Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷം.. പ്ലാന്‍ ബിയുമായി സിദ്ധരാമയ്യ, ഡികെ മുഖ്യമന്ത്രിയാകില്ല?

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിലെ നേതൃമാറ്റത്തില്‍ തിരക്കിട്ട നീക്കവുമായി സിദ്ധരാമയ്യ ക്യാംപും ഡികെ ശിവകുമാര്‍ ക്യാംപും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ക്യാമ്പ് ഡല്‍ഹിയിലെത്തി പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്താനും മുഖ്യമന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ ശ്രമിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടി മേധാവി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് 'ചെറിയ സൂചന പോലും നല്‍കിയാല്‍' സിദ്ധരാമയ്യയുടെ അനുയായികള്‍ നടപടിയെടുക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ട്ടി ഇപ്പോഴും പുതിയ മുഖ്യമന്ത്രിയെ വേണമെന്ന് നിര്‍ബന്ധിച്ചാല്‍, അവര്‍ക്ക് ബദല്‍ മാര്‍ഗങ്ങളുടെ ഒരു പട്ടിക സമര്‍പ്പിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

Karnataka

2023 ലെ കോണ്‍ഗ്രസിന്റെ വലിയ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഉന്നത പദവിയെച്ചൊല്ലി സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള തര്‍ക്കം ആഴത്തിലുള്ളതാണെന്നും ഇത് വ്യക്തമാക്കുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുകയാണെങ്കില്‍ ഒരു ബദല്‍ ആഭ്യന്തര മന്ത്രി ജി. പരമേശ്വരയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചേക്കാം. സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നയാളും സ്വാധീനമുള്ള ദളിത് നേതാവുമാണ് അദ്ദേഹം.

ബുധനാഴ്ച സിദ്ധരാമയ്യ വിശ്വസ്തനായ പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഈ തന്ത്രത്തിന് അന്തിമരൂപം നല്‍കിയത്. പാര്‍ട്ടിയുടെ ഡല്‍ഹി നേതാക്കള്‍ ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജാര്‍ക്കിഹോളിയും ഡികെഎസുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും ഇരു പക്ഷവും കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഈ പ്രശ്‌നം പരിഹരിക്കാന്‍ ഖാര്‍ഗെയും സോണിയയും രാഹുലും ഇന്നോ നാളെയോ യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ധരാമയ്യയെയും ഡികെയേയും ഡല്‍ഹിയിലേക്ക് വിളിപ്പിക്കാനാണ് പദ്ധതി. ഇക്കാലമത്രയും ഡികെഎസ് ആയിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഏക ചോയ്‌സ്. ഡികെ അനുയായികള്‍ നടത്തുന്ന നീക്കങ്ങള്‍ക്കിടയിലും പാര്‍ട്ടി തീരുമാനത്തിനൊപ്പമായിരിക്കും താന്‍ എന്ന് ഡികെ പറഞ്ഞിരുന്നു.

എന്നിരുന്നാലും, വാഗ്ദാനങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ഉള്‍പ്പെടെ ചില നിഗൂഢമായ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അത് സിദ്ധരാമയ്യയെ ലക്ഷ്യം വച്ചുള്ളതായിരുന്നു. 2023 ലെ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് സിദ്ധരാമയ്യ-ഡി കെ തര്‍ക്കം പൊട്ടിപ്പുറപ്പെട്ടത്. പകരം ഡി കെയെ ഡെപ്യൂട്ടി ആക്കി പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റ് മേധാവിയായി തുടരാന്‍ അനുവദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+