Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി അദാനി വിഷയം ചര്‍ച്ച ചെയ്യുന്നില്ല, പാര്‍ലമെന്റില്‍ ഒളിച്ചോടുന്നു; ആഞ്ഞടിച്ച് പ്രിയങ്ക

ന്യൂഡല്‍ഹി: ജോര്‍ജ്ജ് സോറോസുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന ബിജെപി ആരോപണത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി എംപി. അദാനി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് ജോര്‍ജ്ജ് സോറോസിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ബിജെപി വഴിതിരിച്ചുവിടുന്നതെന്ന് പ്രിയങ്ക പറഞ്ഞു. പാര്‍ലമെന്റിലെ ചര്‍ച്ചക്ക് ബിജെപി താല്‍പര്യമില്ലെന്നും പ്രിയങ്ക പറഞ്ഞു.

'ഇത് ഏറ്റവും പരിഹാസ്യമായ കാര്യമാണ്. അവര്‍ 1994-ലെ ചില കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. അതിന്റെ ഒരു രേഖയും ആര്‍ക്കും ഇല്ല. അവര്‍ എന്താണ് സംസാരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. അവര്‍ ഇത് ചെയ്യുന്നതിന്റെ ഒരേയൊരു കാരണം അദാനി വിഷയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നത് കൊണ്ട് മാത്രമാണ് എന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ എല്ലാ ദിവസവും ഒരു ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്നു.

Priyanka Gandhi

പക്ഷേ അവര്‍ക്ക് ഒരു ചര്‍ച്ച നടത്താന്‍ താല്‍പ്പര്യമില്ല. അതുകൊണ്ടാണ് അവര്‍ ഏതെങ്കിലും കാരണത്താല്‍ സഭ നിര്‍ത്തിവയ്ക്കുന്നത് എന്നും പ്രിയങ്ക പറഞ്ഞു. അതിനിടെ അദാനി വിഷയത്തില്‍ പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ പ്രതിഷേധം നടത്തി. പ്രതിപക്ഷം സഭ തടസപ്പെടുത്തിയെന്ന സര്‍ക്കാരിന്റെ ആരോപണം കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ തള്ളി.

'അവര്‍ പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയും പാര്‍ലമെന്റില്‍ അപകീര്‍ത്തികരമായ വാക്കുകള്‍ പറയുകയും ചെയ്തു. അവര്‍ ഉപയോഗിച്ച അണ്‍പാര്‍ലമെന്ററി വാക്കുകള്‍ നീക്കം ചെയ്യണമെന്നാണ് ഞങ്ങള്‍ പറയുന്നത്,' അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് പ്രവര്‍ത്തിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു. അതേസമയം പ്രതിപക്ഷം തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും തന്റെ ശബ്ദം അടിച്ചമര്‍ത്തുകയാണെന്നും ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു.

'എന്റെ ശബ്ദം അടിച്ചമര്‍ത്തപ്പെടുകയാണ്. പ്രതിപക്ഷം എന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. അവര്‍ ചര്‍ച്ചയ്ക്ക് ധൈര്യപ്പെടുന്നില്ല. അവര്‍ എല്ലായ്പ്പോഴും രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്,' ദുബെ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സഭ സമ്മേളിച്ചതിന് തൊട്ടുപിന്നാലെ ലോക്‌സഭയും രാജ്യസഭയും ഉച്ചവരെ നിര്‍ത്തിവച്ചു. രണ്ടാം സെഷനിലും കാര്യമായ കാര്യങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.

ലുലു രണ്ടും കല്‍പിച്ച് തന്നെ! ആഗോള ഐടി ഭീമന്‍ ഉള്‍പ്പെടെ ആറ് പ്രമുഖ കമ്പനികള്‍.. വമ്പന്‍ തൊഴിലവസരം

തിങ്കളാഴ്ചയും അദാനി വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ല. എന്‍സിപി(എസ്പി) എംപി സുപ്രിയ സുലെയും പ്രതിഷേധത്തില്‍ പങ്കെടുത്തില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+