Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിമാന ടിക്കറ്റിന് 40,000 രൂപയോ?'; ഇൻഡിഗോ പ്രതിസന്ധിയിൽ കേന്ദ്രത്തെ കുടഞ്ഞ് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: വിമാനങ്ങൾ റദ്ദാക്കിയത് മൂലം വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് പ്രതിസന്ധിയിലായ ഇൻഡിഗോയോട് ഡൽഹി ഹൈക്കോടതി. കൂടാതെ വിഷയത്തിൽ അലംഭാവം കാട്ടിയ കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിൽ കോടതി വിമർശിച്ചു. 40,000 വരെ ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് തടയാത്തതിനെയാണ് ഹൈക്കോടതി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.

ചീഫ് ജസ്‌റ്റിസ് ഡി കെ ഉപാധ്യായ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഈ സാഹചര്യത്തെ അതിശയകരം എന്നാണ് വിശേഷിപ്പിച്ചത്. ഇത് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക പ്രത്യാഘാതമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിസന്ധി ദിവസങ്ങളായി തുടർന്നിട്ടും മാറ്റമില്ലാതായതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

indigodelhihc

'വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് എത്രയും പെട്ടെന്ന് നഷ്‌ടപരിഹാരം നൽകുന്നതിന് സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവ മതിയായ നടപടികൾ സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' ഹൈക്കോടതി വ്യക്തമാക്കി. പ്രതിസന്ധി രൂക്ഷമാകാൻ അനുവദിക്കുകയും അത് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മാത്രം നടപടിയെടുക്കുകയും ചെയ്‌തതിനാണ് കേന്ദ്രത്തെ ഹൈക്കോടതി കുറ്റപ്പെടുത്തിയത്.

'ഒരു പ്രതിസന്ധി നിലവിലുണ്ടായിരുന്നെങ്കിൽ, മറ്റ് എയർലൈനുകൾക്ക് എങ്ങനെയാണ് അതിൽ നിന്ന് മുതലെടുക്കാൻ അനുമതി ലഭിച്ചത്? ടിക്കറ്റ് നിരക്ക് 35,000-40,000 രൂപയിലേക്ക് എങ്ങനെ ഉയർന്നു? ഈ സാഹചര്യം വഷളാകാൻ നിങ്ങൾ അനുവദിച്ചു' കോടതി കേന്ദ്ര സർക്കാരിനോട് പറഞ്ഞു. 'ഇത്തരം സാഹചര്യം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല, ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്നുണ്ട്' കോടതി കൂട്ടിച്ചേർത്തു.

ഇതിന് മറുപടിയായി, ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചതായും എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ അറിയിച്ചു. നേരത്തെ ഇൻഡിഗോയുടെ പ്രവർത്തനത്തകർച്ചക്കിടയിൽ, ചില റൂട്ടുകളിൽ വിമാന ടിക്കറ്റ് നിരക്കുകൾ മൂന്നും നാലും ഇരട്ടിയായി ഉയർന്നിരുന്നു.

ഉദാഹരണത്തിന്, കഴിഞ്ഞ ആഴ്‌ച ഡൽഹി-മുംബൈ നോൺ-സ്‌റ്റോപ്പ് വിമാന ടിക്കറ്റിന്റെ വില 65,460 ആയി ഉയർന്നു. തുടർന്ന് കേന്ദ്രസർക്കാർ ഇടപെട്ട് ആഭ്യന്തര എക്കണോമി ക്ലാസ് ടിക്കറ്റ് നിരക്കുകൾക്ക് പരിധി നിശ്ചയിക്കുകയായിരുന്നു. ഇൻഡിഗോയോട് 10 ശതമാനം സർവീസുകൾ വെട്ടിച്ചുരുക്കാൻ നിർദേശിച്ചു; ഇത് ദിവസേന 200ൽ അധികം വിമാനങ്ങൾ റദ്ദാക്കുന്നതിന് ഇടയാക്കും.

എന്നാൽ അഡീഷണൽ സോളിസിറ്റർ ജനറൽ സർക്കാർ നടപടികൾ വിശദീകരിച്ചെങ്കിലും, ഹൈക്കോടതി തൃപ്‌തരായിരുന്നില്ല. 'പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമാണ് നിങ്ങൾ ഈ നടപടികൾ സ്വീകരിച്ചത്. ചോദ്യം അതല്ല. എന്തുകൊണ്ട് ഈ സാഹചര്യം ഉണ്ടായി? എന്തായിരുന്നു നിങ്ങൾ അപ്പോൾ ചെയ്‌തുകൊണ്ടിരുന്നത്' എന്നായിരുന്നു കോടതിയുടെ ചോദ്യം.

വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരോട് എയർലൈൻ ജീവനക്കാർ ശരിയായ രീതിയിൽ പെരുമാറുന്നുവെന്ന് ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങളും ഹൈക്കോടതി തേടി. അതേസമയം, നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ ക്രൂ വിശ്രമ, ഡ്യൂട്ടി മാനദണ്ഡങ്ങൾ അഥവാ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധിയാണ് പ്രതിസന്ധിയുടെ കേന്ദ്രബിന്ദു. ഇതോടെ ജീവനക്കാരുടെ പ്രതിസന്ധി നേരിടുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+