Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൗതം ഗംഭീർ ബിജെപി വിടുന്നു?: ജെപി നദ്ദയോട് കാരണം വ്യക്തമാക്കി, ഇനി ലക്ഷ്യം ആ മേഖല മാത്രം

ഡൽഹി: സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവായേക്കുമെന്ന സൂചനകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീർ. 'തന്നെ രാഷ്ട്രീയ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന്' പാർട്ടി മേധാവി ജെപി നദ്ദയോട് ആവശ്യപ്പെട്ടതായി ഗൗതം ഗംഭീർ ശനിയാഴ്ച എക്‌സിൽ എഴുതി. എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രധാന വിമർശകരിൽ ഒരാളായ ഗംഭീർ ക്രിക്കറ്റ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുന്നതെന്നാണ് സൂചന.

"ബി ജെപി അധ്യക്ഷൻ ജെപി നദ്ദ ജിയോട് രാഷ്ട്രീയ ചുമതലകളിൽ നിന്ന് എന്നെ ഒഴിവാക്കണമെന്ന് ഞാൻ അഭ്യർത്ഥിച്ചു. അതിലൂടെ എനിക്ക് എൻ്റെ വരാനിരിക്കുന്ന ക്രിക്കറ്റ് പ്രതിബദ്ധതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ജനങ്ങളെ സേവിക്കാൻ എനിക്ക് അവസരം നൽകിയതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയോടും അമിത് ഷാ ജിയോടും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. . ജയ് ഹിന്ദ്!," ഗംഭീർ എക്സില്‍ എഴുതി.

ghambir-1

എന്നാൽ താൻ രാഷ്ട്രീയം പൂർണ്ണമായി വിടുകയാണോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഗൗതം ഗംഭീർ ബി ജെ പിയില്‍ ചേരുന്നത്. ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്ന് എ എ പിയുടെ അതിഷി, കോണ്‍ഗ്രസിന്റെ അരവിന്ദർ സിങ് ലവ്ലി എന്നിവരെ പരാജയപ്പെടുത്തിയായിരുന്നു ഗംഭീറിന്റെ വിജയം. 391222 എന്ന വമ്പന്‍ ഭൂരിപക്ഷവും അദ്ദേഹത്തിന് ലഭിച്ചു.

ഇത്തവണ ഡൽഹിയിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന സൂചനയും ഗംഭീർ നല്‍കുന്നുണ്ട്. 2007 ലും 2011 ലും ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച മുൻ ഇന്ത്യന്‍ നായകന്‍ കൂടിയായ ഗൗതം ഗംഭീർ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും പ്രധാന കളിക്കാരന്‍ കൂടിയായിരുന്നു.

അതിനിടെ താന്‍ ബിജെപിയില്‍ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ നിരസിച്ചുകൊണ്ട് മറ്റൊരു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ യുവരാജ് സിങും രംഗത്ത് വന്നിട്ടുണ്ട്. താന്‍ രാഷ്ട്രീയത്തിലേക്കെന്ന വാർത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് യുവരാജ് വ്യക്തമാക്കുന്നത്. ആളുകളെ സഹായിക്കുന്നതിലാണ് തൻ്റെ അഭിനിവേശമെന്നും 'YOUWECAN' ഫൗണ്ടേഷനിലൂടെ തൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും താരം പറഞ്ഞു. ഞാൻ ഗുരുദാസ്പൂരിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് യുവരാജ് സിംഗ് എക്‌സിലെ ഒരു പോസ്റ്റിലൂടെ വ്യക്തമാക്കുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+