കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്ക്? എംപിയുടെ ഓഫീസ് നൽകിയ മറുപടി ഇങ്ങനെ
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ മനീഷ് തിവാരി ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് ഇടയിൽ അത് നിഷേധിച്ച് അദ്ദേഹത്തിന്റെ ഓഫീസ് രംഗത്ത്. വാർത്തകൾ അടിസ്ഥാനരഹിതവും, കഴമ്പില്ലാത്തതുമാണെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു. നേരത്തെ കോൺഗ്രസ് എംപി ബിജെപിയുമായി സഹകരിക്കുമെന്നും പഞ്ചാബിലെ ലുധിയാന ലോക്‌സഭാ സീറ്റിൽ ബിജെപി ചിഹ്നത്തിൽ മത്സരിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് വാർത്തകൾ നിഷേധിച്ചുകൊണ്ട് എംപിയുടെ ഓഫീസ് തന്നെ രംഗത്ത് വന്നത്. "അദ്ദേഹം ബിജെപിയിൽ ചേരുമെന്ന ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണ്. മനീഷ് തിവാരി തന്റെ മണ്ഡലത്തിലാണ് ഉള്ളത്, അവിടുത്തെ വികസന പ്രവർത്തനങ്ങൾ എല്ലാം പരിശോധിച്ച് വരികയാണ്. ഇന്നലെ രാത്രിയും അദ്ദേഹം ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലാണ് താമസിച്ചത്" എംപിയുടെ ഓഫീസ് അറിയിച്ചു.

നേരത്തെ, തിവാരി ബിജെപിയുമായി ബന്ധപ്പെട്ടിരുന്നതായി ചില അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലുധിയാന പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയുമായി മത്സരിക്കാൻ കോൺഗ്രസ് എംപിക്ക് താൽപ്പര്യമുണ്ടെന്നും റിപ്പോർട്ടുകൾ കൂട്ടിച്ചേർത്തിരുന്നു.
അതേസമയം, രാജ്യസഭാംഗത്വം ലഭിക്കാത്തതിൽ അതൃപ്‌തി പ്രകടിപ്പിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ബിജെപിയുമായി ചർച്ചകൾ ആരംഭിച്ചതായി ചില അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മനീഷ് തിവാരിയും പാർട്ടി വിടുകയാണെന്നുള്ള അഭ്യൂഹങ്ങൾ പുറത്തുവന്നത്. കമൽനാഥിന്റെ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല.
"കമൽനാഥ് ബിജെപിയിലേക്ക് മാറാൻ സാധ്യതയുണ്ട്, കോൺഗ്രസ് നേതൃത്വം അദ്ദേഹവുമായി ബന്ധപ്പെടാൻ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ല. കമൽനാഥ് രാജ്യസഭാ ടിക്കറ്റിനായി പലവിധ പ്രവർത്തനങ്ങൾ നടത്തിയതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്" കോൺഗ്രസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്‌തു.
കമൽനാഥും മകൻ നകുൽ നാഥും പാർട്ടി മാറുന്നതിനായി ബിജെപിയിലെ ചില ഉന്നതരുമായി ബന്ധപ്പെട്ടതായാണ് റിപ്പോർട്ട്. ശനിയാഴ്‌ച കമൽനാഥ് ഡൽഹിയിൽ എത്തിയതോടെയാണ് ഊഹാപോഹങ്ങൾ ശക്തമായത്. എന്നാൽ രാജ്യതലസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, അത്തരത്തിലുള്ള എന്തെങ്കിലും നീക്കം ഉണ്ടായാൽ ആദ്യം മാധ്യമങ്ങളെ അറിയിക്കുമെന്നായിരുന്നു കമൽനാഥ് പറഞ്ഞത്.
അതേസമയം, കഴിഞ്ഞ വർഷം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ മോശം പ്രകടനത്തെത്തുടർന്ന് കമൽനാഥിനെ അടുത്തിടെ കോൺഗ്രസിന്റെ മധ്യപ്രദേശ് ഘടകത്തിന്റെ തലപ്പത്ത് നിന്ന് നീക്കിയിരുന്നു, അദ്ദേഹത്തിന് പകരം ജിത്തു പട്വാരിയെ തൽസ്ഥാനത്തേക്ക് നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമൽനാഥിന്റെ പടയൊരുക്കം.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications