്രയാസമാണെന്ന് ഈ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
2020 ഏപ്രിൽ-മെയ് മുതൽ കിഴക്കൻ ലഡാക്ക് സെക്ടറിൽ ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തിക്ക് എതിർവശത്തായി 50,000 സൈനികരെ വിന്യസിച്ചിരുന്നു. ഇതോടെ ഇന്ത്യയും ഈ മേഖലയിലെ സൈനിക വിന്യാസം വർധിപ്പിച്ചിരുന്നു. അതിർത്തിയിൽ പാൻഗോങ് സോ തടാകത്തിന് ചുറ്റുമായി ഇന്ത്യ റോഡ് നിർമിക്കാൻ ആരംഭിച്ചത് മുതലാണ് ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷം ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രകോപനം രുക്ഷമായിത്തിരുന്നത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ സൈന്യങ്ങളെ പിൻവലിക്കുന്നത് സംബന്ധിച്ച് നിരവധി തവണ ചർച്ചകളും നടത്തിയിരുന്നു.
ഇന്ത്യൻ സൈന്യം ചൈനീസ് സൈന്യത്തിന്റെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും തെക്കൻ പാൻഗോങ് സോ തടാക പ്രദേശത്ത് റെസാങ് ലാ, റെചെൻ ലാ തന്ത്രപ്രധാനമായ ഉയരങ്ങൾ പിടിച്ചെടുക്കുകയും അവരെ വടക്കൻ കരയിലെ ചില ഭാഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications