ജാർഖണ്ഡ് തിരഞ്ഞെടുപ്പ്; ഇന്ത്യ സഖ്യത്തിൽ ഭിന്നതയോ? സീറ്റ് വിഭജനത്തിൽ ആർജെഡിക്ക് കടുത്ത അതൃപ്‌തി
റാഞ്ചി: വോട്ടെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെ കഴിഞ്ഞ ദിവസമാണ് ജാർഖണ്ഡിൽ ഇന്ത്യ സഖ്യം സീറ്റ് വിഭജന ഫോർമുല പ്രഖ്യാപിച്ചത്. ഇന്ത്യ സഖ്യത്തിലെ പ്രമുഖ കക്ഷികളായ കോൺഗ്രസും ജെഎംഎമ്മും തന്നെയാണ് കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത്. ആകെ എഴുപത് സീറ്റുകളിൽ ഇരു പാർട്ടികളും മത്സരിക്കുമ്പോൾ ശേഷിക്കുന്ന പതിനൊന്ന് സീറ്റുകളിൽ ആർജെഡിയും ഇടത് പക്ഷവും ആയിരിക്കും ജനവിധി തേടുക.
എന്നാൽ ഈ പ്രഖ്യാപനം മുന്നണിയിൽ ചെറുതല്ലാത്തൊരു പ്രതിസന്ധിക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. സഖ്യത്തിലെ പ്രധാന കക്ഷിയായ ആർജെഡിക്ക് പ്രഖ്യാപനത്തിൽ അതൃപ്‌തി ഉണ്ടെന്ന സൂചനകൾ തുടക്കം മുതൽ പുറത്തുവന്നിരുന്നു. പ്രഖ്യാപനം നടത്തുന്ന വേളയിൽ അവിടെ ആർജെഡി, ഇടത് പ്രതിനിധികൾ ഇല്ലെന്നത് ശ്രദ്ധേയമായ കാര്യമായിരുന്നു.

ഇപ്പോഴിതാ ആർജെഡി നിലപാട് കൂടുതൽ കടുപ്പിക്കുകയാണ് എന്നാണ് സൂചന. തീരുമാനം തിടുക്കത്തിൽ എടുത്തതായി പോയെന്നാണ് പാർട്ടിയുടെ നിലപാട്. അത് നേതാക്കൾ പ്രകടിപ്പിക്കുന്നുമുണ്ട്.ഏറ്റവും ഒടുവിൽ ആർജെഡി നേതാവും രാജ്യസഭാ എംപിയുമായി മനോജ് ജായാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രണ്ട് മിനിറ്റ് ന്യൂഡിൽസ് പോലെ പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന ഒന്നല്ല സ്ഥാനാർത്ഥി പട്ടിക എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
മുന്നണി പ്രഖ്യാപനത്തിലും മറ്റ് നടപടി ക്രമങ്ങളിലും ആർജെഡി നേതാക്കളെ പങ്കെടുപ്പിക്കാത്തതിലാണ് പ്രധാനമായും അവർ അതൃപ്‌തി ഉന്നയിക്കുന്നത്. തേജസ്വി യാദവ് റാഞ്ചിയിൽ ഉണ്ടായിരുന്നിട്ടും ചടങ്ങിൽ പങ്കെടുപ്പിക്കാതിരുന്നത് മോശമായി എന്നാണ് മനോജ് ജാ പറയുന്നത്. സംസ്ഥാനത്തെ കാര്യമായ ശക്തി ഉണ്ടായിരുന്നിട്ടും സീറ്റുകൾ കുറഞ്ഞതും ആർജെഡിയെ ചൊടിപ്പിച്ചിട്ടുണ്ട്.
പതിനഞ്ച് മണ്ഡലങ്ങൾ വരെ ബിജെപിയെ ഒറ്റയ്ക്ക് തോൽപ്പിക്കാൻ പാർട്ടിക്ക് കെൽപ്പുണ്ടെന്നായിരുന്നു ആർജെഡിയുടെ വാദം. സീറ്റ് വിഭജന പ്രഖ്യാപനത്തിന് പിന്നാലെ ആർജെഡി നേതാക്കൾ അതൃപ്‌തി പരസ്യമാക്കിയതോടെ ഇന്ത്യ സഖ്യത്തിൽ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകളും തേടി തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും ഹേമന്ത് സോറനും തേജസ്വി യാദവിനെ നേരിട്ട് കണ്ടുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇന്നലെയാണ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം കോൺഗ്രസും ജെഎംഎമ്മും ചേർന്ന് നടത്തിയത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ജെഎംഎം 43 സീറ്റുകളിൽ മത്സരിച്ചേക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. കോൺഗ്രസാവട്ടെ സംസ്ഥാനത്ത് 27 സീറ്റുകളിലാവും മത്സരിക്കുക.
ഹരിയാനയിലെ തിരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ടുകൊണ്ടാണ് കോൺഗ്രസ് ജാർഖണ്ഡിൽ കരുതലോടെ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ സഖ്യത്തിൽ ഉണ്ടായ ഭിന്നതയ്ക്ക് ഉടൻ പരിഹാരം കണ്ടെത്താനാണ് അവർ ശ്രമിക്കുന്നത്. സീറ്റ് വിഭജന ഫോർമുലയിൽ ആർജെഡിയെ എങ്ങനെ മെരുക്കിയെടുക്കാം എന്നാണ് ജെഎംഎമ്മും കോൺഗ്രസും ആലോചിക്കുന്നത്.
നവംബർ 13, 20 തീയതികളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 23നാണ് ഫലപ്രഖ്യാപനം നടക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള സഖ്യം 47 സീറ്റുകൾ നേടിയാണ് അധികാരത്തിലേറിയത്. അതിൽ ജെഎംഎം 30 സീറ്റുകളും കോൺഗ്രസ് 16 സീറ്റുകളും ആർജെഡി 1 സീറ്റും നേടിയിരുന്നു. ഇതേ നേട്ടം ഇത്തവണയും ആവർത്തിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ ശ്രമം.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications