Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്‌നാഥ് സിംഗ് മുതൽ അമിത് ഷാ വരെ; കഴിഞ്ഞ മന്ത്രിസഭയിലും അംഗങ്ങളായിരുന്ന പത്ത് പ്രമുഖർ ഇവരൊക്കെ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരം ഏറ്റെടുത്തെങ്കിലും മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചിരുന്നില്ല. ഇന്ന് വൈകീട്ട് മോദിയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു വകുപ്പുകൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണയും മൂന്നാം മോദി സർക്കാരിലും ഒരുപോലെ ശക്തമായ സാന്നിധ്യമായ മന്ത്രിമാർ നിരവധിയുണ്ട്. അവരിൽ ഭൂരിഭാഗം പേരും ബിജെപി നേതാക്കൾ തന്നെ.

അതിൽ പ്രമുഖരാണ് രാജ്‌നാഥ് സിംഗ്, അമിത് ഷാ, എസ് ജയശങ്കർ തുടങ്ങിയവർ. സുപ്രധാന വകുപ്പുകൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന ഈ മന്ത്രിമാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യഥാർത്ഥ ശക്തി. രണ്ടാം മോദി സർക്കാരിലെ പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ നേതാക്കൾക്ക് ഈ അധികാര തുടർച്ച. കഴിഞ്ഞ തവണയും ഇത്തവണയും മന്ത്രിസ്ഥാനം വഹിച്ച പത്ത് പ്രമുഖ നേതാക്കൾ ആരൊക്കെയെന്ന് പരിശോധിക്കാം.

ministersmodithird

അമിത് ഷാ

കഴിഞ്ഞ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു അമിത് ഷാ. ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നുള്ള ബിജെപി എംപിയാണ് അദ്ദേഹം. ഇത്തവണ ഏഴ് ലക്ഷത്തിലധികം വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷവുമായാണ് അദ്ദേഹത്തിന്റെ വരവ്. കഴിഞ്ഞ തവണത്തേതിന് സമാനമായി ആഭ്യന്തര വകുപ്പ് തന്നെയാണ് ഇക്കുറിയും അമിത് ഷായെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

രാജ്‌നാഥ് സിംഗ്

ഒന്നാം മോദി സർക്കാർ മുതൽ അംഗമാണ് മുതിർന്ന ബിജെപി നേതാവായ രാജ്‌നാഥ് സിംഗ്. ഒന്നാം എൻഡിഎ സർക്കാരിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്‌തിരുന്ന രാജ്‌നാഥ് സിംഗ് കഴിഞ്ഞ തവണ അമിത് ഷാ വന്നതോടെ പ്രതിരോധ വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ഇത്തവണയും അദ്ദേഹത്തിന് പ്രതിരോധ വകുപ്പ് തന്നെയാണ് ലഭിച്ചത്.

നിതിൻ ഗഡ്‌കരി

ബിജെപിയിലെ സൗമ്യമായ മുഖമായ നിതിൻ ഗഡ്‌കരി ഒന്നാം എൻഡിഎ സർക്കാർ തൊട്ട് നരേന്ദ്ര മോദിക്ക് ഒപ്പമുണ്ട്. ആദ്യ തവണ ഗ്രാമീണ വികസനം, ജലവിഭവം, ഷിപ്പിംഗ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തെങ്കിൽ കഴിഞ്ഞ തവണയും ഇത്തവണയും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലയാണ് വഹിക്കുന്നത്.

നിർമല സീതാരാമൻ

ഒന്നാം എൻഡിഎ സർക്കാരിന്റെ കാലം മുതൽ മോദിക്കൊപ്പം ചേർന്നതാണ് നിർമ്മല സീതാരാമൻ. ആദ്യ സർക്കാരിൽ പ്രതിരോധ, വാണിജ്യ മന്ത്രിയായിരുന്നു അവർ.രണ്ടാം സർക്കാരിൽ ധനവകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ഇത്തവണയും ഇതേ വകുപ്പ് തന്നെയാണ് നിർമല സീതാരാമനെ തേടി എത്തിയിരിക്കുന്നത്.

എസ് ജയശങ്കർ

രണ്ടാം മോദി സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു എസ് ജയശങ്കർ. നിലവിൽ രാജ്യസഭാ എംപിയാണ് അദ്ദേഹം. ഇത്തവണയും വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.

പിയൂഷ് ഗോയൽ

ഒന്നാം മോദി സർക്കാരിൽ കോർപ്പറേറ്റ് അഫയേഴ്‌സ് മുതൽ ധനകാര്യം, റിവ്യൂവബിൾ എനർജി എന്നിങ്ങനെ ഒന്നിലധികം വകുപ്പുകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിൽ റെയിൽവേ, വാണിജ്യം, വ്യവസായം, ഉപഭോക്തൃകാര്യ മന്ത്രിയായും അദ്ദേഹം സേവനം അനുഷ്‌ഠിച്ചു. ഇത്തവണയും വാണിജ്യ വകുപ്പ് തന്നെയാണ് നൽകിയത്.

ധർമേന്ദ്ര പ്രധാൻ

പ്രധാനമന്ത്രി മോദിയുടെ ആദ്യ മന്ത്രിസഭയിൽ പെട്രോളിയം പ്രകൃതി വാതക മന്ത്രിയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാരിൽ നൈപുണ്യ വികസനം, ഉരുക്ക്, വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്‌ഠിച്ചു. ഒഡീഷയിലെ സംഭാൽപൂരിൽ നിന്നുള്ള എംപിയാണ് പ്രധാൻ.

അശ്വിനി വൈഷ്‌ണവ്

കഴിഞ്ഞ സർക്കാരിന്റെ പകുതിയിൽ വച്ചാണ് അദ്ദേഹം അംഗമായത്. റെയിൽവേ, കമ്മ്യൂണിക്കേഷൻസ് മന്ത്രിയായിരുന്നു വൈഷ്‌ണവ്. നിലവിൽ രാജ്യസഭാ എംപിയാണ്.

ഭൂപേന്ദർ യാദവ്

മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി അദ്ദേഹത്തെ പിന്നീട് ഉൾപ്പെടുത്തിയതാണ് കഴിഞ്ഞ സർക്കാരിൽ. പരിസ്ഥിതി, തൊഴിൽ, തൊഴിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചു. രാജസ്ഥാനിലെ അൽവാറിൽ നിന്നുള്ള എംപിയാണ് അദ്ദേഹം.

കിരൺ റിജിജു

ഒന്നാം മോദി സർക്കാരിൽ ആഭ്യന്തര, ന്യൂനപക്ഷകാര്യ, യുവജനകാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. രണ്ടാം സർക്കാരിൽ അദ്ദേഹം നിയമവും ഭൗമശാസ്ത്രവും കൈകാര്യം ചെയ്‌തു. അരുണാചൽ വെസ്‌റ്റ് സീറ്റിൽ നിന്നുള്ള എംപിയാണ് റിജിജു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+