പഞ്ചാബിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ അറസ്റ്റ്; ഇന്ത്യാ മുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു
ന്യൂദല്‍ഹി: പഞ്ചാബിലെ കോണ്‍ഗ്രസ് എം എല്‍ എയുടെ അറസ്റ്റ് ഇന്ത്യാ സഖ്യത്തില്‍ പുതിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. പഞ്ചാബ് സര്‍ക്കാരിനെ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിയുമായി ഒരു തരത്തിലും തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ സാധ്യമാകില്ലെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് സുഖ്പാല്‍ സിംഗ് ഖൈറയെ ആണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 2015-ലെ മയക്കുമരുന്ന് കള്ളക്കടത്തും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
ഇതാണ് ഇപ്പോള്‍ ദേശീയ തലത്തിലേക്ക് വ്യാപിച്ചിരിക്കുന്നത്. അനീതി കോണ്‍ഗ്രസ് പൊറുക്കില്ലെന്നും അനീതി കാണിക്കുന്നവര്‍ അധികകാലം നിലനില്‍ക്കില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മുഖ്യമന്ത്രി ഭഗവന്ത് മന്നും ആം ആദ്മിയും രക്തദാഹിയാണെന്നായിരുന്നു സുഖ്പാല്‍ സിംഗ് ഖൈറ ആരോപിച്ചത്. ഈ സര്‍ക്കാര്‍ തന്നെ ശാരീരികമായി ഇല്ലാതാക്കിയാല്‍ പോലും അത്ഭുതപ്പെടാനില്ലെന്നും ഖൈറ പറഞ്ഞിരുന്നു.

എന്നാല്‍ കേസില്‍ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും നിയമം എല്ലാവര്ക്കും ഒരുപോലെയാണെന്നുമായിരുന്നു ഖൈറയുടെ അറസ്റ്റിനെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പഞ്ചാബ് ആരോഗ്യമന്ത്രി ഡോ.ബല്‍ബീര്‍ സിംഗ് പറഞ്ഞത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെ ചൊല്ലി തന്നെ ആം ആദ്മിയും കോണ്‍ഗ്രസും തര്‍ക്കത്തിലാണ്. ദേശീയ തലത്തില്‍ തര്‍ക്കമില്ലെങ്കിലും ദല്‍ഹി, പഞ്ചാബ് ഘടകങ്ങളാണ് ഭിന്നത പരസ്യമാക്കി രംഗത്തെത്തി.
രണ്ടിടത്തും ആം ആദ്മിയാണ് അധികാരത്തിലുള്ളത്. കോണ്‍ഗ്രസാണ് പ്രതിപക്ഷത്ത്. ഈ സാഹചര്യത്തില്‍ ഇവിടെ ഇരുകക്ഷികളും സീറ്റ് പങ്കിടല്‍ ഫോര്‍മുലയോട് അനുഭാവപൂര്‍ണമായ നിലപാടല്ല സ്വീകരിക്കുന്നത്. അതിനിടെയാണ് ഖൈറയുടെ അറസ്റ്റ് വരുന്നത്. പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള ശ്രമമാണ് അറസ്റ്റെന്ന് കോണ്‍ഗ്രസ് പഞ്ചാബ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിംഗ് പറഞ്ഞു.
അതേസമയം അഴിമതിയില്‍ ഏര്‍പ്പെടുകയും ഗുണ്ടാസംഘങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്ത ഒരു പാര്‍ട്ടിയുമായി തങ്ങള്‍ സഖ്യമുണ്ടാക്കില്ല എന്ന് ആം ആദ്മി പഞ്ചാബ് നേതാവ് ജഗ്താര്‍ സിംഗ് സംഗേരയും തിരിച്ചടിച്ചു. പഞ്ചാബില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മിയുടേയും കോണ്‍ഗ്രസിന്റേയും നേതാക്കള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം ഇന്ത്യാ മുന്നണിയ്ക്ക് വെല്ലുവിളി രൂക്ഷമാക്കുകയാണ്.
കേരളത്തിലേതിന് സമാനമായി ബംഗാളിലും കോണ്‍ഗ്രസുമായി സഖ്യം വേണ്ട എന്ന തീരുമാനത്തിലാണ് സി പി എം. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ഒത്തുപോകാന്‍ കോണ്‍ഗ്രസിനും താല്പര്യമില്ല. അതേസമയം തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജനം താരതമ്യേന എളുപ്പമായിരിക്കും എന്നാണ് കരുതുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications