കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്ഡ്‌സ് പേടിച്ച് ഭാര്യയെയും മക്കളെയും കൊന്നു, പക്ഷേ,

Google Oneindia Malayalam News

ബെതൂള്‍: എയ്ഡ്‌സ് ബാധിച്ചുവെന്ന് ഭയപ്പെട്ട എന്‍ജിനീയര്‍ ഭാര്യയെയും മക്കളെയും കാറിലിട്ട് ചുട്ടുകൊന്നു. ഭാര്യ ശില്‍പ്പ, ശര്‍വാനി(9), പ്രണീതി(2) എന്നിവരാണ് കൊല്ലപ്പെട്ടത്.

കാറില്‍ തീ കൊളുത്തിയതിനുശേഷം കൊക്കയിലേക്ക് ചാടിക്കാനായിരുന്നു പദ്ധതി. എന്നാല്‍ പുറത്തേക്ക് തെറിച്ചു വീണതിനാല്‍ 39കാരന്‍ മാത്രം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളുടെ രക്തം പരിശോധനക്കയച്ചെങ്കിലും എയിഡ്‌സ് പരിശോധനാഫലം പോസിറ്റാവിയിരുന്നില്ല. ഇതോടെ സംശയത്തിന്റെ മുന എന്‍ജിനീയര്‍ക്കു നേരെ നീണ്ടിരിക്കുകയാണ്.

HIV

''പതിവായി ദില്ലിയിലെ ചുവന്ന തെരുവുകളില്‍ സന്ദര്‍ശം നടത്താറുണ്ട്. ആറുമാസം മുമ്പ് വായയില്‍ കണ്ടെത്തിയ അള്‍സര്‍ എയിഡ്‌സിന്റെ ലക്ഷണമാണെന്ന് ഗൂഗിള്‍ ചെയ്തപ്പോള്‍ കണ്ടെത്തി. അതില്‍ പറയുന്ന ബാക്കി കാര്യങ്ങളും എന്റെ ശരീര സ്ഥിതിയും തമ്മില്‍ നല്ല സാമ്യമുണ്ടായിരുന്നു. ശരീരം ശോഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് ഛത്രപൂരിലെ ഒരു ലാബില്‍ രക്തം പരിശോധിച്ചു. ഫലം പോസിറ്റീവായിരുന്നു''-എന്‍ജിനീയര്‍ പോലിസിനോട് പറഞ്ഞ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.

''ഇക്കാര്യം ഭാര്യയുമായി സംസാരിച്ചു. ഏറെ ബഹളം വെച്ചെങ്കിലും ഒടുവില്‍ ഈ സത്യം അംഗീകരിക്കാന്‍ അവള്‍ തയ്യാറായി. ആത്മഹത്യ ചെയ്യാനായിരുന്നു ആദ്യം ചിന്തിച്ചത്. എന്നാല്‍ ഇത് ബാര്യ അംഗീകരിച്ചില്ല. തുടര്‍ന്ന് എല്ലാവര്‍ക്കും മരിയ്ക്കാമെന്ന തീരുമാനം എടുക്കുകയായിരുന്നു''

മാര്‍ച്ച് നാലിനായിരുന്നു കൂട്ടു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോള്‍ ഒഴിച്ചാണ് കാര്‍ കത്തിച്ചത്. തീയിട്ടതിനു ശേഷം കാര്‍ ഒരു കൊക്കയിലേക്ക് ചാടിക്കുകയായിരുന്നു. പോലിസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

English summary
Fearing that he had contracted HIV, a 39-year-old IITian set his wife and kids ablaze in a car before attempting to kill himself at Betul in Madhya Pradesh on March 4. Now it turns out he doesn't have the virus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X