'കോടതി സർക്കാരിന് വെളിച്ചം കാണിച്ചിരിക്കുന്നു', ദില്ലി ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് സിപിഎം
ദില്ലി: ദില്ലി കലാപക്കേസുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ സ്വാഗതം ചെയ്ത് സിപിഎം. പിഞ്ച്‌റാ തോഡ് പ്രവര്‍ത്തകരായ ദേവാംഗന കലിത, നടാഷ നര്‍വാള്‍, വിദ്യാര്‍ത്ഥിയായ ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്കാണ് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. യുഎപിഎ ദുരുപയോഗം ചെയ്യുന്നതിന് എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനവും ഉയര്‍ത്തുകയുണ്ടായി. പ്രതിഷേധിക്കുന്നത് രാജ്യദ്രോഹമോ തീവ്രവാദമോ അല്ലെന്ന് ദില്ലി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ പ്രതികരണം: ' യുഎപിഎ സംബന്ധിച്ച ദില്ലി ഹൈക്കോടതി വിധിയെ സിപിഐ എം സ്വാഗതം ചെയ്യുന്നു. വടക്കുകിഴക്കൻ ദില്ലിയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട യുഎപിഎ കേസിൽ മൂന്നു തടവുകാർക്ക് ജാമ്യം അനുവദിച്ച ദില്ലി ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണ്. ഭരണഘടനാ വിരുദ്ധമായ സിഎഎയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെ മേൽ കേസുകൾ ചാർത്തുന്നതിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ കടുത്ത അനീതി ഇല്ലാതാക്കുന്നതിനുള്ള ആദ്യപടിയാണിത്.

ഹൈക്കോടതി പ്രസ്താവിച്ച താഴെപ്പറയുന്ന കാര്യം ശ്രദ്ധേയമാണ്, "വിയോജിപ്പുകളെ അടിച്ചമർത്താനുള്ള ഉത്കണ്ഠയിൽ, ഭരണകൂടത്തിന്റെ മനസ്സിൽ, ഭരണഘടന ഉറപ്പുനൽകുന്ന പ്രതിഷേധത്തിനുള്ള അവകാശവും തീവ്രവാദ പ്രവർത്തനവും തമ്മിലുള്ള ദൂരം മങ്ങിപ്പോകുന്നതായി തോന്നുന്നു. ഈ മനോനില അംഗീകാരം നേടിയാൽ, അത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ദുഖകരമായ ഒരു ദിവസമായിരിക്കും. "+
കോടതി സർക്കാരിന് വെളിച്ചം കാണിച്ചിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പുകൾ പ്രകടിപ്പിച്ച വ്യക്തികളെ ദേശവിരുദ്ധരെന്ന് വിളിക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും യുഎപിഎ പ്രകാരം തടവിലാക്കുകയും രാജ്യദ്രോഹ നിയമങ്ങൾ ചുമത്തുകയും ചെയ്ത നിരവധി കേസുകളിൽ ഈ വിധി ബാധകമാണ്. തെറ്റായ എല്ലാ കേസുകളിലും ഈ മാനദണ്ഡം സർക്കാർ പ്രയോഗിക്കണമെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നും സി.പി.ഐ എം ആവശ്യപ്പെടുന്നു'.
കബീര്‍ സിംഗ് നായിക കിയാര അദ്വാനിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications