പഞ്ചാബില്‍ 22 കേസുകള്‍; ഖലിസ്ഥാന്‍ തീവ്രവാദിക്കെതിരെ എന്‍ഐഎ നടപടി, സ്വത്തുക്കള്‍ പിടിച്ചെടുത്തു
ന്യൂഡല്‍ഹി: കാനഡയിലെ ഹിന്ദുക്കള്‍ക്കെതിരെ ഭീഷണി മുഴക്കിയ ഖലിസ്ഥാന്‍ തീവ്രവാദി ഗുര്പട്വന്ത് സിംഗ് പന്നുനിനെതിരെ നടപടിയെടുത്ത് ഇന്ത്യ. ഇന്ത്യയിലെ പന്നുനിന്റെ സ്വത്തുകള്‍ ദേശീയ അന്വേഷണ ഏജന്‍സി കണ്ടുകെട്ടിയിരിക്കുകയാണ്. നിരോധിത വിഘടനവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ തലവനാണ് പന്നൂന്‍. പഞ്ചാബിലെ ചണ്ഡീഗഡിലുള്ള ഇയാളുടെ വീടും, അമൃത്സറിലുള്ള ഇയാളുടെ ഭൂമിയുമാണ് എന്‍ഐഎ പിടിച്ചെടുത്തത്.
പഞ്ചാബില്‍ 22 ക്രിമിനല്‍ കേസുകള്‍ പന്നൂനിന്റെ പേരിലുണ്ട്. ഇതില്‍ മൂന്നെണ്ണം രാജ്യദ്രോഹ കേസുകളാണ്. ഇയാളുടെ ജന്മനാടായ ഖാന്കോട്ടിലുള്ള കര്‍ഷക ഭൂമി, സെക്ടര്‍ 15 സിയിലുള്ള ഭൂമി എന്നിവയാണ് പിടിച്ചെടുത്തത്. അതേസമയം ഈ ഭൂമിയില്‍ അവകാശമുന്നയിക്കാന്‍ ഇനി പന്നൂനിന് സാധിക്കില്ല. സര്‍ക്കാരിന്റെ ഭൂമിയാണ് ഇനി മുതല്‍ ഇവ. ഇയാളുടെ വസ്തു വകകള്‍ 2020ല്‍ ഇതുപോലെ പിടിച്ചെടുത്തിരുന്നു. അതുകൊണ്ട് അവയും വില്ക്കാന് സാധിക്കില്ല.

ഖലിസ്ഥാന്‍ തീവ്രവാദത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. കാനഡയുമായുള്ള പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണിത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നത്. കാനഡയ്ക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നാണ് കേന്ദ്രം ആരോപിച്ചത്. നേരത്തെ കാനഡയിലെ ഹിന്ദുക്കളോട് രാജ്യം വിട്ട് ഇന്ത്യയിലേക്ക് പോകാന്‍ പന്നൂന്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദിപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്.ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് പന്നൂന്‍ കാനഡയിലെ ഇന്ത്യന്‍ ഹിന്ദുക്കള്‍ക്കെതിരെ രംഗത്ത് വന്നത്.
കാനഡയും, കനേഡിയന്‍ ഭരണഘടനയുമായുള്ള ബന്ധം നിങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലേക്ക് വേഗം മടങ്ങിക്കോളൂ. ഖലിസ്ഥാന്‍ വാദികളായ സിഖുക്കാര്‍ കാനഡയോട് എപ്പോഴും കൂറുള്ളവരാണ്. കാനഡയ്ക്കൊപ്പം നില്‍ക്കുന്നവരാണ് അവര്‍. നിയമങ്ങളും, ഭരണഘടനയും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്നും പന്നൂന്‍ പറഞ്ഞിരുന്നു.
ഒക്ടോബര്‍ 29ന് വാന്‍കൂവറില്‍ എല്ലാ കനേഡിയന്‍ സിഖുക്കാരോടും ഒത്തുച്ചേരാനും, ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മയെ നിജ്ജാറിന്റെ കൊലപാതകത്തിന് ഉത്തരവാദിയായി കണ്ടുള്ള വോട്ടെടുപ്പിന്റെ ഭാഗമാകണമെന്നും ഇയാള്‍ നിര്‍ദേശിച്ചിരുന്നു. 2020 ജൂലായിലാണ് പന്നൂനിനെ ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചത്. ഇന്റര്‍പോളിനോട് ഇയാള്‍ക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കാനും അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ ഇന്റര്‍പോള്‍ രണ്ട് തവണ ഇന്ത്യയുടെ അഭ്യര്‍ത്ഥന തള്ളിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുവെന്ന കാര്യത്തില്‍ ഇന്ത്യ നല്കിയ വിവരങ്ങള്‍ അപര്യാപ്തമാണെന്ന് ഇന്റര്‍പോള്‍ പറഞ്ഞിരുന്നു. 2019 മുതല്‍ എന്‍ഐഎ പന്നുവിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. പഞ്ചാബില്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നുണ്ട് പന്നുവെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.
-
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
ആരാധകര്‍ക്ക് നവദമ്പതികളുടെ സമ്മാനം; വിജയ്-രശ്മിക മന്ദാന വിവാഹ സല്‍ക്കാരം ഇന്ന്: അതിഥികളുടെ ലിസ്റ്റ് -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
പിതാവിന്റെ പാരമ്പര്യം; ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ -
ദുബായിൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് സ്വർണം, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, വഴി പൂർണമായും അടഞ്ഞു -
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും.. ഇനി ആഡംബരജീവിതം; ഈ രാശിക്കാര്‍ക്കിനി രാജയോഗം! -
ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; എക്കാലത്തേയും താഴ്ന്ന നിരക്കില്‍ -
ഖത്തര്‍ ആദ്യം, പിന്നാലെ കുവൈത്ത്; വിസാ കാലാവധി നീട്ടി, പ്രവാസികള്‍ക്ക് ആശ്വാസം -
തവനൂരില്‍ കെടി ജലീല്‍ തന്നെ; സിപിഎം ആവശ്യപ്പെട്ടു, പൊന്നാനിയിൽ സ്വരാജ്, നിലമ്പൂരിൽ ഷറഫലിയും?












Click it and Unblock the Notifications