Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂരിപക്ഷമില്ല, എങ്കിലും ബിജെപി ഭരിച്ചു, ഗോവയില്‍ ആ പ്ലാന്‍ നടപ്പാക്കിയത് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്

മുംബൈ: ഗുസ്തി താരങ്ങള്‍ ഒന്നടങ്കം ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ രംഗത്ത് വരുമ്പോള്‍ ബിജെപി എന്തുകൊണ്ട് സംരക്ഷിക്കുന്നു എന്ന് ചോദ്യങ്ങളുയര്‍ന്നിരുന്നു. അത് ബ്രിജ് ഭൂഷണിന്റെ സ്വാധീന ശക്തി കൊണ്ടാണ്. പക്ഷേ അതിനും അപ്പുറം ചില കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമായി മാറ്റിയത് കൊണ്ടാണ്.

ആറ് വര്‍ഷം മുമ്പുള്ള ഒരു സംഭവം ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ്. ബിജെപി ഭൂരിപക്ഷമില്ലാതെ പതറി നില്‍ക്കുന്ന ഗോവയിലാണ് ബ്രിജ് ഭൂഷണ്‍ തന്റെ മികവ് കേന്ദ്ര നേതൃത്വത്തിന് കാണിച്ച് കൊടുത്തത്. ബ്രിജ് ഭൂഷനെ കേന്ദ്ര നേതൃത്വം നേരിട്ട് വിളിച്ച് വരുത്തുകയായിരുന്നു. ഗോവയിലെ ചര്‍ച്ചകള്‍ക്കായി അദ്ദേഹത്തെ നിയോഗിക്കുകയും ചെയ്തു.

BRIJ BUSHAN SHARAN SINGH

ഭൂരിപക്ഷം കിട്ടണമെങ്കില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായി സഖ്യം വേണമെന്ന അവസ്ഥിലാിരുന്നു കാര്യങ്ങള്‍. ബിജെപി മാത്രമല്ല കോണ്‍ഗ്രസ് അടക്കമുള്ളവരും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിക്ക് പിന്നാലെയായിരുന്നു. ഇവിടെയാണ് ബ്രിജ് ഭൂഷണ്‍ നിര്‍ണായകമായത്.

ബിജെപി ഗോവ അധ്യക്ഷന്‍ സദാനന്ദ് താനാവാഡെപക്ഷേ ബ്രിജ് ഭൂഷന്റെ വരവിനെ കുറിച്ച് അറിയില്ലെന്നാണ് നിലപാടെടുത്തിരിക്കുന്നത്. ബ്രിജ് ഭൂഷന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്ന വാദങ്ങളെയും താനാവാഡെ സ്ഥിരീകരിക്കുന്നില്ല.

എന്നാല്‍ ജിഎഫ്പിയുടെ വിജയ് സര്‍ദേശായ് ഇക്കാര്യം സ്ഥിരീകരിച്ചു. ബ്രിജ് ഭൂഷണാണ് താനുമായി സംസാരിച്ചതെന്ന് സര്‍ദേശായ് പറഞ്ഞു.2017ല്‍ അതീവ രഹസ്യമുള്ള കാര്യങ്ങളാണ് ഗോവയില്‍ നടന്നത്. കോണ്‍ഗ്രസാണ് ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്.

കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ബിജെപി എല്ലാ പാര്‍ട്ടികളെയും ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമം ഒരുവശത്ത് ആരംഭിച്ചിരുന്നു. 13 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 17 സീറ്റുണ്ടായിരുന്നു.

ആ സമയം അമിത് ഷായായിരുന്നു ബിജെപിയുടെ ദേശീയ അധ്യക്ഷന്‍. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെയാണ്, സര്‍ക്കാരുണ്ടാക്കാനായി ബിജെപി ചുമതലപ്പെടുത്തിയത്. ബ്രിജ് ഭൂഷന്റെ റോള്‍ സര്‍ദേശായിയെയും, ജിഎഫ്പിയെയും എന്‍ഡിഎയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയുള്ളതായിരുന്നു.

സര്‍ദേശായിയെയും, ബ്രിജ് ഭൂഷണെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഗുസ്തിയായിരുന്നു. ഗോവയിലെ പ്രോഗസ്സീവ് ഗുസ്തി സംഘടനയുടെ അധ്യക്ഷനാണ് വിജയ് സര്‍ദേശായ്. ആദ്യം എംജിപിയുടെ പിന്തുണ ബിജെപി ഉറപ്പിച്ചിരുന്നു.

തുടര്‍ന്ന് പ്രൈവറ്റ് ജെറ്റിലാണ് ബ്രിജ് ഭൂഷണ്‍ സിംഗ് ഗോവയിലെത്തിയത്. തുടര്‍ന്ന് വിജയ് സര്‍ദേശായിയുടെ വീട്ടിലേക്കാണ് അദ്ദേഹമെത്തിയത്. ആ സമയം കോണ്‍ഗ്രസ് നേതൃത്വവും അദ്ദേഹവുമായി ചര്‍ച്ച നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ ബ്രിജ് ഭൂഷണ്‍ വന്നതോടെ കാര്യങ്ങള്‍ ബിജെപിക്ക് എളുപ്പമായി.

ഈ കൂടിക്കാഴ്ച്ചയിലാണ് സര്‍ദേശായ് തന്റെ വ്യവസ്ഥകള്‍ അറിയിച്ചത്. ജിഎഫ്പിയുടെ മൂന്ന് എംഎല്‍എമാരെയും മന്ത്രിമാരാക്കണമെന്നായിരുന്നു നിര്‍ദേശം. പരീക്കര്‍ മുഖ്യമന്ത്രിയാക്കണമെന്നും ഇവര്‍ അറിയിച്ചു. ഇതെല്ലാം ബിജെപി അംഗീകരിച്ചതോടെയാണ് സര്‍ദേശായിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+