വ്യാജ ബോംബ് ഭീഷണിക്ക് അറുതിയില്ല; 24 മണിക്കൂറിനിടെ 3 വിമാനങ്ങളെ കൂടി ബാധിച്ചു, ആശങ്ക തുടരുന്നു
ന്യൂഡൽഹി: രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് കടുത്ത ആശങ്ക നൽകികൊണ്ട് വീണ്ടും വ്യാജ ബോംബ് ഭീഷണി തുടർക്കഥയാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് വിമാന സർവീസുകളെയാണ് ബോംബ് ഭീഷണി ബാധിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര വ്യത്യാസമില്ലാതെ വിമാനങ്ങൾക്ക് ബോംബ് ഭീഷണി വന്നതോടെ ആശങ്കയിലാണ് യാത്രക്കാരും അധികൃതരും.
ദുബായിലേക്ക് പോവുന്ന ജയ്‌പൂർ വിമാനത്തിനെയും ബോംബ് ഭീഷണി ബാധിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ദുബായ്-ജയ്‌പൂർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ വൈകുകയായിരുന്നു. രാവിലെ 6.10നാണ് ടേക്ക് ഓഫ് നിശ്ചയിച്ചിരുന്നതെങ്കിലും 7.45ന് മാത്രമാണ് വിമാനം ദുബായിലേക്ക് പുറപ്പെട്ടത്.

ബോംബ് ഭീഷണിയെ തുടർന്ന് നടത്തിയ പരിശോധനകൾക്ക് ശേഷമാണ് വിമാനം പറന്നുയർന്നത്. ഇന്നലെ വൈകീട്ട് ബെംഗളുരുവിൽ നിന്ന് മുംബൈയിലേക്കുള്ള ആകാശ എയർ വിമാനത്തിനെയാണ് ടേക്ക് ഓഫിന് തൊട്ട് മുൻപ് ഭീഷണി ബാധിച്ചത്. ഇതോടെ വിമാന സർവീസിനെ സാരമായി ബാധിക്കുകയായിരുന്നു. തുടർന്ന് വിദഗ്‌ധ പരിശോധന നടത്തുകയും ചെയ്‌തു.
കൂടാതെ ഡൽഹിയിൽ നിന്നുള്ള ലണ്ടനിലേക്കുള്ള വിസ്‌താര വിമാനം വഴിതിരിച്ചു വിടേണ്ടി വന്നു. വിമാനം ഫ്രാങ്ക്ഫുർട്ടിലേക്കാണ് വഴിതിരിച്ചുവിട്ടത്. തുടർന്ന് വിശദ പരിശോധനകൾക്ക് ശേഷം ഇവിടെ നിന്ന് ലണ്ടനിലേക്ക് തന്നെ യാത്ര തിരിച്ചിട്ടുണ്ട്. ഇതടക്കം മൂന്നോളം വിമാന സർവീസുകളെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വ്യാജ ബോംബ് ഭീഷണി ബാധിച്ചിരിക്കുന്നത്.
ഇതോടെ യാത്രക്കാർ ഉൾപ്പെടെ കടുത്ത ആശങ്കയിലാണ്. വിഷയത്തിൽ വ്യോമയാന മന്ത്രാലയം ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ വ്യാജ ബോംബ് ഭീഷണിക്ക് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. കേന്ദ്രമന്ത്രി രാം മോഹൻ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്.
ഇതുവരെയുള്ള സംഭവങ്ങളിൽ ഏറിയ പങ്കും കൗമാരക്കാർ ഉൾപ്പെടെ യാതൊരു കാരണവുമല്ലാതെ ചെയ്‌തത് ആണെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം മുംബൈയിൽ സംഭവുമായി ബന്ധപ്പെട്ട ഒരു പതിനേഴ് വയസുകാരനെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഉൾപ്പെടെ ബോംബ് ഭീഷണി ഉയർത്തിയ വ്യക്തിയെയാണ് പിടികൂടിയത്.
നിലവിലെ സാഹചര്യത്തിൽ ഇത്തരം ഭീഷണികൾ പടച്ചുവിടുന്ന ആളുകളെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചിരിക്കുന്നത്. കൂടാതെ കൂടുതൽ കർശനമായ നിയമങ്ങൾ നടപ്പാക്കാൻ മന്ത്രാലയം ഒരുങ്ങുന്നുണ്ടെന്ന സൂചനയും നായിഡു നൽകുകയുണ്ടായി. ഈ ആഴ്‌ച്ച മാത്രം പതിനഞ്ചിൽ അധികം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെയാണ് ആശങ്ക വർധിച്ചത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്‌തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications