Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദിരാ ഗാന്ധി സവര്‍ക്കറുടെ അനുയായി ആയിരുന്നുവെന്ന് സവര്‍ക്കറുടെ കൊച്ചുമകന്‍

ദില്ലി: ഹിന്ദു മഹാസഭ നേതാവ് വീര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കാനുള്ള ബിജെപി നീക്കത്തില്‍ വിവാദം പുകയുന്നതിനിടെ പ്രതികരണവുമായി സവര്‍ക്കറുടെ കൊച്ചുമകന്‍. ഇന്ദിരാ ഗാന്ധി സവര്‍ക്കറുടെ അനുയായി ആയിരുന്നുവെന്ന് രഞ്ജീത്ത് സവര്‍ക്കര്‍ പറഞ്ഞു. ഞങ്ങള്‍ സവര്‍ക്കര്‍ക്ക് എതിരല്ലെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ ഹിന്ദുത്വ ആശയങ്ങളെ അംഗീകരിക്കാനാവില്ലെന്നുമുള്ള മന്‍മോഹന്‍ സിംഗിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു രഞ്ജീത്തിന്‍റെ പ്രതികരണം.

 manmohanindira

'ഇന്ദിരാഗാന്ധി വീർ സവർക്കറെ ആദരിച്ചു. അവര്‍ പാകിസ്താനെ മുട്ടുകുത്തിച്ചു. സൈന്യത്തേയും വിദേശ ബന്ധങ്ങളേയും ശക്തിപ്പെടുത്തി.അവര്‍ ആണവപരീക്ഷണം നടത്തി.ഇവയെല്ലാം ജവഹര്‍ ലാല്‍ നെഹ്റുവിന്‍റേയും ഗാന്ധിയുടേയും തത്വശാസ്ത്രങ്ങള്‍ക്ക് എതിരായിരുന്നു,അതുകൊണ്ട് തന്നെ അവര്‍ സവര്‍ക്കറുടെ കടുത്ത അനുയായി ആണെന്ന് ഞന്‍ ഉറച്ച് വിശ്വസിക്കുന്നു, രഞ്ജീത്ത് സവര്‍ക്കര്‍ പറഞ്ഞു.

സവര്‍ക്കറിന് ഭാരത രത്ന നല്‍കാനുള്ള നീക്കത്തെ എതിര്‍ത്ത എഐഎംഐഎം തലവന്‍ അസാസുദ്ദീന്‍ ഒവൈസിക്കെതിരേയും രഞ്ജീത്ത് പ്രതികരിച്ചു.മതത്തെ വീടിനുള്ളില്‍ സൂക്ഷിക്കണമെന്ന സവര്‍ക്കറുടെ വിശ്വാസം ഒവൈസിയും പിന്തുടരണം. നിങ്ങൾ പുറത്തുപോകുമ്പോൾ നിങ്ങൾ ഹിന്ദുവോ മുസ്ലീമോ അല്ല, ഇന്ത്യനാണ്,രഞ്ജിത്ത് പറഞ്ഞു. സഭാ നേതാക്കള്‍ പാർലമെന്‍റിന് അകത്ത് കടക്കുമ്പോള്‍ അവരുടെ ജാതി, മതം, എന്നിവ പുറത്ത് ഉപേക്ഷിക്കണമെന്നാണ് സവർക്കർ ആഗ്രഹിച്ചത്. സവർക്കറിനേക്കാൾ മതേതരനായ ഒരു മനുഷ്യനെ നിങ്ങൾക്ക് കണ്ടെത്താനാകില്ലെന്നും രഞ്ജീത്ത് പറഞ്ഞു.

ഇന്ദിരാ ഗാന്ധിയായിരുന്നു സവര്‍ക്കറിന്‍റെ ഓര്‍മ്മയ്ക്ക് അദ്ദേഹത്തിന്‍റെ പേരില്‍ പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കിയത്. എന്നാല്‍ സവര്‍ക്കറുടെ ഹിന്ദുത്വ ആശയങ്ങളെ ഒരു തരത്തിലും കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ ആകില്ലെന്നുമായിരുന്നു മന്‍മോഹന്‍ സിംഗ് പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+