'താജ്മഹലില്‍ ഹിന്ദു ബിംബങ്ങള്‍; തുറന്നു പരിശോധിക്കണം'... ബിജെപി നേതാവ് ഹൈക്കോടതിയില്‍
ലഖ്നൗ: വിശ്വപ്രശസ്ത നിര്‍മിതിയായ താജ്മഹലിന്റെ 20 മുറികള്‍ തുറന്നുപരിശോധിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് അലഹാബാദ് ഹൈക്കോടതിയില്‍. അയോധ്യ ജില്ലയിലെ ബിജെപി മീഡിയ സെല്‍ മേധാവി ഡോ. രജ്നീഷ് ആണ് ലഖ്നൗ ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചത്. താജ്മഹലിന്റെ 20 മുറികള്‍ തുറന്ന് പരിശോധിച്ച് അകത്ത് ഹിന്ദു ബിംബങ്ങളും ശിലാ ലിഖിതങ്ങളുമുണ്ടോ എന്ന് നോക്കണം. ഇതിന് വേണ്ട നിര്‍ദേശം പുരാവസ്തു വകുപ്പിന് നല്‍കണമെന്നാണ് ബിജെപി നേതാവിന്റെ ഹര്‍ജി. ഡോ. രജ്നീഷിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സാധാരണ ഇത്തരം ആവശ്യങ്ങളുമായി എത്തുന്ന ഹര്‍ജി കോടതി തള്ളുകയാണ് ചെയ്യാറ്. ഫയലില്‍ സ്വീകരിച്ചതോടെ ഹര്‍ജി വരുംദിവസങ്ങളില്‍ വിവാദങ്ങള്‍ക്ക് ഇടയാക്കും.

താജ്മഹലിലെ മുറികള്‍ തുറന്ന് പരിശോധിക്കുന്നതിന് ഒരു സമിതിയെ നിയോഗിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. താജ്മഹലിലെ 20 മുറികള്‍ തുറക്കാറില്ല. ആരെയും മുറിയിലേക്ക് പ്രവേശിപ്പിക്കാറുമില്ല. ഇവിടെ ഹിന്ദു ബിംബങ്ങളുണ്ടെന്ന് സംശയമുണ്ട്. ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തണം. വിവാദമുണ്ടാക്കാനല്ല ഹര്‍ജി നല്‍കിയത്. സംശയം ദൂരീകരിച്ച് വിവാദങ്ങള്‍ അവസാനിപ്പിക്കാമെന്നും രജ്നീഷ് പറഞ്ഞു.
നേരത്തെ ബിജെപി നേതാക്കള്‍ പല തരത്തിലുള്ള ആരോപണങ്ങള്‍ താജ്മഹലിനെതിരെ ഉന്നയിച്ചിരുന്നു. താജ്മഹല്‍ മുമ്പ് ശിവക്ഷേത്രമായിരുന്നു എന്നാണ് ആറ് അഭിഭാഷകര്‍ 2015ല്‍ പരാതിപ്പെട്ടത്. 2017ല്‍ സമാനമായ കാര്യം ബിജെപി നേതാവ് വിനയ് കത്യാര്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിച്ച് ബിംബങ്ങള്‍ അകത്തുണ്ടോ എന്ന് പരിശോധിക്കണമെന്നും വിനയ് കത്യാര്‍ ആവശ്യപ്പെടുകയുണ്ടായി.
മുഗള്‍ ഭരണാധികാരിയായ ഷാജഹാനല്ല താജ്മഹല്‍ നിര്‍മിച്ചത് എന്ന വിചിത്ര വാദവും ഉയര്‍ന്നിരുന്നു. മുതിര്‍ന്ന ബിജെപി നേതാവ് ആനന്ദ് കുമാര്‍ ഹെഗ്ഡെ 2019ലാണ് ഇക്കാര്യം പറഞ്ഞത്. താജ്മഹല്‍ നിര്‍മിച്ചത് ജയസിംഹ രാജാവാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ചരിത്രപരമായി യാതൊരു അടിസ്ഥാനവുമില്ലാതെയായിരുന്നു ബിജെപി നേതാക്കളുടെ വാദങ്ങള്‍.
പുരാവസ്തു വകുപ്പും ഇത്തരം വാദങ്ങള്‍ നേരത്തെ തള്ളുകയാണ് ചെയ്തത്. പ്രിയ പത്നി മുംതാസ് മഹലിന്റെ ഓര്‍മയ്ക്ക് ഷാജഹാന് ചക്രവര്‍ത്തിയാണ് താജ്മഹല്‍ നിര്‍മിച്ചത്. ആഗ്ര കോടതിയില്‍ 2018ല്‍ പുരാവസ്തു വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇക്കാര്യം വിശദീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും തങ്ങളുടെ വാദങ്ങള്‍ തുടര്‍ച്ചയായി ഉന്നയിക്കുകയാണ് ബിജെപി നേതാക്കള്‍. കഴിഞ്ഞ ദിവസം മഥുരയിലെ ഗ്യാന്‍വാപി പള്ളിയോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ സര്‍വ്വെ നടത്താനുള്ള യുപി ഉദ്യോഗസ്ഥരുടെ ശ്രമം വിവാദമായിരുന്നു. ബിജെപി പുതിയ വിവാദങ്ങളുണ്ടാക്കുന്നു എന്നാണ് മജ്ലിസ് പാര്‍ട്ടി നേതാവ് ഉവൈസി ഇതിനോട് പ്രതികരിച്ചത്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്?












Click it and Unblock the Notifications