Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനയില്‍ കോണ്‍ഗ്രസ് - എഎപി സഖ്യമില്ല; സഖ്യ ചര്‍ച്ചകള്‍ക്കിടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എഎപി

ഡൽഹി: ഹരിയാന തിര‍ഞ്ഞെടുപ്പിനുള്ള സ്ഥാനാ‍ർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി ( എ എ പി). 20 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് പ്രഖ്യാപിച്ചത്. സഖ്യസാധ്യത സംബന്ധിച്ച് കോൺഗ്രസുമായി ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ നീക്കം.

ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിൽ 10 എണ്ണത്തിലെങ്കിലും മത്സരിക്കാൻ ആം ആദ്മി പാർട്ടി ലക്ഷ്യമിടുമ്പോൾ കോൺഗ്രസ് ഏഴ് സീറ്റുകൾ മാത്രം വിട്ടുനൽകാം എന്ന സമീപനമാണ് സ്വീകരിച്ചത്. സീറ്റ് വിഭജനത്തിലെ അഭിപ്രായവ്യത്യാസമാണ് സഖ്യം രൂപീകരിക്കുന്നതിന് തടസ്സം സൃഷ്ടിച്ചിരിക്കുന്നത്.

aap

ചർച്ചകൾ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ്, ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയത്. 50 സീറ്റുകളിൽ മത്സരിക്കാനാണ് ആം ആദ്മി തീരുമാനിച്ചിരിക്കുന്നത്. ഹരിയാനയിൽ ആം ആദ്മി പാർട്ടിയുമായി സംഖ്യം ഉണ്ടാക്കാൻ രാഹുൽ ഗാന്ധി ആണ് താല്പര്യം പ്രകടിപ്പിച്ചിരുന്നത്.

എന്നാൽ സീറ്റ് വിഭജന ചർച്ചകളുമായി ബന്ധപ്പെട്ടാണ് പാർട്ടികൾക്കിടയിൽ തർക്കം വന്നത്. സഖ്യത്തെ ഭൂപിന്ദർ സിംഗ് ഹൂഡ വിഭാഗം എതിർത്തിരുന്നു. ഒരു യോഗത്തിൽ നിന്നും അദ്ദഹം ഇറങ്ങിപ്പോയിരുന്നു. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അടക്കം സ്ഥാനാർത്ഥികളാക്കി ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് ഇന്നലെ പുറത്തിറക്കിയിരുന്നു. കോൺഗ്രസ് ആം ആദ്മി സഖ്യം തകർന്നാൽ അത് ഗുണം ചെയ്യുന്നത് ബി ജെ പിക്കായിരിക്കും.

ഒക്ടോബർ അഞ്ചിനാണ് വോട്ടെടുപ്പ്. നിയമഭ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയമാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. ഭരണം തിരിട്ട് പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുൽ കോൺഗ്രസും ബി ജെ പിയും അഞ്ച് സീറ്റിൽ വീതമാണ് വിജയിച്ചത്.

ബി ജെ പി വിരുദ്ധ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടായിരുന്നു ആം ആദ്മി പാർട്ടിയുമായുള്ള സഖ്യം മുന്നോട്ട് കൊണ്ടുവന്നത്. ഇരുപാർട്ടികളും ചേർന്ന് സംഖ്യം രൂപീകരിക്കാമെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശം ആം ആദ്മി പാർട്ടി നേരത്തെ സ്വാഗതം ചെയ്തിരുന്നു. ബി ജെ പി യെ പരാജയപ്പെടുത്താൻ എന്ത് വഴിയും സ്വീകരിക്കും എന്നാണ് എ എ പി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+