കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷം.. പ്ലാന്‍ ബിയുമായി സിദ്ധരാമയ്യ, ഡികെ മുഖ്യമന്ത്രിയാകില്ല?
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിലെ നേതൃമാറ്റത്തില്‍ തിരക്കിട്ട നീക്കവുമായി സിദ്ധരാമയ്യ ക്യാംപും ഡികെ ശിവകുമാര്‍ ക്യാംപും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ക്യാമ്പ് ഡല്‍ഹിയിലെത്തി പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്താനും മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ ശ്രമിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പാര്‍ട്ടി മേധാവി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് 'ചെറിയ സൂചന പോലും നല്കിയാല്' സിദ്ധരാമയ്യയുടെ അനുയായികള്‍ നടപടിയെടുക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ട്ടി ഇപ്പോഴും പുതിയ മുഖ്യമന്ത്രിയെ വേണമെന്ന് നിര്‍ബന്ധിച്ചാല്‍, അവര്‍ക്ക് ബദല്‍ മാര്‍ഗങ്ങളുടെ ഒരു പട്ടിക സമര്‍പ്പിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

2023 ലെ കോണ്‍ഗ്രസിന്റെ വലിയ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഉന്നത പദവിയെച്ചൊല്ലി സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള തര്‍ക്കം ആഴത്തിലുള്ളതാണെന്നും ഇത് വ്യക്തമാക്കുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുകയാണെങ്കില്‍ ഒരു ബദല്‍ ആഭ്യന്തര മന്ത്രി ജി. പരമേശ്വരയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചേക്കാം. സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നയാളും സ്വാധീനമുള്ള ദളിത് നേതാവുമാണ് അദ്ദേഹം.
ബുധനാഴ്ച സിദ്ധരാമയ്യ വിശ്വസ്തനായ പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഈ തന്ത്രത്തിന് അന്തിമരൂപം നല്‍കിയത്. പാര്‍ട്ടിയുടെ ഡല്‍ഹി നേതാക്കള്‍ ഈ പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജാര്‍ക്കിഹോളിയും ഡികെഎസുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും ഇരു പക്ഷവും കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഈ പ്രശ്നം പരിഹരിക്കാന്‍ ഖാര്‍ഗെയും സോണിയയും രാഹുലും ഇന്നോ നാളെയോ യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ധരാമയ്യയെയും ഡികെയേയും ഡല്‍ഹിയിലേക്ക് വിളിപ്പിക്കാനാണ് പദ്ധതി. ഇക്കാലമത്രയും ഡികെഎസ് ആയിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഏക ചോയ്സ്. ഡികെ അനുയായികള്‍ നടത്തുന്ന നീക്കങ്ങള്‍ക്കിടയിലും പാര്‍ട്ടി തീരുമാനത്തിനൊപ്പമായിരിക്കും താന്‍ എന്ന് ഡികെ പറഞ്ഞിരുന്നു.
എന്നിരുന്നാലും, വാഗ്ദാനങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ഉള്‍പ്പെടെ ചില നിഗൂഢമായ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അത് സിദ്ധരാമയ്യയെ ലക്ഷ്യം വച്ചുള്ളതായിരുന്നു. 2023 ലെ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് സിദ്ധരാമയ്യ-ഡി കെ തര്‍ക്കം പൊട്ടിപ്പുറപ്പെട്ടത്. പകരം ഡി കെയെ ഡെപ്യൂട്ടി ആക്കി പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റ് മേധാവിയായി തുടരാന്‍ അനുവദിച്ചു.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications