Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി-23 വിമതരല്ല, കോണ്‍ഗ്രസിന്റെ തന്നെ ഭാഗം; മണിശങ്കര്‍ അയ്യര്‍ പറയുന്നു

ന്യൂദല്‍ഹി: ജി 23 ഗ്രൂപ്പ് കോണ്‍ഗ്രസിലെ വിമത വിഭാഗമല്ലെന്ന് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി 23 ഗ്രൂപ്പ് കോണ്‍ഗ്രസിന്റെ തന്നെ ഭാഗമാണെന്നും മണിശങ്കര്‍ അയ്യര്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെ സമാപിച്ച അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിന് ശേഷം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ താന്‍ ജി - 23 ഗ്രൂപ്പില്‍ ചേര്‍ന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് മണിശങ്കര്‍ അയ്യരുടെ പ്രതികരണം.

ജി -23 ഗ്രൂപ്പും കോണ്‍ഗ്രസ് ഹൈക്കമാന്റും തമ്മില്‍ തര്‍ക്കമൊന്നുമില്ലെന്നും അത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ജി - 23 ഗ്രൂപ്പ് ഗാന്ധി കുടുംബത്തിന് പിന്നാലെ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജി - 23 കോണ്‍ഗ്രസിനുള്ളിലെ വിഭാഗമല്ല. ഇത് സംബന്ധിച്ച വാദങ്ങള്‍ മാധ്യമങ്ങളുടെ കെട്ടുകഥയാണ്. ഞങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗമാണ്. ജി - 23 ന്റെ ലക്ഷ്യം ഗാന്ധി കുടുംബമല്ല, ഞങ്ങളുടെ ലക്ഷ്യം ബി ജെ പിയാണെന്നും അദ്ദേഹം പറഞ്ഞു.

1

ജി - 23 നേതാക്കളും ഗാന്ധി കുടുംബത്തിലെ അംഗങ്ങളും തമ്മില്‍ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചകള്‍ നന്നായി നടന്നിട്ടുണ്ടെന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തങ്ങളുടെ ശുപാര്‍ശകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നുണ്ടെന്നും മുന്‍ കേന്ദ്ര മന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള ജി - 23 അംഗം ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ കൂടിക്കാഴ്ച വളരെ സൗഹാര്‍ദ്ദപരമായിരുന്നു എന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ഈ ആഴ്ച ആദ്യം നടന്ന ജി 23 ഗ്രൂപ്പിന്റെ തുടര്‍ച്ചയായ യോഗങ്ങളില്‍ ക്രിയാത്മകമായ പല തീരുമാനങ്ങളും ആശയങ്ങളും ഉരുത്തിരിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഗുലാം നബി ആസാദ് വെള്ളിയാഴ്ച അവരുടെ വസതിയില്‍ നടത്തിയ ചര്‍ച്ച വളരെ യോജിപ്പും ക്രിയാത്മകവുമായ വ്യായാമമായിരുന്നുവെന്നും മണിശങ്കര്‍ അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

2

ഞങ്ങളുടെ എല്ലാ നിര്‍ദ്ദേശങ്ങളും കോണ്‍ഗ്രസ് ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ളതാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും, അതായത് ഇടക്കാല അധ്യക്ഷനില്‍ നിന്നും രാഹുല്‍ ഗാന്ധിയില്‍ നിന്നും ഞങ്ങള്‍ക്ക് വളരെ നല്ല അഭിപ്രായമാണ് ലഭിക്കുന്നത്,' അദ്ദേഹം പറഞ്ഞു. അടുത്ത കാലത്തായി പാര്‍ട്ടിയില്‍ ചില ദൗര്‍ബല്യങ്ങള്‍ കടന്നുവന്നിട്ടുണ്ടെന്ന് സമ്മതിച്ച മണിശങ്കര്‍ അയ്യര്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിട്ട് വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിന് ഒരു രൂപവുമില്ലെന്നും വ്യക്തമാക്കി. സംഘടനാപരമായ നവീകരണം മാത്രമാണ് ഏക പരിഹാരം എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം നേതൃ മാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ പറയാന്‍ അദ്ദേഹം തയ്യാറായില്ല. ബി ജെ പിയെ അതിന്റെ പാതയില്‍ തന്നെ നിര്‍ത്തണം.

3

എന്നാല്‍ കോണ്‍ഗ്രസിന് ഇന്ന് ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും ഞങ്ങള്‍ തിരിച്ചറിയുന്നുവെന്നും മണിശങ്കര്‍ അയ്യര്‍ വ്യക്തമാക്കി. കഴിഞ്ഞ ഏഴോ എട്ടോ വര്‍ഷത്തിനിടയില്‍ ഞങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ വികസിച്ച ഈ വ്യക്തമായ ബലഹീനതകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് സ്വയം ശക്തിപ്പെടണം, മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ശേഷം 2020 - ല്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയത് മുതല്‍ സംഘടനയുടെ പുനഃസംഘടനയ്ക്ക് ജി - 23 നേതാക്കള്‍ നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

4

പാര്‍ട്ടിയുടെ സമീപകാല മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ തലങ്ങളിലും കൂട്ടായതും ഉള്‍ക്കൊള്ളുന്നതുമായ നേതൃത്വത്തിനും തീരുമാനങ്ങള്‍ എടുക്കുന്നതിനുമുള്ള' ആവശ്യങ്ങളില്‍ ജി - 23 ഗ്രൂപ്പ് കൂടുതല്‍ ശക്തമായി വളര്‍ന്നു. എന്നാല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതിനെ ഒരു തരത്തിലും തുരങ്കം വെക്കരുതെന്നും നേതാക്കള്‍ പറയുന്നുണ്ട്. കപില്‍ സിബല്‍, ഗുലാം നബി ആസാദ്, ശശി തരൂര്‍ തുടങ്ങിയവരാണ് ജി 23 ഗ്രൂപ്പിലെ പ്രധാനികള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+