48 മണിക്കൂറിനിടെ 12 വിമാനങ്ങൾക്ക് ബോംബ് ഭീഷണി; ഇൻഡിഗോ, ആകാശ വിമാനങ്ങൾ നിലത്തിറക്കി, പ്രതിസന്ധി
ന്യൂഡൽഹി: രാജ്യത്തെ വ്യോമയാന മേഖലയെ ഒന്നാകെ പ്രതിസന്ധിയിലാക്കി വ്യാജ ബോംബ് ഭീഷണി പരമ്പര തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ 12 വിമാന സർവീസുകൾക്ക് നേരെയാണ് ഇത്തരത്തിൽ അജ്ഞാതരുടെ ബോംബ് ഭീഷണി സന്ദേശം വന്നത്. ഏറ്റവും ഒടുവിൽ ആകാശ എയർ, ഇൻഡിഗോ വിമാനങ്ങളെയാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചത്. രണ്ട് വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കേണ്ടി വന്നു.
ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ, മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം എന്നിവയ്ക്ക് നേരെയാണ് ഇന്ന് വ്യാസ് ബോംബ് ഭീഷണി ഉയർന്നത്. തുടർന്ന് ഡൽഹിയിലും അഹമ്മദാബാദിലുമായി ഇരുവിമാനങ്ങളും അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. അടിക്കടി ഉണ്ടാവുന്ന വ്യാജ ബോംബ് ഭീഷണികളെ തുടർന്ന് പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ഇന്ത്യൻ വ്യോമയാന മേഖല.

മൂന്ന് കുട്ടികൾ ഉൾപ്പെടെ ആകെ 17 യാത്രക്കാരാണ് ആകാശ എയർ വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഏഴ് ക്യാബിൻ ക്രൂവും ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പത്തിലധികം വിമാന സർവീസുകൾക്ക് തുടർച്ചയായി ഭീഷണി സന്ദേശം എത്തിയതിന്റെ ഞെട്ടലിലാണ് അധികൃതർ. ഇത് വ്യോമഗതാഗത്തെയാകെ താറുമാറാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഡൽഹി-ഷിക്കാഗോ എയർ ഇന്ത്യ വിമാനം, ജയ്‌പൂർ-ബെംഗളൂരു എയർ ഇന്ത്യ എക്‌സ്പ്രസ്, ദമാം-ലഖ്‌നൗ ഇൻഡിഗോ വിമാനം എന്നിങ്ങനെ ആഭ്യന്തര, അന്താരാഷ്ട്ര വ്യത്യാസമില്ലാതെ സർവീസുകൾക്ക് ഭീഷണി സന്ദേശം ഉയർന്നു എന്നതാണ് കൗതുകകരമായ കാര്യം. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഭീഷണി സന്ദേശം കൂടുതലായും വരുന്നത്.
തിങ്കളാഴ്‌ച മുതൽ ആരംഭിച്ചതാണ് ഈ വ്യാജ ബോംബ് ഭീഷണി സന്ദേശ പരമ്പര. അന്ന് രണ്ട് വിമാന സർവീസുകളെയാണ് അത് ബാധിച്ചത്. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിവിധ കമ്പനികളുടെ വിമാനങ്ങൾക്ക് ബോംബ് ഭീഷണി വരികയായിരുന്നു. ആരാണ് ഇതിന് പിന്നിലെന്നതിന്റെ അന്വേഷണത്തിലാണ് ബന്ധപ്പെട്ട ഏജൻസികൾ.
ഇതുവരെ വന്ന സന്ദേശങ്ങൾ എല്ലാം തന്നെ വ്യാജ ഭീഷണിയായിരുന്നു എന്നാണ് പരിശോധനയിൽ കണ്ടെത്താനായത്. ഇനിയും സമാനമായി ബോംബ് ഭീഷണി ഉണ്ടായാൽ അത് സർവീസുകളെ സാരമായി ബാധിക്കുമെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
അതേസമയം, ഇന്ത്യ-കാനഡ നയതന്ത്രം ബന്ധം വഷളായതിന് പിന്നാലെയാണ് ഈ വ്യാജ ബോംബ് ഭീഷണി പരമ്പര എന്നതാണ് പലരും ചൂണ്ടിക്കാണിക്കുന്ന കാര്യം. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇത്തരത്തിൽ അതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ കഴിയാത്തതാണ് വലിയ തിരിച്ചടിയാവുന്നത്. അതുകൊണ്ട് തന്നെ ഭീഷണി പരമ്പര ഇനിയും തുടരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications