ലാറ്ററല്‍ എന്‍ട്രി; എന്‍ഡിഎയില്‍ വന്‍ഭിന്നത, കേന്ദ്ര നീക്കത്തെ എതിര്‍ത്ത് ജെഡിയുവും എല്‍ജെപിയും
ന്യൂഡല്‍ഹി: 45 സര്‍ക്കാര്‍ തസ്തികകള്‍ ലാറ്ററല്‍ എന്‍ട്രി വഴി നികത്താനുള്ള യുപിഎസ്സി തീരുമാനത്തില്‍ എന്‍ഡിഎയ്ക്കുള്ളിലും ഭിന്നത. കേന്ദ്ര നീക്കത്തെ ജെഡിയുവും എല്‍ജെപിയും (രാം വിലാസ് പാസ്വാന്) എതിര്‍ത്തു. അതേസമയം ടിഡിപി തീരുമാനത്തിന് പിന്തുണയുമായി രംഗത്തെത്തി. പ്രതിപക്ഷത്തിന് സര്‍ക്കാരിനെ ആക്രമിക്കാനുള്ള വിഷയം താലത്തില്‍ വെച്ച് കൊടുക്കുന്നതിന് തുല്യമാണ് ഈ നീക്കമെന്ന് ജെഡിയു ദേശീയ വക്താവ് കെ സി ത്യാഗി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
'ക്വാട്ട നികത്താന്‍ സര്‍ക്കാരുകളോട് നിരന്തരം ആവശ്യപ്പെടുന്ന ഒരു പാര്‍ട്ടിയാണ് ഞങ്ങളുടേത്. ഞങ്ങള്‍ റാം മനോഹര്‍ ലോഹ്യയുടെ അനുയായികളാണ്. നൂറ്റാണ്ടുകളായി ആളുകള്‍ സാമൂഹികമായി പിന്നാക്കാവസ്ഥയിലാണ്. പിന്നെന്തിനാണ് നിങ്ങള്‍ യോഗ്യത തേടുന്നത്? സര്‍ക്കാരിന്റെ ഈ ഉത്തരവ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഗൗരവമേറിയ വിഷയമാണ്,''കെ സി ത്യാഗി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ കൈകളില്‍ ആയുധം നല്‍കരുത് എന്നും രാഹുല്‍ ഗാന്ധി സാമൂഹികമായി പിന്നാക്കം നില്ക്കുന്നവരുടെ ചാമ്പ്യനായി മാറും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. എല്‍ജെപി (രാം വിലാസ്) പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും കേന്ദ്ര നീക്കത്തില്‍ അതൃപ്തി രേഖപ്പെടുത്തി. ''ഏത് സര്‍ക്കാര്‍ നിയമനത്തിലും സംവരണ വ്യവസ്ഥകള്‍ ഉണ്ടായിരിക്കണം.
അതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. സ്വകാര്യമേഖലയില്‍ സംവരണമൊന്നും നിലവിലില്ല. സര്‍ക്കാര്‍ പദവികളിലും അത് നടപ്പാക്കിയില്ലെങ്കില്‍ എന്ത് കാര്യം. ഇത് എനിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്,'' ചിരാഗ് പാസ്വാന് പിടിഐയോട് പറഞ്ഞു. മന്ത്രിസഭാംഗമെന്ന നിലയില്‍ വിഷയം ഉന്നയിക്കാന്‍ തനിക്ക് വേദിയുണ്ടെന്നും താന്‍ അത് ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാര്‍ട്ടി ഇത്തരമൊരു നടപടിയെ പിന്തുണക്കുന്നതല്ല ചിരാഗ് വ്യക്താക്കി.
സംവരണം ഇല്ലാത്ത ലാറ്ററല്‍ എന്‍ട്രിയെ എതിര്‍ക്കുമെന്ന് എല്‍ജെപി (രാംവിലാസ്) വക്താവ് എ കെ വാജ്പേയിയും പറഞ്ഞു. ഇത് ഭരണഘടനാപരമായ ഉത്തരവിന് എതിരാണ്. തങ്ങള്‍ എന്‍ഡിഎയുടെ ഭാഗമായതിനാല്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഉചിതമായ സമയത്ത് തങ്ങള്‍ ഈ വിഷയത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആന്ധ്രാപ്രദേശ് മന്ത്രിയും ടിഡിപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ നാരാ ലോകേഷ് നീക്കത്തെ പിന്തുണച്ചു. 'പല സര്‍ക്കാര്‍ വകുപ്പുകള്‍ക്കും വൈദഗ്ധ്യം ആവശ്യമാണ്. സ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാരിലേക്ക് ലാറ്ററല്‍ എന്‍ട്രി കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു, കാരണം ഇത് ഭരണത്തിന്റെ ഗുണനിലവാരവും സാധാരണ പൗരന്മാര്ക്കുള്ള സേവനങ്ങളും വര്‍ധിപ്പിക്കും,' നാരാ ലോകേഷ് വ്യക്തമാക്കി.
അതിനിടെ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ്. യുപിഎസ്സി നടപടി ദളിതര്‍ക്കും ഒബിസികള്‍ക്കും ആദിവാസികള്‍ക്കുമെതിരായ ആക്രമണമാണ് എന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. 'ബിജെപിയുടെ രാമരാജ്യത്തിന്റെ വികലമായ പതിപ്പ് ഭരണഘടനയെ നശിപ്പിക്കാനും ബഹുജനങ്ങളില്‍ നിന്ന് സംവരണം തട്ടിയെടുക്കാനും ശ്രമിക്കുന്നു' എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തെത്തി. 'സര്‍ക്കാര്‍ വകുപ്പുകളിലെ ജോലികള്‍ നികത്തുന്നതിനുപകരം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 5.1 ലക്ഷം തസ്തികകള്‍ ബി ജെ പി ഇല്ലാതാക്കി. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഓഹരികള്‍ മാത്രം വിറ്റഴിച്ചു. കാഷ്വല്‍, കരാര്‍ റിക്രൂട്ട്മെന്റില്‍ 91% വര്‍ധനവുണ്ടായി. 2022-23 ഓടെ എസ്സി, എസ്ടി, ഒബിസി തസ്തികകളില്‍ 1.3 ലക്ഷം കുറവുണ്ടായി,'' ഖാര്‍ഗെ പറഞ്ഞു.
സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ഈ നീക്കത്തെ വിമര്‍ശിച്ചു. കേന്ദ്ര നീക്കത്തിനെതിരെ ദേശീയ തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നീക്കം ശരിയല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതിയും പറഞ്ഞു. എന്നാല്‍ ലാറ്ററല്‍ എന്‍ട്രി കൊണ്ടുവന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണെന്നാണ് യുപിഎസ്സി നീക്കത്തെ ന്യായീകരിച്ച് ബിജെപിയുടെ മറുപടി.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications