ഏഴില്‍ നാലിടത്ത് ഭരണം പിടിക്കുമെന്നുറപ്പിച്ച് കോണ്‍ഗ്രസ്; 2022 നിര്‍ണ്ണായകം, ബിജെപിക്ക് ആശങ്ക
ദില്ലി: ജെപിയെ സംബന്ധിച്ചിടത്തോനിര്‍ണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകളാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്നത്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് 2022 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഇതില്‍ പഞ്ചാബ് ഒഴികേയുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്നത് ബിജെപിയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളില്‍ എല്ലാം വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് തുടരാന്‍ കഴിയുമോയെന്ന ആശങ്ക് ബിജെപി-ആര്‍എസ് നേതൃത്വങ്ങളില്‍ ശക്തമാണ്.
കര്‍ണാടകയില്‍ ബസ് ഗതാഗതം പുനസ്ഥാപിച്ചു; ചിത്രങ്ങള്‍ കാണാം

ബിജെപിക്കെതിരായ വികാരം എങ്ങനെ പ്രതിഫലിക്കും എന്നതിന് ഏറ്റവും മികച്ച ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുന്നത് പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലമാണ്. ബിജെപി സംസ്ഥാനത്ത് വലിയ പ്രചരണം നടത്തിയെങ്കിലും വിജയത്തിലെത്താന്‍ സാധിച്ചില്ല.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തോടൊപ്പം കര്‍ഷ പ്രക്ഷോഭങ്ങളും ബിജെപിയുടെ പരാജയത്തില്‍ പ്രതിഫലിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഈ ഘടകങ്ങള്‍ ഇതേ രിതിയില്‍ അല്ലെങ്കില്‍ കുറച്ച് കൂടുതലായി പ്രതിഫലിച്ചേക്കും. ഉത്തര്‍പ്രദേശും പഞ്ചാബും പോലുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാണ്. അടുത്തിടെ ഉത്തര്‍പ്രദേശില്‍ നടന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയേറ്റത്തും നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന നിര്‍ദേശം ആര്‍എസ്എസ് നേതൃത്വം ബിജെപിക്ക് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച് യോഗങ്ങൾ സംഘടിപ്പിക്കാൻ സംഘ് നിർദേശിച്ചു. പ്രാദേശിക വികാരങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രതിഫലിക്കും. ഇതിനെ ദേശീയ വികാരം കൊണ്ട് മറികടക്കാന്‍ കഴിയില്ലെന്നും ആര്‍എസ്എസ് ഓര്‍മ്മിപ്പിക്കുന്നു.

''കാർഷക പ്രക്ഷോഭം നിയന്ത്രിക്കാൻ പഞ്ചാബിലെ കോൺഗ്രസ് സർക്കാറര്‍ തയ്യാറാകാത്തത് ദേശീയ പ്രശ്‌നങ്ങളെക്കാൾ പ്രാദേശിക പരിഗണനകൾ കക്ഷികൾ തിരഞ്ഞെടുക്കുന്നതിന്റെ ഉദാഹരണമാണ്. മതപരമായ ധ്രുവീകരണത്തെക്കുറിച്ചും അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ആശങ്കയുണ്ട്. ഉദാഹരണത്തിന് പശ്ചിമ ബംഗാളിൽ ബിജെപി അനുഭാവികളെയും സംഘത്തോട് അനുഭാവമുള്ളവരെയും ലക്ഷ്യമിടുന്നു"- ഒരു നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം 30% മുസ്‌ലിം വോട്ടുകളാണ് ബംഗാളില്‍ ഉള്ളത്. ഈ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടതിനൊപ്പം ഇടതുപക്ഷത്തിൽ നിന്നും കോൺഗ്രസിൽ നിന്നും വോട്ടുകൾ എത്തിയതുമാണ് 292 സീറ്റുകളിൽ 213ഉം നേടി വീണ്ടും അധികാരത്തില്‍ തുടരാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിച്ചത്. ബിജെപി വലിയ പ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും കേവലം 77 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.

ഉത്തര്‍പ്രദേശിലും ഗുജറാത്തിലുമൊക്കെ ഈ ന്യൂന പക്ഷ ഏകീകരണം നടന്നേക്കുമെന്നാണ് ആര്‍എസ് പ്രതീക്ഷിക്കുന്നത്. ഉത്തര്‍പ്രദേശിലാവും ഇത് കൂടുതല്‍ തിരിച്ചടിയാവുക. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഉത്തര്‍പ്രദേശില്‍ എസ്പിക്കൊപ്പം നിന്നേക്കും. ബിജെപിയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാവും ഇവരുടെ വോട്ടിങ് രീതി.

രാമക്ഷേത്രത്തിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഉത്തർപ്രദേശ് നിലനിർത്തുന്നത് ബിജെപിക്കും സംഘത്തിനും നിർണായകമാണ്. എന്നാല്‍ പ്രതിപക്ഷ നിരയില്‍ നിന്നും ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള എസ്പിയാണ്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്താന്‍ സാധിച്ചത് അവര്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

ബിജെപിക്കെതിരായ കര്‍ഷക വികാരം ഏറ്റവും ശക്തമായി നില്‍ക്കുന്ന സംസ്ഥാനം എന്ന നിലയില്‍ പഞ്ചാബില്‍ ഇപ്പോഴും സാധ്യത കോണ്‍ഗ്രസിന് തന്നെയാണ്. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്നങ്ങള്‍ അവര്‍ക്ക് വെല്ലുവിളിയാവുമോയെന്നാണ് ആശങ്ക. ഇത് തിരിച്ചറിഞ്ഞ പാര്‍ട്ടി നേതൃത്വം എത്രയും പെട്ടെന്നുള്ള പ്രശ്ന പരിഹാരത്തിനാണ് ശ്രമിക്കുന്നത്.

ഗോവയില്‍ ഇത്തവണ കോണ്‍ഗ്രസ് വലിയ പ്രതീക്ഷ പുലര്‍ത്തുന്നു. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സംസ്ഥാനത്ത് ഭരണത്തിലെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. മാത്രവുമല്ല തിരഞ്ഞെടുപ്പിന് ശേഷം പത്തിലേറെ അംഗങ്ങള്‍ കൂടുമാറുകയും ചെയ്തു. എന്നാല്‍ ഇത്തവണ പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് നേരത്തെ സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

അതുപോലെ തന്നെ ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ഭരണ മാറ്റം ഉണ്ടാവുമെന്നും കോണ്‍ഗ്രസ് വിലയിരുത്തു. ഗുജറാത്തിലും മണിപ്പൂരിലും ഭരണം പിടിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വലിയ ആത്മവിശ്വാസമൊന്നും കോണ്‍ഗ്രസിനില്ല. എന്നാല്‍ ഇവിടങ്ങളില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ കഴിയുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.
കറുപ്പിൽ അഴകായി ഉർവശി റൗട്ടേല; പുതിയ ചിത്രങ്ങൾ കാണാം
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications