മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ ഇരട്ടിയിലധികം വാക്സിനേഷൻ; മുന്നിൽ ഇനിയും വലിയ ലക്ഷ്യം
ഒരു ദിവസം ശരാശരി 39,88,979 ഡോസുകൾ എന്ന കണക്കിൽ 11,96,69,381 ഷോട്ടുകളാണ് കഴിഞ്ഞ 30 ദിവസത്തിനിടെ രാജ്യത്ത് വിതരണം ചെയ്തത്
ന്യൂഡൽഹി: വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഇടയിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനമായ വാക്സിനേഷൻ രാജ്യത്ത് പുരോഗമിക്കുകയാണ്. ജൂൺ മാസത്തിൽ 11,95,70,000 ഡോസ് വാക്സിൻ വിതരണം ചെയ്യുമെന്ന് നേരത്തെ തന്നെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മാസം അവസാനിക്കുമ്പോൾ പ്രഖ്യാപിച്ചതിലും കൂടുതൽ വാക്സിനേഷൻ നടത്താൻ സാധിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു ദിവസം ശരാശരി 39,88,979 ഡോസുകൾ എന്ന കണക്കിൽ 11,96,69,381 ഷോട്ടുകളാണ് കഴിഞ്ഞ 30 ദിവസത്തിനിടെ രാജ്യത്ത് വിതരണം ചെയ്തത്.

മെയ് മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടിയോളമാണ്. മെയ് മാസം 6,10,57,003 ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. പ്രതിദിന ശരാശരി പരിശോധിച്ചാൽ ഏകദേശം 19,69,580 ഡോസുകൾ. പുതിയ വാക്സിൻ നയം നടപ്പിലാക്കാൻ തുടങ്ങിയ ജൂൺ 1 മുതൽ വാക്സിൻ വിതരണത്തിൽ വലിയ വർധനവുണ്ടായതായി രേഖകൾ പറയുന്നു. പ്രതിമാസ വാക്സിൻ വിതരണത്തിൽ 96 ശതമാനത്തിന്റെയും പ്രതിദിന കണക്കിൽ 102 ശതമാനത്തിന്റെയും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജനുവരിയിലാണ് രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്നത്. ഓക്സഫോർഡുമായി ചേർന്ന് ആസ്ട്രസെനക വികസിപ്പിച്ച് ഇന്ത്യയിൽ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് രാജ്യത്ത് അനുമതി ലഭിച്ചിരിക്കുന്നത്. തുടക്കത്തിൽ ആരോഗ്യ പ്രവർത്തകരുൾപ്പടെ മുന്നണി പോരാളികൾക്കും പിന്നീട് പൊതുസമൂഹവുമായി നിരന്തരം ഇടപഴകുന്നവർക്കുമാണ് വാക്സിൻ വിതരണം ചെയ്തത്.
മുതിർന്ന പൗരന്മാർക്കും ഗുരുതര രോഗങ്ങളുള്ളവർക്കാണ് സാധാരണക്കാരിൽ ആദ്യം മുൻഗണന ലഭിച്ചത്. ഏപ്രിൽ മാസം മുതൽ 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിച്ചു. 34.5 കോടി ഇന്ത്യക്കാർക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ അനുമിതിയുണ്ടായിരുന്നത്. ആ മാസം 8,98,71,739 ഡോസുകളാണ് വിതരണം ചെയ്തത്. ഒരു ദിവസം ശരാശരി 29,95,724 ഡോസുകൾ എന്ന നിലയിലായിരുന്നു ഇത്. ഏപ്രിലിലെ വാക്സിനേഷൻ കണക്കുകളെ ജൂണിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, വാക്സിനേഷന്റെ വേഗത 33.15 ശതമാനം വർധിച്ചതായി മനസിലാക്കാം.
ഏപ്രിലിൽ 30 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തത് 13 ദിവസംകൊണ്ടാണെങ്കിൽ മെയ് ഇതിന് രണ്ട് ദിവസം മാത്രമാണ് വേണ്ടി വന്നത്. ജൂണിൽ 21 ദിവസത്തെ പ്രതിദിന കണക്ക് തന്നെ 30 ലക്ഷം വീതമാണ്. മെയ് മാസത്തിലെ സ്ലൈഡിംഗ് വാക്സിനേഷൻ നിരക്ക് നേരത്തെ പിന്തുടർന്നിരുന്നതുപോലെ വ്യായാമം വീണ്ടും നിയന്ത്രണത്തിലാക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കാൻ സംസ്ഥാന സർക്കാരുകളെ നിർബന്ധിച്ചു. ജൂൺ 21 മുതൽ കേന്ദ്രസർക്കാർ അങ്ങനെ ചെയ്തു.
അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ
നിലവിൽ 18 വയസിന് മുകളിലുള്ളവർക്കും വാക്സിനേഷന് അർഹതയുണ്ടെന്നതിനാൽ വലിയ ഒരു ദൗത്യമാണ് ഇനിയും ഇന്ത്യയ്ക്ക് മുന്നിൽ അവശേഷിക്കുന്നത്. 94.02 കോടി ജനസംഖ്യയ്ക്ക് വാക്സിന് അർഹതയുണ്ടെന്നാണ് രേഖകൾ പറയുന്നത്. ഇതുവരെ ലഭ്യമായ ഡാറ്റ പ്രകാരം, 33,57,16,019 അല്ലെങ്കിൽ 35.7% പ്രായപൂർത്തിയായ ഇന്ത്യക്കാർക്ക് കോവിഡ് വാക്സിനുകൾ പൂർണ്ണമായോ ഭാഗികമായോ നൽകിയിട്ടുണ്ട്, അതേസമയം വാക്സിനേഷൻ നടത്തിയ ജനസംഖ്യയുടെ വിഹിതം 6.34% മാത്രമാണ്. വാക്സിനേഷൻ ഡ്രൈവിന്റെ ഇപ്പോഴത്തെ ഘട്ടത്തിൽ പരിപാലിക്കാൻ ഇന്ത്യയിൽ ഇപ്പോഴും 60,44,83,981പേർ ബാക്കിയുണ്ട്.
നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications