പൊലീസിനെ കണ്ട് വിരളില്ല... മരിച്ചാലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; 'ഞങ്ങള്‍ ഹിന്ദുസ്ഥാനികള്‍'
ന്യൂഡല്‍ഹി: ആവശ്യങ്ങള്‍ അംഗീകരിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന കര്‍ഷക സംഘടനാ നേതാക്കള്‍. ശംഭു അതിര്‍ത്തിയില്‍ വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു കര്‍ഷകരുടെ പ്രതികരണം. ഡല്‍ഹി ചലോ മാര്‍ച്ചുമായി മുന്നോട്ട് പോകും എന്നും നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ ശംഭു അതിര്‍ത്തിയില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്നത് എന്നും കര്‍ഷകര്‍ വ്യക്തമാക്കി.
'ഞങ്ങളുടെ ആവശ്യം വ്യക്തമാണ്. കര്‍ഷകരുടെ ആവശ്യം നിറവേറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പൊലീസ്, ടിയര്‍ ഗ്യാസുകള്‍, ജലപീരങ്കി എന്നിവയെല്ലാം മുന്‍പും ഞങ്ങള്‍ കണ്ടതാണ്. അതില്‍ നിന്നൊന്നും പിന്തിരിഞ്ഞോടില്ല. ഞങ്ങള്‍ പാകിസ്ഥാനില്‍ നിന്നുള്ളവരല്ല. ഹിന്ദുസ്ഥാനികളാണ്,' കര്‍ഷകര്‍ പറഞ്ഞു. പൊലീസുകാരുടെ പ്രകോപനത്തില്‍ വീഴില്ല. തങ്ങള്‍ ശാന്തമായി തന്നെ പ്രതിഷേധിക്കും എന്നും കര്‍ഷകര്‍ വ്യക്തമാക്കി.

എം എസ് പി എന്ന ആവശ്യത്തില്‍ നിന്ന് തങ്ങള്‍ പിന്നോട്ടില്ല എന്നും സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണം എന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഞങ്ങള്‍ ഡല്‍ഹി അതിര്‍ത്തി വിടില്ല. അണ്ണാ ഹസാരേയും ബാബാ രാംദേവും ഡല്‍ഹിയില്‍ സമരം നടത്തിയിട്ടില്ലേ എന്നും പിന്നെ എന്തിനാണ് തങ്ങളെ തടയുന്നത് എന്നും ഒരു കര്ഷകന് ചോദിച്ചു.
പൊലീസ് തങ്ങള്‍ക്കൊരു പ്രശ്നമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്ര ദിവസത്തേക്കുള്ള സമരമാണ് എന്ന് പറയാന്‍ പറ്റില്ല. മരണം വരെ സമരം ചെയ്യാന്‍ തങ്ങള്‍ ഒരുക്കമാണ് എന്നും കര്‍ഷകര്‍ വ്യക്തമാക്കി. ഫെബ്രുവരി 13 നാണ് കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിച്ചത്. അതേസമയം കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഇന്ന് കേന്ദ്രവും കര്‍ഷക നേതാക്കളും മൂന്നാം വട്ട ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ്.
കേന്ദ്രമന്ത്രിമാരായ അര്ജുന് മുണ്ട, പിയൂഷ് ഗോയല്‍, നിത്യാനന്ദ് റായ് എന്നിവര്‍ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി ഇന്ന് വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കൂടിക്കാഴ്ച നടത്തും. ഇരുപക്ഷവും തമ്മില്‍ മുമ്പ് നടത്തിയ കൂടിക്കാഴ്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. അതേസമയം ആദ്യദിനം മാര്‍ച്ചിന് നേരെ പൊലീസ് നടപടിയുണ്ടായിരുന്നു.
പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ ഭേദിക്കാന്‍ ശ്രമിച്ച കര്‍ഷകരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications