Get Updates
Get notified of breaking news, exclusive insights, and must-see stories!

250 സീറ്റുകളില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിച്ചേക്കും; ധാരണയായാല്‍ 75 സീറ്റുകളില്‍ സഖ്യമെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 300-330 സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 250 സീറ്റുകളില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നു. ഒമ്പത് സംസ്ഥാനങ്ങളില്‍ ഇന്ത്യാ ബ്ലോക്ക് സഖ്യകക്ഷികളുമായി സീറ്റ് പങ്കിടല്‍ ധാരണയിലെത്തിയ ശേഷം 75 സീറ്റുകളില്‍ മത്സരിക്കാനുമാണ് സാധ്യത.

ബി ജെ പിയുമായി നേരിട്ട് മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ എല്ലാ ലോക്സഭാ സീറ്റുകളിലും തനിച്ച് മത്സരിക്കാന്‍ ആഗ്രഹിക്കുന്നു. കര്‍ണാടക (28), രാജസ്ഥാന്‍ (25), ഗുജറാത്ത് (26), രാജസ്ഥാന്‍ (25), ആന്ധ്രാപ്രദേശ് (25), അസം (14), ഛത്തീസ്ഗഡ് (11), ഹരിയാന (10), അരുണാചല്‍ പ്രദേശ് (2) തുടങ്ങിയ സംസ്ഥാനങ്ങളിലും സീറ്റ് പങ്കിടല്‍ സംബന്ധിച്ച് കോണ്‍ഗ്രസിന് പദ്ധതിയില്ല.

2024 LOKSABHA ELECTION

എന്നാല്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ ഇന്ത്യ ബ്ലോക്കിലെ സഖ്യകക്ഷികളുമായി സീറ്റ് പങ്കിടല്‍ കരാറിലെത്താന്‍ പാര്‍ട്ടി തയ്യാറാണ്. ഇന്ത്യന്‍ ബ്ലോക്ക് സഖ്യകക്ഷികളില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 18 സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു ബാക്കിയുള്ളവ ശിവസേനയ്ക്കും എന്‍സിപിക്കും (15 സീറ്റുകള്‍ വീതം) നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്.

കോണ്‍ഗ്രസിന് കാര്യമായ സാന്നിധ്യമില്ലാത്ത ബിഹാറില്‍ പാര്‍ട്ടി നാല് സീറ്റുകളിലും ആര്‍ജെഡിയും ജെഡിയുവും 17 സീറ്റുകളില്‍ വീതവും മത്സരിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ബിഹാറില്‍ 40 ലോക്സഭാ സീറ്റുകളാണുള്ളത്. ഇന്ത്യന്‍ ബ്ലോക്ക് സഖ്യകക്ഷിയായ എഎപിയുമായി കുറഞ്ഞത് നാല് സംസ്ഥാനങ്ങളിലെങ്കിലും സഖ്യമുണ്ടാക്കുക എന്നത് പാര്‍ട്ടിക്ക് കടുത്ത ദൗത്യം തന്നെയായിരിക്കും.

ഗോവയിലെ എല്ലാ ലോക്സഭാ സീറ്റുകളിലും (2 സീറ്റുകള്‍) മത്സരിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. ഇവിടെ എഎപിക്ക് ഒരു സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. ഗുജറാത്തിലെ 26 ലോക്സഭാ സീറ്റുകളില്‍ അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിക്ക് അഞ്ച് സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. ബി ജെ പി ഭരിക്കുന്ന ഹരിയാനയില്‍ 10 സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു.

രണ്ട്-മൂന്ന് സീറ്റുകളില്‍ മത്സരിക്കാനാണ് എഎപി ശ്രമിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ജാര്‍ഖണ്ഡിലെ 14 സീറ്റുകളില്‍ ഏഴിടത്തും മത്സരിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ബാക്കിയുള്ള ഏഴ് സീറ്റുകള്‍ സഖ്യകക്ഷികളായ ജെഎംഎം (4 സീറ്റുകള്‍), ആര്‍ജെഡി-ജെഡിയു-ഇടത് (3 സീറ്റുകള്‍) കക്ഷികള്‍ക്ക് വിട്ടുകൊടുക്കും. കേരളത്തില്‍ 16 സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.

ബാക്കി സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് നല്‍കാന്‍ തയ്യാറാണ്. ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വവും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും സീറ്റ് വിഭജന കരാറിന് തയ്യാറായിട്ടില്ല. ബംഗാളിനെ കൂടാതെ പഞ്ചാബിലെയും മഹാരാഷ്ട്രയിലെയും ഇന്ത്യന്‍ ബ്ലോക്ക് അംഗങ്ങളുമായി സഖ്യമുണ്ടാക്കുക എന്നത് കോണ്‍ഗ്രസിന് കടുത്ത ദൗത്യമാണ്. പഞ്ചാബില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+