ചൈന വെള്ളം കുടി മുട്ടിക്കുമോ? ബ്രഹ്മപുത്രയില്‍ ലോകത്തെ ഏറ്റവും വലിയ ഡാം നിർമ്മിക്കുന്നു; ബംഗ്ലാദേശിനും ആശങ്ക
ബീജിംഗ്: ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ടിബന്‍ ഭൂപ്രദേശത്ത് പുതിയ അണക്കെട്ട് നിർമ്മിക്കാന്‍ അനുമതി നല്‍കി ചൈന. 137 ബില്യൺ യുഎസ് ഡോളർ (13700 കോടി) ചിലവ് വരുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടാണ് ബ്രഹ്മപുത്ര നദിയിൽ നിർമ്മിക്കാന്‍ പോകുന്നത്. ഇന്ത്യക്കും ബംഗ്ലാദേശിനും വലിയ ആശങ്ക ഉയർത്തുന്നതാണ് ചൈനയുടെ പുതിയ നീക്കം. 'യാർലുങ് സാങ്‌ബോ നദിയില്‍ (ബ്രഹ്മപുത്രയുടെ ടിബറ്റൻ പേര്) പുതിയ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ചൈനീസ് സർക്കാർ അംഗീകാരം നൽകി' എന്നാണ് ഔദ്യോഗിക വാർത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോർട്ട് ചെയ്യുന്നത്.
ബ്രഹ്മപുത്ര നദി ദിശമാറി അരുണാചൽപ്രദേശിലേക്ക് ഒഴുകുന്ന ഹിമാലയൻ നിരകളിലെ വൻ കൊക്കയോടു ചേർന്നാണ് പുതിയ ഡാം നിർമ്മിക്കാന്‍ പോകുന്നത്. അരുണാചല്‍ കടന്നെത്തുന്ന ബ്രഹ്മപുത്ര അസമും പിന്നിട്ടാണ് ബംഗ്ലാദിശിലേക്ക് എത്തുന്നത്. ബംഗ്ലാദേശില്‍ ജമുന എന്ന പേരിലാണ് നദി അറിയപ്പെടുന്നത്. ഡാമിലെ മൊത്തം നിക്ഷേപം ഒരു ട്രില്യൺ യുവാൻ ( 137 ബില്യൺ ഡോളർ) കവിഞ്ഞേക്കും. അതായത് ലോകത്തെ ഏറ്റവും വലിയ നിർമാണ പദ്ധതിയായി അറിയപ്പെടുന്ന ചൈനയുടെ തന്നെ 'ത്രീ ഗോർജസ് ഡാം' പദ്ധതിയേക്കാള്‍ വലിയ നിർമ്മാണമാണ് ഇന്ത്യന്‍ അതിർത്തിയോട് ചേർന്ന് വരുന്നത്.

ടിബറ്റിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയമായ സാം
2015-ൽ ചൈന പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. 1.5 ബില്യൺ യുഎസ് ഡോളർ ചിലവഴിച്ചാണ് ഈ നിർമ്മാണം പൂർത്തീകരിച്ചത്. ബ്രഹ്മപുത്രയിലെ അണക്കെട്ട് 14-ാം പഞ്ചവത്സര പദ്ധതിയുടെ (2021-2025) ഭാഗമായിട്ടാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ 2020 ലെ പ്ലീനം അംഗീകരിച്ച പുതിയ വികസന പദ്ധതികളിലും ഈ അണക്കെട്ട് ഇടം പിടിച്ചിട്ടുണ്ട്. 2035 ഓടെ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
അണക്കെട്ട് നിർമ്മാണം വിവിധ തരത്തിലാണ് ഇന്ത്യക്ക് വെല്ലുവിളിയാകുന്നത്. ബ്രഹ്മപുത്രയിലെ ജലപ്രവാഹത്തെ നിയന്ത്രിക്കാനുള്ള ശേഷി ലഭിക്കുന്നതിനോടൊപ്പം സംഘർഷ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ അതിർത്തിയിലേക്ക് വലിയ തോതില്‍ ജലം തുറന്ന് വിടാനും ചൈനക്ക് സാധിക്കും. അരുണാചൽ പ്രദേശില്‍ ബ്രഹ്മപുത്രയ്ക്ക് കുറെകെയായി ഇന്ത്യയും അണക്കെട്ട് നിർമ്മിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
നദീജലവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിനായി ഇന്ത്യയും ചൈനയും 2006-ൽ ഒരു എക്സപേർട്ട് ലെവല്‍ മെക്കാനിസം (എം എല്‍ എം) രൂപീകരിച്ചിരുന്നു. ഈ കരാർ പ്രകാരം പ്രളയകാലത്ത് ബ്രഹ്മപുത്ര നദിയെയും സത്‌ലജ് നദിയെയും കുറിച്ചുള്ള ജലശാസ്ത്രപരമായ വിവരങ്ങൾ ചൈന ഇന്ത്യയ്ക്ക് നൽകുന്നു. അതേസമയം ബ്രഹ്മപുത്രയില്‍ ഡാം നിർമ്മിക്കാനുള്ള ചൈനീസ് നീക്കത്തെ ഇന്ത്യ വളരെ കരുതലോടെയാണ് നോക്കിക്കാണുന്നതെങ്കിലും ഇക്കാര്യത്തിലുള്ള ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications