Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ മറ്റൊരു രാജ്യത്തിന് ഭീഷണിയായിട്ടില്ല,രാജ്യം സിഖ് ഗുരുക്കന്മാരുടെ ആദർശങ്ങൾ പിന്തുടരുന്നു; പ്രധാനമന്ത്രി

ന്യൂഡെൽഹി: ഇന്ത്യ ഒരിക്കലും മറ്റൊരു രാജ്യത്തിനോ സമൂഹത്തിനോ ഭീഷണി ഉയർത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സംഘർഷങ്ങൾക്കിടയിലും ലോകത്തിന്റെ മുഴുവൻ ക്ഷേമത്തിനായാണ് ഇന്ത്യ പ്രവർത്തിക്കുന്നത്. രാജ്യം സിഖ് ഗുരുക്കന്മാരുടെ ആദർശങ്ങൾ പിന്തുടരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സിഖ് ഗുരു തേജ് ബഹാദൂറിന്റെ 400-ാം ജന്മവാർഷികം ആഘോഷിക്കുന്നതിനായി ചെങ്കോട്ടയിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെങ്കോട്ടയ്ക്ക് സമീപമുള്ള ഗുരുദ്വാര സിസ് ഗഞ്ച് സാഹിബ് ഗുരു തേജ് ബഹാദൂറിന്റെ അനശ്വര ത്യാഗത്തിന്റെ പ്രതീകമാണെന്ന് മോദി പറഞ്ഞു. "നമ്മുടെ മഹത്തായ സംസ്കാരം സംരക്ഷിക്കാൻ ഗുരു തേജ് ബഹാദൂർ ജിയുടെ ത്യാഗം എത്ര മഹത്തരമാണെന്ന് ഈ വിശുദ്ധ ഗുരുദ്വാര നമ്മെ ഓർമ്മിപ്പിക്കുന്നു. അക്കാലത്ത് രാജ്യത്ത് മതഭ്രാന്തിന്റെ കൊടുങ്കാറ്റായിരുന്നു. മതത്തിന്റെ പേരിൽ അക്രമങ്ങളും അതിക്രമങ്ങളും നടത്തിയ ആളുകളെയാണ് അന്ന് രാജ്യത്ത് പ്രതിഫലിച്ചിരുന്നത്" അദ്ദേഹം പറഞ്ഞു. അക്കാലത്ത് ഗുരു തേജ് ബഹാദൂറിനെ പോലുള്ളവരാണ് രാജ്യത്തെ രക്ഷിക്കാൻ മുന്നോട്ട് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 narendra-modi

"ഔറംഗസേബിന്റെ സ്വേച്ഛാധിപത്യ ചിന്താഗതിക്ക് മുന്നിൽ ഗുരു തേജ് ബഹാദൂർ ജി 'ഹിന്ദ് ദി ചാദർ' ആയി മാറി ഒരു പാറ പോലെ ഉറച്ചു നിന്നു. ഔറംഗസേബും അദ്ദേഹത്തെപ്പോലുള്ള സ്വേച്ഛാധിപതികളും നിരവധി ആളുകളുടെ തലയറുത്ത് കൊന്നിട്ടുണ്ടാകാം എന്നതിന് ചെങ്കോട്ട സാക്ഷിയാണ്. എന്നാൽ ഞങ്ങളുടെ വിശ്വാസത്തെ നമ്മിൽ നിന്ന് വേർപെടുത്താൻ കഴിയില്ല" പ്രധാനമന്ത്രി പറഞ്ഞു. ഗുരു തേജ് ബഹാദൂറിന്റെ ത്യാഗം ഇന്ത്യയിലെ നിരവധി തലമുറകളെ അവരുടെ സംസ്കാരത്തിന്റെ അന്തസ്സും ബഹുമാനവും സംരക്ഷിക്കുന്നതിനായി ജീവിക്കാനും മരിക്കാനും പ്രചോദിപ്പിച്ചു അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    ചടങ്ങിനോടനുബന്ധിച്ച് സ്മരണിക നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ലോക ചരിത്രത്തിലെ മതവും മാനുഷിക മൂല്യങ്ങളും ആദർശങ്ങളും തത്വങ്ങളും സംരക്ഷിക്കുന്നതിനായി തന്റെ ജീവൻ ബലിയർപ്പിച്ച ഒമ്പതാമത്തെ സിഖ് ഗുരുവിന്റെ ചിന്തകളെ ഉയർത്തിക്കാട്ടുന്നതായിരുന്നു പരിപാടി. എല്ലാ വർഷവും നവംബർ 24-ന് ഷഹീദി ദിവസ് ആയിട്ടാണ് ഗുരു തേജ് ബഹാദൂറിന്റെ ചരമവാർഷികം ആചരിക്കുന്നത്. സാംസ്കാരിക മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 1675-ൽ ഗുരു തേജ് ബഹാദൂറിനെ വധിക്കാൻ ഔറംഗസേബ് ഉത്തരവിട്ടത് ചെങ്കോട്ടയിൽ നിന്നാണ് എന്നതിനാലാണ് ഈ കോട്ട പരിപാടിയുടെ വേദിയായി തിരഞ്ഞെടുത്തത്. ചടങ്ങിൽ 400 സിഖ് സംഗീതജ്ഞരുടെ പ്രകടനവും നടന്നിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+