ഞാൻ അറിഞ്ഞിരുന്നില്ലെന്ന് ശരദ് പവാർ; ഞെട്ടൽ മാറാതെ എൻസിപി ക്യാമ്പ്,കാലുമാറിയത് പ്രമുഖർ
മുംബൈ: മാഹാരാഷ്ട്രയിൽ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിവില്ലെന്ന് എൻസിപി തലവൻ ശരദ് പവാർ. രാഷ്ട്രീയ അട്ടിമറിക്ക് തൊട്ട് മുൻപ് ഞായറാഴ്ച രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻസിപി എംഎൽഎമാരിൽ ഒരു വിഭാഗം യോഗം ചേർന്നിരുന്നു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു താൻ അറിഞ്ഞിരുന്നില്ലെന്ന് ശരദ് പവാർ പ്രതികരിച്ചത്.
ഇന്ന് രാവിലെയോടെയായിരുന്നു മുതിർന്ന എൻസിപി നേതാക്കൾ അടക്കമുള്ളവർ അജിത് പവാറിന്റെ വസതിയിൽ എത്തിയത്. ഇതോടെ ചില രാഷ്ട്രീയ അട്ടിമറികൾക്ക് സാധ്യതയുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നു. ഇത് സംബന്ധിച്ച് ചോദ്യമുന്നയിച്ചപ്പോഴാണ് തനിക്ക് ഒന്നും അറിയില്ലെന്ന് ശരദ് പവാർ പ്രതികരിച്ചത്. പ്രതിപക്ഷ നേതാവിന് എംഎൽഎമാരുടെ യോഗം വിളിച്ച് ചേർക്കാൻ അധികാരം ഉണ്ടെന്നും പവാർ പറഞ്ഞു. അതേസമയം അജിത് പവാറിന്റെ നീക്കം ശരദ് പവാറിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. നിലവിൽ പൂണെയിലുള്ള ശരദ് പവാർ മുംബൈയിലേക്ക് തിരിച്ചു.

തീർത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കമാണ് മുംബൈയിൽ ഇന്ന് അരങ്ങേറിയത്. ഞായറാഴ്ച ഉച്ചയോടെ തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്കൊപ്പം അജിത് പവാർ രാജ്ഭവനിൽ എത്തുകയായിരുന്നു. മുതിര്‍ന്ന നേതാക്കളായ ഛഗന്‍ ഭുജ്പല്‍, പ്രുഫല്‍ പട്ടേല്‍, ധനനി മുണ്ടെ തുടങ്ങി 29 ഓളം നേതാക്കളാണ് അജിത് പവാറിനൊപ്പമുണ്ടായിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ സത്യപ്രതിജ്ഞാ ചടങ്ങും നടന്നു.
ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിട്ടാണ് അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തത്. എൻസിപി നേതാക്കളായ ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ്, ഛഗൻ ഭുജ്ബൽ, ധനനി മുണ്ടെ, അനിൽ പാട്ടീൽ, ദലീപ് വൽസെപതി എന്നിവരും സത്യപ്രതിജ്‍ഞ ചെയ്തു. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എന്നിവരും രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി അജിത് പവാർ ബിജെപിയിലേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അജിതിനെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ബിജെപി സജീവമാക്കിയതായുള്ള വാർത്തകളും ഉണ്ടായിരുന്നു. ഏക്നാഥ് ഷിന്റെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗവുമായി ബിജെപി അത്ര ബന്ധത്തിലായിരുന്നില്ല. ബിജെപി നേതാക്കളും ഷിൻഡെ പക്ഷത്തെ നേതാക്കളും പരസ്യമായി കൊമ്പുകോർത്ത നിരവധി സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഏതെങ്കിലും നിർണായക അവസരത്തിൽ ഷിൻഡെ വിഭാഗവുമായുള്ള സഖ്യം അവസാനിപ്പിക്കേണ്ടി വന്നാൽ ഭരണം നിലനിർത്തണമെങ്കിൽ ബിജെപിക്ക് വലിയ പിന്തുണ ആവശ്യമായിരുന്നു. തുടർന്നാണ് അജിത് പവാറിനെ മറുകണ്ടം ചാടിക്കാനുള്ള തന്ത്രങ്ങൾ ബിജെപി ആരംഭിച്ചത്.
അതേസമയം മറുവശത്താകട്ടെ ശരദ് പവാറിനോട് കടുത്ത അതൃപ്തിയിൽ തുടരുകയായിരുന്നു അജിത്. താൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷനാകണമെന്നും ശരദ് പവാറിനോട് അജിത് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ലെന്ന് മാത്രമല്ല മകൾ സുപ്രിയയ്ക്ക് ഉൾപ്പെടെ സ്ഥാനമാനങ്ങൾ നൽകുകയും ചെയ്തു. ഇതെല്ലാം അജിത്തിനെ ചൊടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications