Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഫേല്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയില്‍ നിന്ന് ബാലക്കോട്ട് ആക്രമിക്കാമായിരുന്നു;രാജ്നാഥ് സിംഗ്

താനെ: റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ പാകിസ്താനിലേക്ക് പോകാതെ തന്നെ ബാലക്കോട്ട് ഭീകാരക്രമണ ക്യാമ്പുകള്‍ ഇന്ത്യയ്ക്ക് തകര്‍ക്കാന്‍ കഴിയുമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. മഹാരാഷ്ട്രയിലെ താനെയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാഫേല്‍ വിമാനം ഏറ്റുവാങ്ങിയ സമയത്ത് പൂജ നടത്തിയ സംഭവത്തേയും രാജ്നാഥ് സിംഗ് ന്യായീകരിച്ചു.

rajnathnew

റാഫേല്‍ വിമാനങ്ങള്‍ സ്വയം പ്രതിരോധത്തിന് ഉള്ളതാണ്. അല്ലാതെ ആക്രമണങ്ങള്‍ക്ക് ഉള്ളതല്ല. റാഫേല്‍ വിമാനത്തില്‍ നടത്തിയ ശസ്ത്ര പൂജയേയും പ്രസംഗത്തില്‍ രാജ്നാഥ് സിംഗ് ന്യായീകരിച്ചു. ഞാന്‍ വിമാനത്തില്‍ ഓം എന്ന് എഴുതി. തേങ്ങ ഉടച്ചു. അന്ത്യമില്ലാത്തെ പ്രപഞ്ചത്തേയാണ് ഓം സൂചിപ്പിക്കുന്നത്. തന്‍റെ വിശ്വാസത്തിന് അനുസരിച്ചാണ് അത് ചെയ്തത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും സിഖ് വിഭാഗക്കാരും അവരുടെ വിശ്വാസത്തിന് അനുസരിച്ച് ആമേന്‍, ഓംകാര്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കാറുണ്ട്. ഞാന്‍ ശസ്ത്ര പൂജ നടത്തുന്ന സമയത്ത് ഈ മതവിഭാഗങ്ങളില്‍ പെട്ടവരും അവിടെ സന്നിഹിതരായിരുന്നു, രാജ്നാഥ് സിംഗ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് 36 യുദ്ധവിമാനങ്ങളില്‍ ആദ്യത്തേത് ഇന്ത്യയ്ക്ക് ഫ്രാന്‍സ് കൈമാറിയത്. ഫ്രാന്‍സില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിടെ റാഫേല്‍ വിമാനത്തിന്‍റെ നിര്‍മ്മാതാക്കളായ ദാസോ ഏവിയേഷന്‍റെ ബൊര്‍ദോയിലുള്ള യൂണിറ്റില്‍ എത്തിയാണ് വിമാനം രാജ്നാഥ് സിംഗ് ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ അദ്ദേഹം ജെറ്റ് വിമാനത്തിൽ നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായുള്ള'ശസ്ത്ര പൂജ' (ആയുധ പൂജ) നടത്തിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+