Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ കണക്ഷനുകള്‍ തടയും: സിം വില്‍ക്കുന്നവര്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍ നടപ്പിലാക്കും; കേന്ദ്രമന്ത്രി

ഡല്‍ഹി: സിം വില്‍ക്കുന്നവര്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍, ബയോമെട്രിക് വെരിഫിക്കേഷന്‍, രജിസ്റ്റേഷന്‍ എന്നിവ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സർക്കാർ. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ രംഗത്തെ തട്ടിപ്പുകള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. വലിയ തോതില്‍ കണക്ഷനുകള്‍ നല്‍കുന്നതിനും ഇനി മുതല്‍ നിയന്ത്രണമുണ്ടാവും. വലിയ അളവില്‍ സിം വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും കെവൈസി നിര്‍ബന്ധമാക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

"മൊബൈൽ സിം കാർഡുകളുടെ പുതിയ ഡീലർമാർക്ക് പോലീസ് വെരിഫിക്കേഷനും ബയോമെട്രിക് പരിശോധനയും നിർബന്ധമാക്കും. എല്ലാ പോയിന്റ് ഓഫ് സെയിൽ ഡീലർമാർക്കും രജിസ്ട്രേഷനും നിർബന്ധമാക്കും," അശ്വിനി വൈഷ്ണവ് ഒരു ബ്രീഫിംഗിൽ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിയമം ലംഘിക്കുന്നവരിൽ നിന്ന് 10 ലക്ഷം രൂപ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ashwinivaishnav

സഞ്ചാര് സാതി പോർട്ടൽ ആരംഭിച്ചതിന് ശേഷം 52 ലക്ഷം കണക്ഷനുകൾ സർക്കാർ കണ്ടെത്തി നിർജീവമാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ പരിശോധനയുടെ അടിസ്ഥാനത്തില്‍ മൊബൈൽ സിം കാർഡുകൾ വിൽക്കുന്ന 67,000 ഡീലർമാരെയും സർക്കാർ കരിമ്പട്ടികയിൽ പെടുത്തി. 2023 മെയ് മുതൽ 300 സിം കാർഡ് ഡീലർമാർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"നേരത്തെ, ആളുകൾ മൊബൈൽ സിം കാർഡുകൾ മൊത്തമായി വാങ്ങിയിരുന്നു. ഇതിനായി സിം കാർഡുകൾ മൊത്തമായി വാങ്ങാൻ വ്യവസ്ഥയുമുണ്ടായിരുന്നു. ഇതോടെ ഈ വ്യവസ്ഥ അവസാനിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു. പകരം, വ്യാജ കോളുകൾ തടയാൻ സഹായിക്കുന്ന ശരിയായ ബിസിനസ് കണക്ഷൻ പ്രൊവിഷൻ ഞങ്ങൾ കൊണ്ടുവരും," മന്ത്രി അറിയിച്ചു.

രാജ്യത്ത് 10 ലക്ഷം സിം ഡീലർമാരുണ്ടെന്നും അവർക്ക് പോലീസ് വെരിഫിക്കേഷന് മതിയായ സമയം നൽകുമെന്നും വൈഷ്ണവ് പറഞ്ഞു.ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ബൾക്ക് കണക്ഷനുകൾ നൽകുന്നത് നിർത്തിയിട്ടുണ്ടെന്നും പകരം ബിസിനസ് കണക്ഷൻ എന്ന പുതിയ ആശയം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ബിസിനസുകാരുടെ കെവൈസി, സിം കൈമാറ്റം ചെയ്യുന്ന വ്യക്തിയുടെ കെവൈസി എന്നിവയും ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം മെയ് മാസത്തിൽ, വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ആക്റ്റിവേറ്റ് ചെയ്തതായി ആരോപിക്കപ്പെടുന്ന 1.8 ലക്ഷത്തിലധികം സിം കാർഡുകൾ പഞ്ചാബ് പോലീസ് ഡിസ്കണക്ട് ചെയ്തിരുന്നു. കൂടാതെ അത്തരം സിം കാർഡുകൾ നൽകിയതിന് 17 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പഞ്ചാബ് പോലീസിന്റെ ഇന്റേണൽ സെക്യൂരിറ്റി വിംഗും ടെലികോം വകുപ്പും ചേർന്ന് വ്യാജ ഐഡികൾ ഉപയോഗിച്ച് സിം കാർഡുകൾ വിൽക്കുന്ന വിതരണക്കാർക്കും ഏജന്റുമാർക്കും എതിരെ ശക്തമായ നടപടി സ്വീകരിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+